“ജനങ്ങൾ എവിടെയാണ്……………….”……………..ഞാൻ അവരോട് ചോദിച്ചു…………………
“അവർ രണ്ടു സംഘമായാണ് തമ്പടിച്ചിട്ടുള്ളത്………………..
ജനങ്ങളെ അവർ പള്ളിക്കൂടത്തിൽ ആണ് തടഞ്ഞു വെച്ചിട്ടുള്ളത്……………….അവരെ നിയന്ത്രിക്കുന്നത് സുഗവൻ………………..
കാലഭൈരവനും കുറച്ചു സൈനികരും തമ്പടിച്ചിരിക്കുന്നത് കവലയുടെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ………………….”……………….അവർ പറഞ്ഞു………………
ഇതെല്ലാം അവർ പറയുന്ന വാക്കുകളിൽ നിന്നാണ് മനസ്സിലാക്കിയത്…………………..
“അവരെ നേരിട്ട് എതിർത്ത് വിജയിക്കാൻ നമുക്ക് സാധിക്കില്ല…………………നമ്മുടെ കൈയ്യിൽ ഇവരുടെ അടുക്കൽ നിന്ന് എടുത്ത ആയുധങ്ങൾ മാത്രമേ ഒള്ളൂ………………”……………..ചുട്ടുകരിച്ച സൈനികരിൽ നിന്ന് ഞങ്ങൾ നേരത്തെ എടുത്തുമാറ്റിയ ആയുധങ്ങൾ കാണിച്ചുകൊണ്ട് ഭാർഗവൻ പറഞ്ഞു………………….
ഞാൻ ചിന്തയിലാണ്ടു…………………
“ആയുധങ്ങളിൽ അല്ല കാര്യം……………..നമ്മുടെ മനശക്തിയിലാണ്…………………
വാളും കമ്പിവടിയും മാത്രമല്ല ആയുധം നമ്മൾ കൃഷിക്കായി ഉപയോഗിക്കുന്ന കലപ്പയും കൈക്കോട്ടും കത്തിയും എല്ലാം ആയുധം തന്നെ…………………”………………..ഞാൻ അവരുടെ നിരാശയെ ആദ്യമേ ഇല്ലാതാക്കി……………….
പക്ഷെ എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു നേരിട്ട് അവരെ ആക്രമിച്ചാൽ ജയിക്കാൻ സാധിക്കില്ല………………….
വ്യക്തമായ തന്ത്രം വേണം………………..
അത് എന്നിലേക്ക് വന്നു ചേർന്നു……………………
“പച്ചേ………………”……………ഞാൻ വിളിച്ചു………………..
പച്ച എന്റെ മുന്നിലേക്ക് വന്നു………………
“അയ്യാ…………….”………….അവൻ പറഞ്ഞു……………….
“നീ പോയി മലവേടനെയും കൂട്ടരെയും വിളിച്ചു കൊണ്ട് വാ………………..വരുമ്പോൾ അവരുടെ ആയുധം എടുക്കാൻ പറയാൻ മറക്കണ്ടാ………………..പെട്ടെന്ന് വേണം……………..ആവശ്യപ്പെട്ടത് റാസയാണെന്ന് പറഞ്ഞേക്ക്………………..”……………….ഞാൻ അവനോട് പറഞ്ഞു…………………
പച്ച തിരിഞ്ഞു ഓടി…………………
“ആദൂ……………….”……………ഞാൻ മോനെ വിളിച്ചു………………….
“പോയി കരിങ്കാലൻ മുത്തുവിനെ കൊണ്ട് വാ………………..”……………ഞാൻ ആദുവിനോട് പറഞ്ഞു…………………..
ആദം തിരിഞ്ഞോടി……………….
ഭാർഗവന് എന്റെ ബുദ്ധിയുടെ ആഴം മനസ്സിലായി………………..
അവൻ എന്നെ നോക്കി ചിരിച്ചു…………………..
നിമിഷനേരം കൊണ്ട് മലവേടനും കൂട്ടരും കരിങ്കാലൻ മുത്തുവും ഞങ്ങളുടെ അടുക്കൽ എത്തി…………………..
ഞാൻ മലവേടന്റെ മുൻപിലേക്ക് ചെന്നു…………………..
“മലവേടാ……………… ഞാൻ ചെയ്ത സഹായങ്ങൾക്ക് പ്രത്യുപകാരമായി ചോദിക്കുകയല്ല…………………. പക്ഷെ എനിക്ക് ഇന്ന് നിന്റെയും കൂട്ടരുടെയും സഹായം വേണം……………….”…………….ഞാൻ അവനോട് അപേക്ഷിച്ചു…………………
“അപേക്ഷിക്കരുത് ഞങ്ങളോട്…………….ആജ്ഞാപിക്കൂ……………….ഈയുള്ളവരുടെ ശരീരത്തിൽ ജീവൻ നിലനിർത്തിയത് അയ്യായാണ്……………….അങ്ങനെയുള്ള അയ്യാ ഞങ്ങളോട് അപേക്ഷിക്കുകയോ……………………കൽപ്പിക്കണം………………. ഈ ജീവനാണ് വേണ്ടതെങ്കിൽ അതും ഞങ്ങൾ തരും…………………”…………………..മലവേടൻ എന്നോട് പറഞ്ഞു……………………..
അവന്റെ വാക്കുകൾ എന്റെ കണ്ണ് നിറച്ചു…………………..
ഞാൻ അവന്റെ തോളിൽ കൈവെച്ചു…………………
ഞാൻ തിരിഞ്ഞു എല്ലാവരുടെയും മുന്നിൽ എത്തി…………………..
“ഇന്ന് നമ്മളുടെ ഭാവി ജീവിതത്തെ നിർണയിക്കുന്ന രാത്രിയാണ്……………….