ഞാൻ: ആ ഞാൻ ഓർക്കുന്നു അതും ഇതും തമ്മിലെന്താ ബന്ധം
നിത്യ: എടാ നീ അത് പറഞ്ഞപ്പോ അവളുടെ മുഖഭാവം ശ്രദ്ധിച്ചില്ലെ
ഞാൻ.: ആ ഞാൻ നോക്കാനൊന്നും പോയില്ല
നിത്യ: എന്നാ ഞാൻ നേക്കിനി ഒരു നിരാശയും ഒരു സങ്കടവും ആ മുഖത്തുണ്ടായിരുന്നു
ഞാൻ: ഓ പിന്നെ
നിത്യ: ടാ ഞാൻ ഇന്നും ഇന്നലെയുമല്ല അവളെ കാണുന്നത് അതെനിക്കു മനസിലാവും പിന്നെ അവളുടെ ദേഷ്യം
ഞാൻ: അത് പിരീഡ്സിൻ്റെ എന്നല്ലെ നീ പറഞ്ഞെ
നിത്യ: ഞാനും അതാ കരുതിയെ പക്ഷെ അതല്ല അവളുടെ കഴിഞ്ഞു അതു പിന്നെ അറിഞ്ഞു
ഞാൻ: ഓ
നിത്യ: എടാ അവളെന്നോട് കൊറെ വട്ടം ചോദിച്ചു അവൻ വേറെ പെണ്ണിനെ കാത്തു നിന്നതാവോ എന്നൊക്കെ . പെണ്ണിൻ്റെ കുശുമ്പു തല പൊക്കുന്നത് കണ്ടപ്പോയെ എനിക്കു കത്തി.
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: എന്തു പറയാൻ ഞാൻ ആ എരുതീയിലണ്ണ ഒഴിച്ചു കൊടുത്തു
ഞാൻ : പാവം കിട്ടുമെടി
നിത്യ: ഓ പിന്നെ അതിനവൾ എന്നോടു കൊറെ ചൂടായി പിന്നെ ചോദിക്കുവാ
അവൾ ഒന്നു നിർത്തി പിന്നെ ചിരിക്കുവാൻ തുടങ്ങി.
ഞാൻ: എന്താടി പറ
നിത്യ : നിനക്കു ലൈൻ ഉണ്ടോ എന്ന്
ഞാൻ: എന്നിട്ടു നീ എന്തു പറഞ്ഞു
നിത്യ: രണ്ടെണ്ണത്തിനു വയറ്റിലുണ്ടാക്കിട്ടു മുങ്ങിയ കക്ഷിയാന്നു പറഞ്ഞു
ഞാൻ: എടി പുല്ലേ നിന്നെ ഞാൻ
നിത്യ: പെണങ്ങല്ലെ മുത്തെ ഞാൻ വെറുതെ പറഞ്ഞതാ
അതു കേട്ടപ്പോയാണ് എൻ്റെ ശ്വാസം നേരെ വീണത്. ജിൻഷയുടെ അടുത്ത് എൻ്റെ ഇമേജ് മോഷമായാൽ എനിക്കു സഹിക്കുമോ.
ഞാൻ: പിന്നെന്തു പറഞ്ഞു
നിത്യ: ഇതുവരെ അങ്ങനെ ഒന്നില്ല, ഞാനായിരുന്നു അവൻ്റെ ഇന്നലെ വരെ ഉള്ള ലൈന് ബിച്ചിപ്പോക്ക് ചുറ്റും ഒക്കെ എൻ്റെ ഒപ്പായിരുന്നു. പിന്നെ നീ എന്നെ തേച്ചെന്നും പറഞ്ഞു
ഞാൻ: ഞാനോ
നിത്യ: ആ നീ തന്നെ , ഇന്നലെ മുതൽ നിനക്കൊരു ഇളക്കമുണ്ടെന്നും കോളേജിൽ ഏതോ ഒരു മൊതലിനെ നി നോക്കുന്നുണ്ടെന്നും ഞാൻ പറഞ്ഞു
ഞാൻ: ദുഷ്ട എൻ്റെ ഇമേജ് മൊത്തം കളഞ്ഞില്ലെ
നിത്യ: എന്നാലും നീ എന്നെ തേച്ചില്ലെ മോനെ
ഞാൻ: അച്ചോടാ പാവം
സംസാരിച്ചു സംസാരിച്ചു ഞങ്ങൾ വീട്ടിലെത്തി . ഞാൻ എൻ്റെ റൂമിലേക്കും അവൾ അടുക്കലയിലേക്കും പോയി. ഞാൻ പതിയെ കിടക്കയിൽ കിടന്നു. ചിന്തകൾ കാടു കയറുന്നു.
അതെ നിത്യയുടെ വാക്കുകൾ ആണ് തന്നെ ഈ അവസ്ഥയിൽ എത്തിച്ചത്. ഇന്ന് തൻ്റെ ജീവിതത്തിൽ എന്തെല്ലാമാണ് നടന്നത്. ഇന്ന് ജീൻഷയുടെ ആ വാക്കുകൾ അതെ അവൾക്കു മനസിലായിട്ടുണ്ട് താൻ അവളെയാണ് അവിടെ കാത്തു നിന്നത് എന്ന് അല്ലെങ്കിൽ അവളത് സംശയിക്കുന്ന പോലെ. അവളുടെ വാക്കുകൾക്ക് മൂർച്ചയേറെയാണ് ആ കണ്ണുകളിലെ തീക്ഷണതയ്ക്ക് മുന്നിൽ താൻ പോലും അടിയറവു പറഞ്ഞു.
എനി നിത്യ പറഞ്ഞ പോലെ അവൾ എന്നെ ഇഷ്ടപ്പെടുന്നുണ്ടൊ? ഞാൻ മറ്റൊരു പെണ്ണിനെ കുറിച്ചു പറഞ്ഞപ്പോ അവളിൽ നിരാശയുണർന്നിരുന്നോ? അവളിൽ ദു:ഖത്തിൻ കനലെരിഞ്ഞിരുന്നൊ? ആയിരം ആയിരം ചോദ്യങ്ങൾ ഉത്തരം തേടുന്നതെങ്ങനെ അതും ഒരു ചോദ്യചിഹ്നം . ആ ദേഷ്യം അവളുടെ മുഖമൂടി ആയിരുന്നില്ലെ തൻ്റെ വികാരങ്ങളെ മറ്റുള്ളവരിൽ നിന്നും മറക്കാൻ അവളണിഞ്ഞ ദേഷ്യത്തിൻ്റെ മുഖമൂടി.
ഇണക്കുരുവികൾ 4 [വെടി രാജ]
Posted by