ചെകുത്താന്റെ സന്തതി അവരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു……………..
നിനക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മുഖത്തടിച്ചു പറഞ്ഞത് പോലെയായിരുന്നു അവരുടെ മരണം…………………
നിരഞ്ജന പറ്റെ തളർന്നു…………
പോസ്റ്റ്മോർട്ടം റിസൾട്ട് അവളെ ഞെട്ടിപ്പിച്ചില്ല……………നിരഞ്ജന അത് പ്രതീക്ഷിച്ചിരുന്നു………………
അവളുടെ നിസ്സഹായവസ്ഥ അവളെ ശരിക്കും ഭയത്തിൽ ആഴ്ത്തി………………
താനിത് വരെ കണ്ടതൊന്നും ഒന്നുമല്ല എന്ന് അവൾക്ക് മനസ്സിലായി…………………
ചെകുത്താന്റെ സന്തതി……………..
താൻ ആദ്യം പുച്ഛിച്ചു തള്ളിയ ആ പേര് ഇന്നവളെ വേട്ടയാടി…………….
ആ പേര് അവന് വെറുതെ ചാർത്തി കൊടുത്തതല്ല എന്ന സത്യം അവൾ മനസ്സിലാക്കി…………….
അവൾക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല…………………….
ഈ കേസ് ഒഴിവാക്കാൻ പോലും അവൾക്ക് തോന്നി…………..
എന്തിനീ കേസ് അന്വേഷിക്കുന്നു……………. എന്തിന്………….?…..
അവൻ ഈ ചെയ്യുന്നതിനൊക്കെ കാരണവും അവനെയും താൻ കണ്ടെത്തിയെന്ന് വെക്കട്ടെ…………….
തന്നെക്കൊണ്ട് എന്ത് സാധിക്കും…………..
അവനെ വിലങ്ങ് വെച്ച് കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ…………….
എന്തിന് അവന്റെ മുന്നിൽ പോയി ഭയമില്ലാതെ തലയുയർത്തി നിൽക്കാൻ തനിക്ക് സാധിക്കുമോ……………….
ഇല്ലാ……………..
പക്ഷെ എനിക്ക് തോറ്റോടാൻ എനിക്ക് സാധ്യമല്ല……………..
അത് എനിക്ക് മരണതുല്യമാണ്………………
നിരഞ്ജന ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു………………
അവൾ ഫോൺ കാതോട് ചേർത്തു………….. ബെൽ അടിക്കുന്നത് അവൾ കേട്ടു……………
പെട്ടെന്ന് അപ്പുറത്ത് ഫോൺ എടുത്തു…………….
“ഹലോ മമ്മി……………”…………..അപ്പുറത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു……………
“ഹലോ…………….”………….നിരഞ്ജന ജീവനില്ലാതെ പറഞ്ഞു…………….
“എന്താ ഐ പി എസ് മോളേ………….. വിളിക്കൊരു ഉഷാറില്ലാത്തെ……………”………….അവൾ ചോദിച്ചു…………….
“ഒന്നുമില്ല…………..”………….നിരഞ്ജന പറഞ്ഞു……………
“എന്തെ നീരുമോളെ കേസ് പൊട്ടിയോ……………”…………അവൾ പിന്നെയും കുണുങ്ങി ചോദിച്ചു…………..
“ഒന്ന് പോടി………………”…………നിരഞ്ജന പതിയെ ഉഷാറായി…………..
“എന്താ വിളിച്ചേന്ന് പറ…………..പതിവില്ലാത്തൊരു വിളിയാണല്ലോ……………”……………..അവൾ പിന്നെയും ചോദിച്ചു…………..
“നിന്റെ സൗണ്ട് ഒന്ന് കേൾക്കണമെന്ന് തോന്നി………….അപ്പൊ വിളിച്ചതാ…………എന്തെ എന്റെ മോളെ എനിക്ക് തോന്നുമ്പോ വിളിക്കാൻ പാടില്ലേ……………”………….നിരഞ്ജന ചോദിച്ചു…………….