കേട്ടകഥകളാണിതെല്ലാം. എല്ലാം സത്യവുമാണ്. ഇപ്പോൾ പ്രമുഖ ചാനലുകളിൽ മോഡലിങ്ങ് ജഡ്ജിയായി ജെനറ്റ് പ്രത്യക്ഷപ്പെടാറുണ്ട്. മോഡലിങ്ങിനെക്കുറിച്ച് അവൾ ആധികാരികമായി പറയുന്നു. മോഡൽ രംഗത്തിറങ്ങുന്ന പെൺകുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ളാസെടുക്കുന്നു.
അവൾക്കിപ്പോഴും ഒരു മാറ്റവുമില്ല. പതിനേഴുവയസ്സുള്ളപ്പോൾ തന്റെ കയ്യിലെത്തിയ അവൾക്ക് ഇപ്പോൾ മൂപ്പതു കഴിഞ്ഞുകാണും. പഴയ ശരീരത്തിന് ഒരു മാറ്റവും ഇല്ല. ബനിയനും ലെഗിങ്ങ്സും അണിഞ്ഞാണ് അവൾ ടി.വി ഷോകളിൽ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റ് ബനിയനിൽ കൂടി അവളുടെ മാറിടങ്ങളുടെ സമൃദ്ധികാണാം.
അന്നും ഇന്നും അവളുടെ മുഖ്യാകർഷണമായ മാറിടങ്ങൾക്ക് തെല്ലും ഉടവു സംഭവിച്ചിട്ടില്ല. കാലം അവളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.
ശ്രീകാന്ത് കണ്ണാടിയിൽ തന്റെ പ്രതിഛായ നോക്കി തലമുടി അവിടവിടെ നരച്ചിരിക്കുന്നു. കണ്ണുകൾക്ക് താഴെ തെല്ലുകറുത്ത നിറം. മീശയും നരച്ചു തുടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ താനൊരു മധ്യവയസ്കനായിരിക്കുന്നു.
‘നീയെന്താ പ്രേകാണിക് ബാച്ചിലറാ’
സുഹൃത്ത് ദിൽഷാദ് പലപ്പോഴും കളിയാക്കാറുണ്ട്. ശ്രീകാന്തിന്റെ പ്രായമാണ് ദിൽഷാദിന് അവനിപ്പോൾ രണ്ടുകൂട്ടികളായി. റസിയയാണ് അവന്റെ ഭാര്യ. മലപ്പുറത്തു നിന്നും കൊച്ചിയിലെത്തി റസിയ ആദ്യമൊക്കെ നാണംകുണുങ്ങിപ്പെണ്ണായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ പോലും അവൾക്ക് നാണമായിരുന്നു.
ഇപ്പോൾ അവൾ ആളാകെ മാറി. തട്ടമിട്ട് നടന്നവൾ സ്ല്ലീവ്ലൈസ് ബ്ളൗസിട്ട് നാഗരിക വനിതയായിമാറി. കൊച്ചിയിലെ നഗരജീവിതം അവളിൽ വരുത്തിയ മാറ്റമാണിത്.
അവളെപ്പോലെ ഇടുക്കിയിലെ കുഗ്രാമത്തിൽ നിന്നും കൊച്ചിയിലെത്തിയവളാണ് ജെനറ്റ്. ഇപ്പോഴവൾ ഇന്ത്യയിലെ സെലിബിറ്റിയായിരിക്കുന്നു.
ശ്രീകാന്തിന്റെ ഓർമ്മകൾ പിറകിലേയ്ക്ക് സഞ്ചരിച്ചു.