അവിടെ നിന്നും യാത്ര തിരിച്ചു.8 വർഷം കൊണ്ട് എന്റെ നാടിന്റെ മാറ്റം ഞൻ കൺ തുറന്നു കണ്ടൂ. 8:00 മണിയോട് കൂടെ വണ്ടി മലപ്പുറം എത്തി. ഇനി ആദിയുടെ വീട്ടിലേക്ക് അതികം ദൂരം ഇല്ല. കുറച്ച് ദൂരം പോയപ്പോൾ ഒരു വണ്ടി ചതഞ്ഞ് റോഡ് സൈഡിൽ കിടക്കുന്നത് ഞാൻ കണ്ട്. അതിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ ചെറിയ പൊട്ടിയ ഗ്ലാസ്സ് ന് ഇടയിൽ ഞൻ ആ പേര് കണ്ടൂ. ആദി. അതേ ഇത് അവരുടെ കാർ ആണ്.
അത് എടിച്ചിരിക്കുന്ന ലോക്കേഷൻ ഞാൻ നോക്കി . അതേ ,10 വർഷങ്ങൾക്ക് മുമ്പ് എന്റെ ജീവിതം മാറ്റിമറിച്ച ആ സ്ഥലം. എന്റെ ചേച്ചിയും അച്ഛനും അമ്മയും അവസാനമായി ഞൻ കണ്ട് സ്ഥലം. എന്റെ മനസ്സിൽ പഴയ ഓർമകൾ ഒരു ട്രെയിൻ പോലെ ഓടി വരാൻ തുടങ്ങി. ഞാൻ മറക്കാൻ ആഗ്രഹിച്ച. തന്നെ യന്ത്രം ആക്കിയ ആ ഓർമകൾ. തല പൊട്ടുന്ന വേദന വരുവാൻ തുടങ്ങി . ഹൃദയം അതി വേഗത്തിൽ അടിക്കാൻ തുടങ്ങി
”
ഇന്നലെ പുലർച്ചെ 3 മണിക്കായിരുന്നു . നല്ല മഴ ആയത് കൊണ്ട് മുന്നിൽ കുതിച്ച് വന്ന വണ്ടിയെ നേരിടാൻ പറ്റിയിരുന്നില്ല. വണ്ടി തെറിച്ച് ദൂരേക്ക് മറഞ്ഞ്. അങ്കിളും ആന്റിയും അപ്പൊൾ തന്നെ പോയിരുന്നു. ആദി കുറച്ച് നേരം മരണത്തിന് നേരെ മല്ലിട്ടു എങ്കിലും അവനേയും രക്ഷിക്കാൻ പറ്റിയില്ല”
നിറ കണ്ണുകളോടെ രാജീവ് പറഞ്ഞു. വണ്ടി 9:00 മണിയോട് കൂടി അവന്റെ വീട് എത്തി. വീടിനു പുറത്ത് പുതച്ച് മൂടി കിടക്കുന്ന 3 ശവ ശരീരം.
ഒന്ന് പൊട്ടി കരയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഒരു ശിലയെ പോലെ അനങ്ങാതെ നിൽക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളു. അൽപ നേരത്തിന് ശേഷം അവരെ കുളിപ്പിച്ച് കൊണ്ടുവന്നു കിടത്തി. കുറച്ചുപേർ തോർത്മുണ്ടും ചുറ്റി പുഴയിൽ പോയി കുളിച്ച് വന്നു. കർമ്മങ്ങൾ തുടർന്നു. വീട്ട് പറമ്പിൽ മൂന്ന് ചിത ഒരുക്കി വെച്ചിരിക്കുന്നു. രാജീവ് എന്റെ തോളിൽ തല വച്ച് ഇരുന്നു കരയുക ആയിരുന്നു. അവരെ ചിതയിലേക്ക് കത്തിക്കുന്നത് ഞൻ നോക്കി നിന്നു. കരഞ്ഞ് സങ്കടം വെളിയിൽ കളയാൻ കഴിയാതെ നെഞ്ച് വിങ്ങി തുടച്ചു. തല വേദനിച്ചു പൊട്ടുന്ന പോലെ തോന്നി. ഞാൻ വേഗം അവിടുന്ന് നടന്ന് അകന്നു.
“മനു…” പിന്നിൽ നിന്ന് രാജീവ് വിളിക്കുന്നുണ്ടായിരുന്ന്. അടുത്ത് കണ്ട ഒരു ടാക്സിയിൽ കയറി ഞൻ പറഞ്ഞു
“എയർപോർട്ട്”
വണ്ടി മുന്നോട്ട് നീങ്ങി.എയർപോർട്ടിൽ എത്തിയ ഞൻ ഒരു 2000 തിന്റെ നോട്ട് കയ്യിൽ കൊടുത്ത് ബാക്കി പോലും വാങ്ങാതെ വേഗം കേറിപ്പോയി.
ഡൽഹിയിലേക്ക് ഒരു ടിക്കറ്റ് എടുത്ത് അവിടെ പോയി ഇരുന്നു. 1:30 മണിക്ക് ആണ് ഫ്ലൈറ്റ്. തലയ്ക്ക് മെളിൽ ഒരു ഭാരം ഉള്ള കല്ല് കേറ്റി വച്ച പോലെ എനിക്ക് തോന്നി. 6:00 മണിയോട് കൂടെ ഞാൻ ഡൽഹിയിൽ എത്തി. അവിടുന്ന് ഫ്ലാറ്റിലേക്ക് ആധികം ദൂരം ഇല്ലായിരുന്നു. ഫ്ളാറ്റിൽ എത്തിയ ശേഷം. ലെഫ്റ്റിലെ കയറി 17- ആം നമ്പർ അടിച്ചു. ലിഫ്റ്റ് തുറന്നതോടെ ഞൻ വേഗം നടക്കാൻ പുറത്ത് ഇറങ്ങിയതും അപ്പുറത്തെ ലിഫ്റ്റിൽ അഞ്ചു ഉണ്ടായിരുന്നു. ഞങൾ പരസ്പരം കൂട്ടി മുട്ടി രണ്ടുപേരുടേയും ഫോണും സാധനങ്ങളും താഴെ വീണു.
” എവടെ നോക്കി ആടോ നടക്കുന്നത്”