ഞാൻ പുഞ്ചിരിച്ചു…………….
ഞാൻ വണ്ടിയെടുത്തു………….
രാമപുരത്തേക്ക് ഞാൻ പ്രവേശിച്ചു…………….
പച്ചപ്പു വിരിച്ച് സുന്ദരിയായ നെല്‍പാടങ്ങളും………..അവക്കു അഴകേകി തലങ്ങും വിലങ്ങും ഓടുന്ന വരമ്പുകളും……… തലയുയര്‍ത്തിനില്‍ക്കുന്ന കേരവൃക്ഷങ്ങളും എല്ലാം എനിക്ക് മനോഹരമായ കാഴ്ച നൽകി……………..
നീണ്ടുനിൽക്കുന്ന ആ നെൽപ്പാടങ്ങൾക്ക് അങ്ങേ അറ്റത്തായി കണ്ണുച്ചുവപ്പിച്ചു നിൽക്കുന്ന സൂര്യനെ ഞാൻ കണ്ടു…………….
സമയം വൈകുന്നേരമായി എന്ന് എനിക്ക് അപ്പോഴാണ് ബോധ്യം വന്നത്……………….
ആ മനോഹരമായ ഗ്രാമത്തിലൂടെ ഞാൻ വണ്ടിയോടിച്ചു കൊണ്ടിരുന്നു……………
ഗ്രൗണ്ടുകളിൽ ഫുട്ബോൾ കളിക്കുന്നവരെ ഞാൻ കണ്ടു…………..
കളി കണ്ടാസ്വദിക്കുന്ന മുതിർന്നവരെ ഞാൻ കണ്ടു…………….
വായുവിൽ തലകറക്കി കുളങ്ങളിലേക്ക് വീഴുന്നവരെ ഞാൻ കണ്ടു………..
അലക്കാനുള്ള തുണികളുമായി പുഴ ലക്ഷ്യം വെച്ചുപോകുന്ന പെണ്ണുങ്ങളെ ഞാൻ കണ്ടു…………..
ആൽത്തറയിൽ കുശലം പറഞ്ഞിരിക്കുന്ന വൃദ്ധരെ ഞാൻ കണ്ടു………..
സമാധാനം………….
എത്ര ശാന്തമാണിവിടെ……………
“ആ ആൽത്തറയിൽ എത്തുമ്പോൾ പെട്ടെന്ന് വണ്ടി നിർത്തണം ട്ടോ………..”……………കുറച്ചുമുന്നെയുള്ള ആൽത്തറ ചൂണ്ടിക്കൊണ്ട് ഷാഹി പറഞ്ഞു…………….
ഞാൻ തലകുലുക്കി…………..
അവൾ പറഞ്ഞപോലെ ആ ആൽത്തറ എത്തിയപ്പോൾ ഞാൻ പെട്ടെന്ന് വണ്ടി നിർത്തി……………
പൊടി പറത്തിക്കൊണ്ട് വണ്ടി നിന്നു…………..
ആൽത്തറയിൽ പത്രവും വായിച്ചിരിക്കുന്ന ഒരു വൃദ്ധൻ പത്രത്തിൽ നിന്ന് തലപൊക്കി ഞങ്ങളെ നോക്കി…………..
“രാമേട്ടോ…………..”……….ഷാഹി വിളിച്ചു…………..
അയാൾ വിളികേട്ട ഭാഗത്തേക്ക് നോക്കി…………..
ഷാഹിയെ കണ്ട് അയാളുടെ മുഖം പ്രസന്നമാകുന്നത് ഞാൻ കണ്ടു…………..
“ഹഹാ………ഇതാര് ഷാഹികുട്ടിയോ…………..”…………..അയാൾ ഷാഹിയോട് ചോദിച്ചു………….
ഷാഹി ജീപ്പിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് നടന്നു…………..
“ആ………….അപ്പൊ എന്നെ മറന്നിട്ടില്ല അല്ലെ രാമേട്ടാ………….”…………ഷാഹി അയാളുടെ അടുത്തെത്തി പറഞ്ഞു………….
“എന്റെ ഷാഹികുട്ടിയെ മറക്കാനോ……….എന്റെ ഭാര്യയെ മറന്നാലും ഷാഹികുട്ടിയെ ഞാൻ മറക്കും എന്ന് തോന്നുന്നുണ്ടോ………”………….അയാൾ ഷാഹിയുടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു……………
ഷാഹി അതുകേട്ട് ചിരിച്ചു……………..
“ഹാ………..അങ്ങനെ ആയാൽ നന്ന്…………”………..ഷാഹി കപട ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു…………………
“ഉവ്വേയ്…………..”…………അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു…………
“അല്ലാ……മോൾ എന്നാ വന്നത്……………”…………..അയാൾ ഷാഹിയോട് ചോദിച്ചു……………