“അയ്യടാ… ഇങ്ങു വാ ചവിട്ടാൻ..നീ തെമ്മാടിയാണേൽ ഞാൻ ചട്ടമ്പിക്കല്യാണിയാ കേട്ടോടാ ചിമ്പാൻസി…” സുധി പൊട്ടിച്ചിരിച്ചു..
“എത്ര കാലായെടീ പെണ്ണെ നമ്മളിങ്ങനെ വഴക്കു കൂടിയിട്ട്…?”
“ശെരിയാ സുധീ…മനസ്സിപ്പോൾ ഒരുപാട് ശാന്തമാണ്…എന്നും ഉണ്ടാവണം ന്റെ സുധി ഈ അച്ചുവിന്റെ കൂടെ…”
“ഇനി ആർക്കും വിട്ടുകൊടുക്കില്ല എന്റെ പെണ്ണിനെ ഞാൻ… മരണത്തിനു പോലും…”
ആ രാത്രിയിൽ സുധിയും അച്ചുവും പരസ്പരം മതി മറന്നു സ്നേഹിച്ചു… മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവർ ഒന്നായി…സുധിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുമ്പോൾ ദൈവം തനിക്ക് തന്ന നിധിയെ അവൾ മതിവരുവോളം നോക്കിയിരുന്നു… കുറുമ്പ് കാട്ടുമ്പോൾ ശാസിച്ചും വിഷമിക്കുമ്പോൾ ചേർത്തു പിടിച്ചും വഴക്ക് പറയുമ്പോൾ പിണങ്ങിയും പിന്നീട് ഇണങ്ങിയും അച്ചു സുധിക്ക് അമ്മയും പെങ്ങളും ഭാര്യയും സുഹൃത്തും എല്ലാമായി…ഏതു സന്ദർഭത്തിലും സുധി തന്റെ പെണ്ണിനെ നെഞ്ചോട് ചേർത്തു പിടിച്ചു…അനശ്വര പ്രണയത്തിന്റെ ആൾരൂപങ്ങളായി അച്ചുവും സുധിയും അവരുടെ ജീവിതയാത്ര തുടരുന്നു… (അവസാനിച്ചു…)
(മനുഷ്യ രൂപം ധരിച്ച ഒരുപാട് മൃഗങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും ഉണ്ട്… മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് പെൺകുട്ടികളെ പിച്ചിച്ചീന്തുന്നവർ, കൂടപ്പിറപ്പിനെയും മാതാപിതാക്കളെയും പോലും മുറിവേൽപ്പിക്കുന്നവർ…അവർക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കാൻ നമ്മുടെ നിയമ വ്യവസ്ഥക്ക് കഴിയാതെ വരുമ്പോഴാണ് പലപ്പോഴും പലരും നിയമം കയ്യിലെടുക്കുന്നത്…അക്രമത്തെ പ്രോത്സാഹിപ്പിക്കുകയല്ല പക്ഷേ സമൂഹത്തിൽ ചീഞ്ഞളിഞ്ഞ ഭാഗം മുറിച്ചു മാറ്റുക തന്നെ വേണം… പാവങ്ങൾക്ക് നീതി കിട്ടാൻ വേണ്ടി … ഈ കഥ എത്രത്തോളം സ്വീകരിക്കപ്പെടും എന്നറിയില്ല…തെറ്റുകൾ ക്ഷമിക്കുക…)
? അനുരാധ മേനോൻ