”ഞാൻ വലിഞ്ഞ് കയറി വന്നതൊന്നുമല്ല.”
അവൾക്കും ദേഷ്യം വന്നു. ആ മുഖത്ത് നിഴലിച്ച വികാരം എന്താണെന്ന് പെട്ടെന്ന് മാഷിന് ഊഹിക്കാൻ കഴിഞ്ഞില്ല.
മേശമേലിരുന്ന പേന അവളുടെ കൈകളിൽ ഞെരിഞ്ഞമരുന്നത് അയാൾ ശ്രദ്ധിച്ചു. ക്രോധം നിഴലിച്ച അവളുടെ കണ്ണുകളിൽ തൽക്ഷണം ശാന്തതയുടെ ഓളങ്ങൾ തെളിഞ്ഞു.
വീണ്ടും നാലു കണ്ണുകൾ കൂട്ടിമുട്ടി .
ഇളം ചുവന്ന റോസാദളങ്ങളുടെ ഛായം ഒപ്പിയെടുത്ത വീതിയുള്ള ചുണ്ടുകളിൽ നറുപുഞ്ചിരി പടർന്നെന്ന് മാഷിന് തോന്നി.
” പിന്നെ…?”
ഇപ്പോൾ ഭാവഭേദങ്ങളില്ലാത്ത മാഷിന്റെ ചോദ്യം കേട്ട് അവൾക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല.
” മാഷ് എപ്പോഴോ ആരോടോ പറഞ്ഞിരുന്നോ ഇവിടെവേക്കൻസി ഉണ്ടെന്ന്….? അതറിഞ്ഞാണ് ഞാൻ വന്നത്. വന്നപ്പോൾ കുട്ടികൾ മാത്രം. മാഷിനെ കണ്ടില്ല.എന്നാൽ അതൊരു സർപ്രൈസ് ആയിക്കോട്ടെന്ന് വിചാരിച്ചാണ് ക്ലാസ്സിലേക്ക് കയറിയത്… അ … അത് … ഇങ്ങനെയൊരു പുലിവാലാ കൂന്ന് വിചാരിച്ചില്ല.”
അവളുടെ ചോരച്ചുണ്ടുകൾക്കിടയിൽ നിന്നും അടർന്നുവീണവാക്കുകൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും, താൻ ഒരാളെ വേണമെന്ന് ആരോടെങ്കിലും പറഞ്ഞായിരുന്നോ… എന്നായിരുന്നു ചിന്തയ്ക്കു പിന്നിലെ ചോദ്യം.
” മാഷ്… ആരോടെങ്കിലും ആവശ്യപെട്ടായിരുന്നോ…?”
അവളുടെ ചോദ്യം വിജയൻ മാഷിനെ ചിന്തയിൽനിന്നുണർത്തി.
ശരിയാണ്…ആറേഴു മാസം മുൻ മ്പ് തന്റെ സുഹൃത്ത് രാജ്നോട് വെറുതെ പറഞ്ഞിരുന്നു… ഒരു സാർ കൂടി ഉണ്ടായിരുന്നെങ്കിൾ ഗുരുകുലം ഒന്ന് ബലപ്പെടുത്താമായിരുന്നെന്ന്. അതൊരു തമാശയായിട്ട് പറഞ്ഞതായിരുന്നല്ലൊ…
” ങ്ഹാ… പറഞ്ഞായിരുന്നു.”
മാഷിന് അത് സമ്മതിക്കേണ്ടി വന്നു. ആ ജാള്യതയും മുഖത്ത് പ്രകടമായി.
ഈ സമയം,ആയിരം നെയ് വിളക്കിന്റെ പ്രകാശം അവളുടെ കണ്ണുകളിൽ തെളിഞ്ഞു.
”അത് കുറേ കാലമായതാണ്. തമാശയ്ക്ക് എപ്പോഴോ പറഞ്ഞൊരു വാക്ക് .അത് കേട്ടാണോ നിങ്ങൾ ഇറങ്ങി പുറപ്പെട്ടത് ?”
” മാഷ് വെറുതെ പറഞ്ഞതാണെങ്കിലും രണ്ട് നാൾ മുൻമ്പാണ് എന്റിക്ക വിളിച്ച് പറഞ്ഞ് പൊയ്കൊള്ളാൻ. ഇവിടെ വന്നപ്പോൾ…..”
അവൾ അർദ്ധോക്തിയിൽ നിർത്തിയിട്ട് അയാളെ നോക്കി.
യഥാസ്ഥിതിയറിയാതെ കുറ്റപ്പെടുത്തിയതിൽ അയാൾക്ക് കുറ്റബോധം തോന്നി.
മാഷ് നോക്കുമ്പോൾ …, തന്നെ നോക്കിയിരിക്കുന്ന അവളുടെ മുഖത്ത് നിരാശയുടെ ഒരംശംപോലുമില്ല.മറിച്ച് ഒരു വിജയിയുടെ പുഞ്ചിരി മാത്രം.
അകത്തേക്ക് വീശിയ കാറ്റിന്റെ ലാളനയിൽ, ചോര തുടിക്കുന്ന അവളുടെ വീർത്ത കവിളുകളിൽ ഇടതൂർന്ന അളകങ്ങൾ ഇളകിയാടി ചേർന്നു കിടന്നു.
” രാജ്നെ അറിയോ… അൻസിയായ്ക്ക് ”
അയാൾ സാകൂതം ചോദിച്ചു.
” അറിയില്ല മാഷേ… ഇക്കേടെ ഏതോ ഫ്രണ്ടായിരിക്കും”
മുന്നിലേക്ക് ചിതറി കിടന്ന മുടികളെ അവൾമാടിയൊതുക്കി.
” എവിടെയാണ് അൻസിയ താമസിക്കുന്നത് ?”
”ഇവിടന്ന് രണ്ട് രണ്ടര കിലോമീറ്റർ അപ്പുറത്താണ്.”
” ആയിക്കോട്ടെ … സ്ഥലപേര് പറയൂ…”
”കൊയിത്തൂർക്കോണം”
കനൽ പാത 2 [ഭീം]
Posted by