“ആഹ് എത്ര നാളെന്ന് വെച്ചാ…
അമ്മ പറഞ്ഞോ..
ആദ്യം ഇവളുടെ അവസ്ഥ പറയണം അപ്പഴേ വർക്ക് ഔട്ട് ആവൂ.. ”
ഉള്ളിലെ തീ പുറത്ത് കാണിക്കാതെ ഞാൻ അനുവാദം നൽകി.കാര്യം പിടികിട്ടിയ അമ്മു പേടിയോടെ എന്നെ നോക്കി.
“ഹെലോ… “
ഫോണെടുത്തു കൊണ്ട് ലച്ചു വാതിൽ തുറന്ന് പുറത്തേക്ക് പോയി.
“മുത്തപ്പാ… ഇക്ക് പേടിയാവ്ണു… “
അമ്മു സോഫയിൽ നിന്നെണീറ്റ് എന്റെ നേരെ പാഞ്ഞു വന്നുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു മാറിലേക്ക് മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു.
“പേടിക്കണ്ട ചേച്ചി അതൊക്കെ അമ്മ നോക്കിക്കോളും…. “
ചിന്നു അവളെ സമാധാനിപ്പിച്ചു കൊണ്ട് എന്നെ നോക്കി. അവളുടെ മുഖത്തും ആശങ്കയുണ്ടായിരുന്നു.
ലച്ചുവിന്റെ ശബ്ദം അവ്യക്തമായി മുറ്റത്തു നിന്ന് കേൾക്കാം.. പാവം ഞങ്ങളെ ഒന്നിപ്പിക്കാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.തേർഡ് അമ്പയറിന്റെ തീരുമാനത്തിന് വേണ്ടി ഞങ്ങൾ ആശങ്കയോടെ കാത്തിരുന്നു.
“പേടിക്കണ്ട അച്ഛൻ എതിർക്കുവാണെങ്കി നിങ്ങള് വീട്ടിലേക്ക് പോര് നമുക്കവിടെ കഴിയാം…. “
ചിന്നു എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.നെറുകിൽ ഉമ്മവെച്ച് അവളെ ചേർത്ത് പിടിക്കാനല്ലാതെ എനിക്കൊന്നും പറയാൻ തോന്നീല..
എന്റെ തോളിലേക് തലവെച്ചുകൊണ്ട് ചിന്നുവും എന്റെ മാറിലേക്ക് മുഖം പൂഴ്ത്തികൊണ്ട് അമ്മുവും അവരുടെ ആശങ്കകൾ മറക്കാൻ പരിശ്രമിച്ചു.എന്റെ ഉള്ളിലെ ഭയവും ടെൻഷനും ഞാൻ ആരോട് പറയും. മറ്റൊന്നും അല്ല അച്ഛനുമായി പിണങ്ങേണ്ടി വരുമോ എന്നോർത്താണ് എന്റെ ഭയം.കടുത്ത നിശബ്ദതയിൽ അവരെ ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ വിധിക്കായി കാതോർത്തിരുന്നു.
കുറച്ചധികം സമയം കഴിഞ്ഞാണ് ലച്ചു ഫോൺ കോൾ കഴിഞ്ഞ് വന്നത്..
“സീനാണ് മക്കളെ .. “
അകത്തേക്ക് കടന്ന് കൊണ്ട് ലച്ചു നിരാശയോടെ പറഞ്ഞു.
“എന്ത് പറ്റി അമ്മാ.. “
അമ്മു എണീറ്റ് പോയി ലച്ചുവിനെ കെട്ടിപ്പിടിച്ചു ആശങ്കയോടെ ചോദിച്ചു…
“അയാള് മുട്ടൻ കലിപ്പിലാണ്. തല പോയാലും സമ്മതിക്കൂല..
എല്ലാത്തിനെയും ശരിയാക്കി തരാം എന്നൊക്കെയാ പറയുന്നേ..
വല്ലാതെ ചൊറിഞ്ഞപ്പോൾ ഞാൻ ഫോൺ വെച്ചു. ”
ലച്ചു അമ്മുവിനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
“നിനക്കിപ്പോ ഒരു കാൾ വരാൻ ചാൻസ് ഉണ്ട്….
ലച്ചു എന്നെ നോക്കി പറഞ്ഞു കൊണ്ട് അമ്മുവിനെ ചുറ്റിപിടിച്ച്