ആരാത്?ആരാന്നെന്ന്????
മറുപടിയൊന്നും കിട്ടിയില്ല.” കേട്ടില്ലേ ആരാന്ന്.”അവൾ കയ്യിലുള്ള ടോർച്ചു വെട്ടം അകത്തേക്ക് പായിച്ചു.അപ്പൊ അകത്തൊരാൾ തന്റെ കണ്ണിൽ പതിഞ്ഞ വെട്ടം തടുത്തുകൊണ്ട് തന്റെ കൈകളാൽ മുഖം മറച്ചു.
ചെറിയ പേടി ഉള്ളിലൊളിപ്പിച്ച അവൾ
പറഞ്ഞുതുടങ്ങി.”എടൊ താൻ എന്താ വിറക് പുരയില്.മുട്ടി വന്നതാരുന്നെൽ
മുൻവശത്തു അടയാളം കണ്ടില്ലെ താൻ.
അയാൾ പതിയെ അടുക്കളപ്പുറത്തെ
വെളിച്ചത്തിലേക്ക് വന്നു.”വരത്തൻ ആണല്ലേ.മുന്നേ ഇവിടൊന്നും തന്നെ കണ്ടിട്ടെയില്ല”
മറുപടിയൊന്നും ഉണ്ടായില്ല.പക്ഷെ പുറത്ത് ആളുകൾ ഒച്ചയെടുത്ത് ഓടുന്ന ശബ്ദം കനത്തുവന്നു.എടൊ അവൻ അധികം പോയിക്കാണില്ല.
കൂക്കുവിളിയും ബഹളവുമായി കുറെ ആൾക്കാർ ആ വഴിയിലൂടെ കടന്നു പോകുന്നു.എല്ലാ വീടുകളിലും ഒന്ന് നോക്കി പോ രാഘവാ,ആരോ വിളിച്ച്
പറയുന്നുണ്ടായിരുന്നു.അവരിൽ ആരോ രണ്ടുപേർ അവളുടെ വാതിലിലും തട്ടി.”നശൂലം ഏത് മറ്റേ മോൻ ആവോ,മനുഷ്യനെ മക്കാർ ആക്കാൻ.ഈ നാട്ടുകാർക്ക് ഇത് എന്തിന്റെ കേടാ.ഇറങ്ങിക്കോളും മനുഷ്യനല്പം വരവുള്ള സമയത്ത്”
സ്വയം തന്റെ അമർഷം അടക്കാൻ ശ്രമിച്ചു എങ്കിലും അത് വാക്കുകൾ ആയി പുറത്തേക്ക് വന്നു.”എടൊ മെനക്കേട് ആക്കാതെ ഇറങ്ങിക്കോ.
എവിടുന്നേലും കുറ്റീം പറിച്ചുവരും
ഉള്ള സമാധാനം കളയാൻ”തികട്ടി വന്ന അമർഷം തന്റെ വാക്കുകളിൽ പ്രകടിപ്പിച്ചവൾ മുൻവശത്തേക്ക് നടന്നു.പക്ഷെ അയാൾ വിറകിന് പുറകിലെക്ക് പതുങ്ങി.
അവരുടെ തട്ടലിന് മുന്നിൽ വാതിൽ തുറക്കപ്പെട്ടു.ഒരു ഉറക്കച്ചടവോടെ മുടിയും വാരിച്ചുറ്റി വന്നവരുടെ മുന്നിലേക്ക് നിന്നു.”എന്താ കരയിലെ മാന്യവ്യക്തികൾ ഈ സമയം.അതും ഇവിടെ”
ഇവളോട് കൂടുതൽ സംസാരിച്ചു നിക്കാതെ അങ്ങോട്ട് കേറിനോക്ക് മെമ്പറെ.
അഹാ,അത് നല്ല കൂത്ത്.കച്ചോടം നടക്കുന്ന സമായവാ.ഇന്നാണെ ഒട്ടും ഇല്ലതാനും.എന്താ മെമ്പറെ ദാഹിച്ചു വന്നതാ.