വില്ലൻ 11 [വില്ലൻ]

Posted by

കുറച്ചുമാറി ഒരാൾ കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നു…………….അയാൾ ദേഷ്യത്തോടെ ചെട്ടിയാരെ നോക്കുന്നു…………..

ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രൻ ആയിരുന്നു അത്……………

പെട്ടെന്ന് രണ്ടാളുകൾ ചെട്ടിയാരുടെ അടുക്കലേക്ക് വന്ന് കട്ടിലിന് മുന്നിൽ വെച്ചിരുന്ന മേശയിലെ ഗ്ലാസിൽ മദ്യമൊഴിച്ചു……………….

“ആൺകുട്ടിയാണവൻ…………..ആൺകുട്ടി……………..”………….ചെട്ടിയാർ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു…………….

രാജേന്ദ്രൻ ചെട്ടിയാരെ നോക്കി……………..

“ആരെങ്കിലും തല്ലുമ്പോ ഒന്നുകിൽ ദേഷ്യത്താൽ തല്ലും അല്ലെങ്കി ബലത്താൽ തല്ലും……………..അവനെന്താടാ ഇത്ര സിമ്പിളായി തല്ലിയേ…………….ഒരുമാതിരി പൂച്ചെടിയിൽ പൂ പറിക്കുന്ന പോലെ………..ഒരു ബുദ്ധിമുട്ടും ഇല്ലാതെ സൂക്ഷ്മതയോടെ വളരെ സിമ്പിളായി…………….ഹേ………….. അവൻ ആൺകുട്ടിയാണെടാ…………….അവൻ ആൺകുട്ടി തന്നെയാ…………….”………….ചെട്ടിയാർ പറഞ്ഞു…………….

പെട്ടെന്ന് രാജേന്ദ്രൻ ദേഷ്യത്തോടെ സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് എണീറ്റു……………

“ച്ചേ………കുറച്ചുദിവസമായി ഇത് സഹിക്കാൻ തുടങ്ങിയിട്ട്………..അവൻ ആൺകുട്ടിയാണെങ്കിൽ ഞങ്ങളെന്താ പെണ്ണുങ്ങളോ………………”…………..രാജേന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു…………….

“നീ ഒരു വാക്ക് പറ…………അവന്റെ എല്ലൊടിച്ച് ഈ നെല്ലിന് വളമായി കൊണ്ടോയി ഇടും ഞാൻ……….”………….രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു…………….

“വളം കുറവുണ്ടെങ്കിൽ നമുക്ക് ലോൺ എടുത്ത് വളം വാങ്ങാം………….പക്ഷെ അതും പറഞ്ഞു അവനോട് കളിയ്ക്കാൻ നിൽക്കണ്ടാ രാജാ…………മാനം പോകും………..”………….ചെട്ടിയാർ രാജനോട് പറഞ്ഞു…………….

“അപ്പൊ നീ പറഞ്ഞുവരുന്നത് എന്നെക്കൊണ്ട് അവനെ തല്ലാൻ പറ്റില്ലായെന്ന്…………”……………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു…………….

“ങേഹെ………….”…………ചെട്ടിയാർ തല തിരിച്ചുകൊണ്ട് ഇല്ലായെന്ന് തലകാട്ടി……………..

“അവനെയങ്ങ് കൊന്നുകളഞ്ഞാലോ……………..”…………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു……………

ചെട്ടിയാർ അതുകേട്ട് പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കി………………..

“നാളെ ഉത്സവത്തിന്റെ പത്താം ദിവസമാണ്…………….എല്ലാവരും വരും…………അവനും വരും……………പക്ഷെ തിരിച്ചുപോകില്ല………………”…………..രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു……………..

ചെട്ടിയാർ കട്ടിലിൽ നിന്ന് എണീറ്റു…………..

“മില്ലിന്റെ അവിടെ നാല് സുമോയിൽ നമ്മുടെ ആളുകൾ ഉണ്ടാവും………….അവനെ കൊന്ന് കൊലവിളിക്കാൻ………..ഇനി ഭാഗ്യം കൊണ്ട് അവൻ അവരെ താണ്ടി എന്ന് കരുതിക്കോ ആൽത്തറയുടെ അവിടെ മൂന്ന് സുമോ ഇറക്കും……………ഇനി അവൻ അവിടെ നിന്നും മിസ്സായി എന്ന് കരുതിക്കോ ക്ഷേത്രത്തിന്റെ അവിടെ ഞാൻ അഞ്ച് സുമോയുമായി കാത്തുനിൽക്കും……………”……………രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു……………….

Leave a Reply

Your email address will not be published. Required fields are marked *