“ന്റെ കാന്താരിക്ക് ഇപ്പൊ സമാധാനായീലെ…?
“ഉം.. ”
അമ്മു ഒന്ന് മൂളിയതേ ഒള്ളൂ…
ലച്ചു ചിരിയോടെ അമ്മുവിന്റെ പുറത്ത് തലോടിക്കൊണ്ട് അവളെ ഒന്നൂടെ മുറുക്കി.പിന്നെ അവളെ ചേർത്തണച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് നടന്നു.ഇവര് കഴിഞ്ഞ ജന്മത്തില് അമ്മയും മകളും ആയിരുന്നോ എന്നെനിക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.ഇതൊക്കെ എന്നും ഉണ്ടായാൽ മതിയായിരുന്നു.
ചായകുടി കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോഴാണ് മനു വിളിക്കുന്നത്.
“എന്നാലും റാങ്ക് കിട്ടീട്ട് ഇത്രേം ദിവസായിട്ട് ഒരു മുട്ടായി.. ഏ ഹേ”
പരാതി പറയാൻ വിളിച്ചതാണ് തെണ്ടി.
“നീ കൂടുതൽ കെടന്ന് മെഴുകണ്ട
ഏതാ വേണ്ടെന്ന് പറ….. ”
അവന്റെ ഉദ്ദേശം മനസ്സിലായ ഞാൻ ചിരിയോടെ പറഞ്ഞു.ജിഷ്ണുവിന്റേയും സുധിയുടെയും ശബ്ദം ഒക്കെ കോറസായിട്ട് കേൾക്കാമായിരുന്നു.
“ചോദിക്കാനുണ്ടോ വൈറ്റ് റം ഏതാണേലും വാങ്ങിക്കോ… ”
അവൻ ഒറ്റയടിക്ക് ഉത്തരം നൽകി
“പോയി വാങ്ങാൻ പറ്റൂല എത്രയാന്ന് വെച്ചാൽ ചുരുട്ടി കൈയിലൊട്ടങ് തരും..!
“മേടിക്കാൻ ഞങ്ങക്കറിയാം നീ ഇങ്ങോട്ടൊന്ന് എഴുന്നള്ളിയ മതി!
നാറികൾ പ്ലാൻ ചെയ്ത് വിളിച്ചതാണ്.
“അമ്മേ നമ്മടെ ഫെഡറൽ ബാങ്കിന്റെ കാർഡ് എവിടെയാ വെച്ചേക്കുന്നേ.. ?
ഫോൺ വെച്ച് ഞാൻ അടുക്കളയിലേക്ക് നടന്ന് ലച്ചുവിനെ മുട്ടിയുരുമ്മി കൊണ്ട് ചോദിച്ചു. തൊട്ടപ്പുറത് നിന്ന് അമ്മു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.
“നമ്മടെ അല്ല എന്റെ.. നിനക്കെവിടുന്നാ കാർഡ്..?
ലച്ചുവിന് അൾട്ടിമേറ്റ് പുച്ഛം.. !
“ഓ സമ്മതിച്ചു. എനിക്കൊരു രണ്ടായിരം രൂപ വേണം.. ”
“എന്തിനാ..?
“ഫ്രണ്ട്സിനു ചെലവ് ചെയ്യാനാ…”
“അല്ല അപ്പൊ മറ്റേ കാർഡ് മൊത്തം തീർത്തോടാ ദ്രോഹി. !
ലച്ചു അവിശ്വസനീയതയോടെ എന്നെ നോക്കി
“അതൊക്കെ എന്നോ തീർന്നു പെണ്ണെ….”
ഞാൻ ആ വിചാരണ ഒഴിവാക്കാനായി ലച്ചുവിനെ പിറകിലൂടെ കെട്ടിപിടിച്ചു തോളിലേക്ക് തലവെച്ചു.
“പത്തിരുപതിനായിരം രൂപ നീ എന്ത് ചെയ്തു ?
അത് പറഞ്ഞിട്ട് മതി ഇനി പുതിയ പൈസ. ഇതൊന്നും എനിക്ക് വെറുതെ കിട്ടുന്നതല്ലാ… ”
ലച്ചുവിന്റെ ഭാവം മാറിത്തുടങ്ങിയിരുന്നു..
“എനിക്കൊരു ഫോൺ വാങ്ങി തന്നിരുന്നു… ”
അമ്മു ഇടക്ക് കേറി കുറ്റസമ്മതം നടത്തിക്കൊണ്ട് അമ്മയുടെ കയ്യിൽ പിടിച്ചു.
“അത് പറഞ്ഞാപ്പോരേ.. ഞാൻ ഈ നാറി വല്ല ഉടായിപ്പ് കാണിച്ചു