തിരുവിതാംകൂർ കോളനി 1 [ഭീം]

Posted by

നല്ല പണീണ്ട്.”
” ഒന്നുമറിയാത്തെന്നെ… ആര് വിളിക്കാനാച്ചി…. ?”
വിഷമം ഉള്ളിലൊതുക്കി രാജവല്ലി പറഞ്ഞു.
” അതിനു… ഞാറു നടേം… കൊയ്ത്തുമല്ലാതെ … കളേടുപ്പൊക്കെ ഒണ്ടല്ലോ ടീ.. മോളെ. നീ വെഷമിക്കണ്ടാ നാരാണീയോട് പറഞ്ഞ് ഞാൻ ശരിയാക്കി തരാം…”
ആ വാക്കുകൾ വലിയൊരു ആശ്വാസം പോലെ രാജവല്ലിക്ക് തോന്നി.
പാടത്തെ പുല്ലു പറിച്ചു മാറ്റാൻ വലിയ പരിചയമൊന്നും വേണ്ടല്ലൊ എന്ന് രാജവല്ലി ഓർത്തു.
ഉന്നതകുലത്തിൽ ജനിച്ച് വളർന്ന ആഭിജാത്യ ചിന്തകളോ..ജോലിചെയ്യാനുള്ള കുറച്ചിലോ ലവലേശമില്ലാതെ രാജവല്ലി എന്തും നേരിടാനുള്ള മന ധൈര്യത്തോടെ പിറ്റേന്ന് പടത്തേയ്ക്കിറങ്ങി. തന്റെ കുടുംബം അതായിരുന്നു അവളുടെ മനശക്കി.
എല്ലാം കണ്ടും കേട്ടും വളർന്ന രാജവല്ലി പാടത്തെ ജോലികൾ വേഗം സ്വയത്തമാക്കി.ഭർത്താവിന്റെ കാര്യത്തിൽ വളരെ ദു:ഖവതിയാണ് രാജവല്ലി.എന്നാൽ ജോലി ചെയ്ത് കിട്ടുന്ന ശംബളത്തിൽ സന്തോഷവും ഉണ്ട്. ഇന്ന് മക്കൾ വൈകിട്ട് അമ്മയുടെ വരവും കാത്തിരിക്കുന്നത് പതിവാണ്. കാരണം ജോലിക്കിടയിൽ അമ്മയ്ക്ക് കിട്ടുന്ന ആഹാരത്തിന്റെ പകുതി വാഴയിലയിൽ പൊതിഞ്ഞ് കൈയ്യിലുണ്ടാകും. കപ്പപുഴുങ്ങിയതും തേങ്ങാ ചമ്മന്തിയുമാണ് ഏറെ ദിവസങ്ങളിലും. ചിലപ്പോൾ പുത്തനരി ചോറോ കഞ്ഞിയോആകും.രാമന്റെ കൈകൾക്ക് ഇപ്പോൾ സ്വാധീനം വളരെ കുറവാണ്. രാജവല്ലി കൊണ്ട് വരുന്ന ആഹാരം രാമന്റെ വായിൽ എടുത്ത് വച്ചു കൊടുക്കുമ്പോൾ ആ കണ്ണുകൾ വറ്റാത്ത ഉറവ പോലെ നിറഞ്ഞൊഴുകും. അത് കണ്ടുമ്പോൾ രാജാവല്ലിയുടെ ഹൃദയം നുറുങ്ങും.പുറത്ത് കാണിക്കാതെ ലുങ്കിയുടെ കോന്തല എടുത്ത് കണ്ണു തുടക്കും.
തന്റെ ഇപ്പോഴത്തെ കഷ്ടപ്പാടാണ് ഭർത്താവിന്റെ വലിയ ദുഃഖത്തിന് കാരണമെന്ന് രാജവല്ലിക്ക് അറിയാം. സംസാരിക്കാൻ കഴിയില്ലങ്കിലും ചിലപ്പോഴൊക്കെ രാമൻ ആഹാരം വായിൽ വെച്ചു കൊണ്ട് തന്നെ പൊട്ടിക്കരഞ്ഞു പോകും. അപ്പോഴൊക്കെ രാജവല്ലിയുടെ കണ്ണുകൾ നിറയുന്നത് കാണാതിരിക്കാൻ തന്റെ ഭർത്താവിനെ നേഞ്ചോട് ചോർത്ത് പിടിച്ച് ആശ്വസിപ്പിക്കും. അടക്കിപിടിച്ച ദു:ഖം താങ്ങാതാകുമ്പോൾ രാജവല്ലിയും കരഞ്ഞു പോകും. ധാരധാരയായി ഇറ്റുവീഴുന്ന നീർ തുള്ളികൾ രാമന്റെ നെറുകയിൽ നനവു പടർത്തും. അത് കണ്ടിരിക്കുന്ന പിന്നേരുടെ കണ്ണുകളും ഈറനണിയും.
ഇടയ്ക്ക് രാമന് അസുഖം കൂടുന്നത് കാരണം ചികിൽസക്ക് പണം കണ്ടെത്താൻ വളരെയധികം വിഷമിച്ചു. അവസാനം നാട്ടിലെ ഒരു കൊള്ള പലിശക്കാരന്റെ കയ്യിൽ നിന്നും വസ്തു ഈടുവെച്ച് കാശ് വാങ്ങിയാണ് രാമന്റെ ചികിൽസ തുടർന്നത്. അസുഖം പൂർണമായി മാറുമെന്ന് ഡോക്ടർമാർ ആണയിട്ടു പറഞ്ഞുവെങ്കിലും ബുദ്ധി സ്ഥിരതയോ പൂർണ ആരോഗ്യമോ കൈവരിച്ചില്ല. നടക്കുംഎന്ന തൊഴിച്ചാൽ, കൊച്ചു പിള്ളാരുടെ സ്വഭാവവും കണ്ടാൽ ഒരു ഭ്രാന്തന്റെ ഭാവപകർച്ചയിലേക്ക് രാമൻ മാറി കഴിഞ്ഞു. അയാൾ

Leave a Reply

Your email address will not be published. Required fields are marked *