മുകളിൽ ചെന്ന് സ്പൂണിൽ പാൽ ആ കുഞ്ഞു ചുണ്ടിൽ പകരുമ്പോ അറിയാതെ മനസിലെ സ്നേഹവും പകർന്നു. ഒരു വർഷത്തിനു ശേഷം ആദ്യമായി ഞാൻ സ്നേഹം പകർന്ന ഏക ജീവൻ.
എന്നും എൻ്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കാൻ ഞാനുണരുന്നതിന് മുന്നെ വരുന്ന അനിയത്തി അപ്പോഴാണ് വന്നത്. കുഞ്ഞിനു പാൽ പകരുന്ന എന്നെ കണ്ടതും അവൾ താഴേക്കൊടി.
വീട്ടുക്കാർ വീട്ടിലെ പുതിയ അതിത്ഥിയെ കുറിച്ച് അവളുടെ നാവിൽ നിന്നും അറിഞ്ഞു.
ദേഷ്യത്തോടെ അച്ഛൻ എൻ്റെ മുറിയിൽ വന്നു
ഏതാടാ ഈ കൊച്ച്
എനിക്ക് ഓടയിൽ നിന്നും കിട്ടിയതാ
പന്ന പൊലയാടി മോനെ, കള്ളം പറയുന്നോ ഒരു കൊല്ലായി നീ നിനക്ക് തോന്നിയ പോലെ നടക്കാൻ തുടങ്ങിയിട്ട് എതവളിൽ ഉണ്ടാക്കിയതാടാ ഈ അസത്തിനെ
അച്ഛനാന്നു ഞാൻ നോക്കില്ല തോന്നിവാസം പറഞ്ഞാ
നീയെന്നെ തല്ലു വോടാ
ദിവാകരേട്ടാ …. അമ്മയുടെ ശബ്ദം ഉയർന്നു
നിനക്കിതിനെ വഴിയിൽ നിന്നും കിട്ടി, ശരി ഇതിനെ വല്ല അനാഥാലയത്തിലും ആക്കാ
വേണ്ട അമ്മേ.. നിങ്ങളൊക്കെ എന്നെ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചില്ലെ ഒരു കുഞ്ഞിക്കാല് കാണാൻ ഇവൾ മതി എനിക്ക് എൻ്റെ മകളായിട്ട്.
ടാ ഇതിനെ അനാഥാലയത്തിലാക്കണം, വല്ലവൻ്റെയും അഴുക്കുച്ചാൽ ഇവിടെ വളരണ്ട
ദേ അച്ചാ
എന്തേ എന്നും മദ്യപിച്ച് നടക്കുന്ന നി നോക്കോ ഇതിനെ, ഞാൻ ചിലവിനു കൊടുക്കില്ല ഈ അസത്തിന്
അതിനെ നോക്കാൻ എനിക്കറിയാ
എൻ്റെ വീട്ടിൽ അതു നടക്കില്ല
വേണ്ട ഞാനിപ്പോ ഇറങ്ങാം പോരെ
അന്ന് എനിക്കു വേണ്ട എല്ലാം എടുത്ത് കൂടെ ആ ചോരക്കുഞ്ഞിനെയും എടുത്തു ഞാൻ ആ വീടിൻ്റെ പടിയിറങ്ങി. അച്ഛൻ്റെ വാക്കുകളിലെ മൂർച്ച മദ്യത്തെ എന്നിൽ നിന്നകറ്റി. കുഞ്ഞിനേയും കൊണ്ട് കോഴിക്കോട്ടേക്കു കേറി, ഇവിടെ വന്ന് ഒരു ജോലിയും താമസവും രണ്ടു ദിവസത്തെ അലച്ചിലിനൊടുവിൽ കണ്ടെത്തി. ഞാൻ പട്ടിണി കിടന്നെങ്കിലും എൻ്റെ കുഞ്ഞിനെ ഞാൻ കിടത്തിയില്ല. പിന്നെ ഒരു വാശിയായിരുന്നു അവൾ ആരതി അവൾ കാരണം മുടങ്ങിയ പഠിപ്പും ഞാൻ തിരിച്ചു പിടിച്ചു.