മൂടൽ മഞ്ഞിൽ നിന്നും മോചനമേകി കാറ്റാഞ്ഞടിച്ചു. എൻ്റെ മിഴികൾ തുറക്കാൻ സാധിച്ചില്ല. ആർത്തിരമ്പുന്ന ആരവം എൻ്റെ കാതുകളെ തേടിയെത്തി. കാറ്റിൻ്റെ ശക്തി പതിയെ കുറഞ്ഞു വന്നു. അനന്ത സാഗരം എൻ്റെ മുന്നിൽ എനിക്കു തന്നെ അവിശ്വസനീയമായ പ്രതീതി. പൂർണ്ണ ചന്ദ്രൻ കടലിൻ്റെ മാറിൽ ചാഞ്ഞുറങ്ങാൻ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. നക്ഷത്ര കുഞ്ഞുങ്ങൾ ഇതു കണ്ടെന്നതിനാലോ ഒളികണ്ണിട്ടു രസിക്കുകയാണ്. മത്സര്യങ്ങൾ അവരുടെ ജോഡികളായി രാത്രി സല്ലാപത്തില്ലാണ്. എനിക്കു ചുറ്റും പ്രണയമാണ് എന്നാൽ എൻ്റെ പ്രണയമെവിടെ
വിശാദമിഴികൾക്ക് ആശ്വാസമാണ് ആ കാഴ്ച , തുടിക്കുന്ന ഹൃദയത്തിൻ്റെ താളമുണർത്തിയ കാഴ്ച . അങ്ങകലെ ആ ദ്വീപിൽ എനിക്കായ് കാത്തിരിക്കുന്ന അവളെ ഞാൻ കണ്ടു. ചെറു മന്ദഹാസമില്ലെ ആ മുഖത്ത്, അവളുടെ മിഴികൾ നാണത്താൽ തുടിക്കുന്നില്ലെ, സ്ത്രീ സഹജമായ ലാസ്യ ഭാവത്താൽ അവളുടെ കവിളുകൾ ചുവന്നിട്ടില്ലെ. ആ മൂക്കുത്തി നക്ഷത്രത്തോട് മത്സരിക്കുവല്ലേ. അവൾക്കരികിലെത്താൻ ഞാൻ വിതുമ്പി. എന്നിലെ വിതുമ്പലറിഞ്ഞ തെന്നൽ എന്നെ അവൾക്കരികിലേക്ക് കൊണ്ടു പോയി. നിമിഷങ്ങൾ മാത്രം ഞങ്ങൾക്ക് ഒന്നാവാൻ
കടൽ രോഷം കൊണ്ടു ജ്വലിച്ചു വൻ തിരയാൽ എനിക്കും അവൾക്കുമിടയിൽ മതിൽ ഉയർന്നു വന്നു. ആ തിരമാല ആർത്തിരമ്പി എന്നിലേക്കു വന്നടിച്ചു. ഞാൻ ആ സാഗര ഗർത്തത്തിലേക്ക് കൂപ്പു കുത്തി . ശ്വാസത്തിനായി ഞാൻ പിടഞ്ഞു. എൻ്റെ മിഴികൾ അടഞ്ഞു. മരണമാം മുക്തിയിൽ ഞാൻ അലിഞ്ഞു ചേർന്നു.