ഓർമ്മയുടെ ആഴങ്ങളിലേക്ക് ഗുരുക്കൾ ഇറങ്ങി…………….
“ഗുരു അയാളുടെ അടുത്തേക്ക് വന്ന് അയാളുടെ ശരീരം മുഴുവൻ നോക്കി…………അയാളുടെ കൺപോളകൾ തുറന്നു നോക്കി……………ശേഷം അയാളുടെ നെഞ്ചിന് അടുത്തേക്ക് ഗുരു വന്നു…………..അവിടെ പറ്റിയിരുന്ന പൊടി ഒന്ന് തുടച്ചു…………..അതിന് ശേഷം ഗുരുവിന്റെ വലത്തേ കയ്യിലെ ചൂണ്ടുവിരലും നടുവിരലും വായുവിൽ പിണയുന്നത് ഞാൻ കണ്ടു………….ശേഷം അത് അയാളുടെ നെഞ്ചിന് നടുവിൽ കുത്തി………….അയാളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു…………….പിന്നെ നോക്കുമ്പോൾ അയാളിൽ നിന്ന് രക്തമൊഴുകുന്നത് കുറഞ്ഞിരുന്നു…………..പിന്നെ അയാളുടെ കഴുത്തിന് സൈഡിലായി പിന്നെയും ഗുരു കുത്തി………….അയാളുടെ നെഞ്ച് ഉയർന്നു താഴാൻ തുടങ്ങി………………അയാൾ ശ്വാസം ഉള്ളിലേക്ക് എടുക്കാൻ തുടങ്ങി…………പിന്നെ ഗുരു അയാളുടെ കോടികിടന്ന ശരീരഭാഗങ്ങളെല്ലാം നേരെയാക്കുന്നതാണ് ഞാൻ കാണുന്നത്…………..അയാളുടെ പൊട്ടിയ എല്ലുകളിൽ എല്ലാം മുള വെച്ച് കെട്ടി…………..മുറിവുകളിൽ എല്ലാം പച്ചമരുന്ന് തേച്ചു……………എന്തിനേറെ പറയുന്നു…………ഇനിയൊരിക്കലും എണീറ്റ് നടക്കില്ല എന്ന് ഞങ്ങൾ വിചാരിച്ച ആൾ രണ്ടാഴ്ചകൊണ്ട് എണീറ്റ് നടന്നു…………..അന്ന് അവിടെ പഠിച്ചിരുന്ന മുതിർന്നവരോട് ചോദിച്ചു………….ഗുരു അയാളെ എന്താ ചെയ്തത് എന്ന്………….. അന്ന് അവരാണ് എന്നോട് ആദ്യമായി മർമവിദ്യയെ കുറിച്ച് പറയുന്നത്……………..”……………ഗുരുക്കൾ പറഞ്ഞു…………….
അവർ അത് കേട്ടിരുന്നു……………
കുറച്ചുകഴിഞ്ഞു അവർ ഓഫീസിലേക്ക് പോയി ഇരുന്നു…………
ഒരു ബോയ് അവർക്ക് എല്ലാവർക്കും ചായ കൊണ്ടുവന്ന് കൊടുത്തു……………..
അവരിൽ എല്ലാം പേടിയുടെ അംശങ്ങൾ ഉണ്ടായിരുന്നു…………..
ഒരു മഹാവിപത്തിനെ നേരിൽ കണ്ട അവസ്ഥ…………….
“ഗുരുക്കൾ, സമർ അലി ഖുറേഷി എന്ന പേര് കേട്ടിട്ടുണ്ടോ………….”…………നിരഞ്ജന ഗുരുക്കളോട് ചോദിച്ചു…………….
ഗുരുക്കൾ ചിന്തയിലാണ്ടു…………..
നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി……………..
“സമർ അലി ഖുറേഷി എന്ന പേര് എനിക്ക് പരിചിതമല്ല………….. പക്ഷെ ഖുറേഷി എന്ന വാക്ക് എനിക്ക് പരിചിതമാണ്…………..”……………ഗുരുക്കൾ പറഞ്ഞു……………..
“ഖുറേഷി എന്ന വാക്ക് പരിചിതമാണെന്ന് പറഞ്ഞല്ലോ…………ആരാണ് ഖുറേഷി…………….”………..നിരഞ്ജന ചോദിച്ചു……………
“രാജപരമ്പര……………..മിഥിലാപുരിയിലെ രാജാക്കന്മാർ…………….ഖുറേഷികൾ…………വീരന്മാർ…………….”………..ഗുരുക്കൾ പറഞ്ഞു……………..
നിരഞ്ജന മൂളി……………
“അബൂബക്കർ ഖുറേഷിയെ അറിയാമോ……………”………….നിരഞ്ജന ചോദിച്ചു……………..
“അറിയാം…………..”………….ഗുരുക്കൾ പറഞ്ഞു……………
നിരഞ്ജന ഗുരുക്കളെ നോക്കി……………
“ഇപ്പോഴത്തെ മിഥിലാപുരിയുടെ സുൽത്താൻ………….കോപക്കാരൻ…………. അതിനേക്കാൾ ഉപരി വീരൻ…………..മഹാവീരൻ…………….”…………..ഗുരുക്കൾ പറഞ്ഞു……………..
അവർ അത് കേട്ടു………….. നിരഞ്ജന തലയാട്ടി………………
“നിങ്ങൾ പറഞ്ഞ അബൂബക്കർ ഖുറേഷിയുടെ ഇളയമകനാണ് സമർ അലി ഖുറേഷി………………”……………….നിരഞ്ജന ഗുരുക്കളോട് പറഞ്ഞു……………….
“ഓഹോ…………അതാണല്ലേ അവന്റെ യഥാർത്ഥ നാമം…………….പക്ഷെ അവൻ ഞങ്ങൾക്കിടയിൽ പ്രശസ്തൻ വേറെ ഒരു പേരിലാണ്………………”……………..ഗുരുക്കൾ പറഞ്ഞു……………….
“ഏത് പേരിൽ……………….”…………….നിരഞ്ജന ചോദിച്ചു……………..
“ചെകുത്താന്റെ സന്തതി……………”………….ഗുരുക്കൾ പറഞ്ഞു………….അത് പറയുമ്പോൾ ഗുരുക്കളിൽ ചെറിയ ഒരു ഭയവും കടന്നുവന്നു……………..
നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും അവസ്ഥ പിന്നെ പറയണ്ടല്ലോ………………
“അവനെ കുറിച്ച് അറിയാമോ…………..”……………..നിരഞ്ജന ചോദിച്ചു………………
“കേട്ടിട്ടുണ്ട്……………..പോർവീരൻ…………….അവന്റെ ഉപ്പാനെ പോലെ