വയനാട്ടിലെ കുഞ്ഞമ്മ 1
Vayanattile Kunjamma Part 1 | Author : Deepak
അന്ന് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. മഴ തോർന്നപ്പോഴേക്കും വൈകുന്നേരം ആയി.
ഞാൻ ബൈക്ക് എടുത്ത് യാത്ര തുടങ്ങുമ്പോൾ അമ്മ എന്നേ പിടിച്ചു നിർത്തി.
അമ്മ : മക്കളെ കഴിയുന്നിടത്തോളം നീ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടുവരാൻ നോക്കണം. എത്ര നാളായി അവളെ ഒന്ന് കണ്ടിട്ട് തന്നെ.
നമ്മളൊക്കെ അല്ലാതെ പിന്നെ ആരാണ് അവളെ ഒന്ന് അന്വേഷിക്കുകയും പറയുകയും ഒക്കെ ചെയ്യുന്നത്.
ഞാൻ : അമ്മ എനിക്ക് തന്ന ഈ അഡ്രസ്സ് ശരിയാണെന്നുണ്ടെങ്കിൽ ഞാൻ എന്റെ കുഞ്ഞമ്മയെ കണ്ടുപിടിക്കുകയും ചെയ്യും അവരെ ഇവിടെ കൂട്ടിക്കൊണ്ടു വരികയും ചെയ്യും.
അമ്മ : അവൾ വരാൻ വിസമ്മതിയാണെന്നുണ്ടെങ്കിൽ നീ എവിടെ ഒരാഴ്ച താമസിച്ചിട്ടെങ്കിലും പോരണം. നമ്മളെല്ലാതെ ആരാ അവളുടെ കാര്യങ്ങളൊക്കെ ചോദിക്കാനും പറയാനും ഉള്ളത്.
ഞാൻ വളരെ സന്തോഷത്തോടുകൂടിയാണ് അന്ന് യാത്രതിരിച്ചത്. അമ്മയുടെ സമ്മതത്തോടുകൂടിയുള്ള യാത്രയാണ്. പിന്നെ ഒന്നുകൊണ്ടും വിഷമിക്കേണ്ട കാര്യമില്ല.
ഉദ്ദിഷ്ട്ട കാര്യ ലബ്ധി ഉണ്ടാകുമെന്നാണ് ഈയാഴ്ചത്തെ വാരഫലം പറയുന്നത്.
അമ്മയുടെ വിവാഹത്തിന് കണ്ടതാണ് അനുജത്തിയെ. അനുജത്തി എന്ന് പറഞ്ഞാൽ അമ്മയുടെ സ്വന്തം അനുജത്തി. പ്രേമ.
എനിക്ക് അവർ പ്രേമ കുഞ്ഞമ്മ.
ആകപ്പാടെ ഉള്ളത് ഒരു അഡ്രസ് മാത്രമാണ്.
ഒരു മൊബൈൽ നമ്പർ പോലുമില്ല.
അമ്മയുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷമായി.
അതിനുശേഷം അമ്മ ഈ കുഞ്ഞമ്മയെ കണ്ടിട്ടേയില്ല.
ഞാൻ യാത്ര തുടർന്നു. ലക്ഷ്യസ്ഥാനത്ത് എത്തി പക്ഷേ അവിടെ നിന്നും നടന്നു പോകേണ്ടിവരും കുഞ്ഞമ്മയുടെ വീട്ടിലേക്ക്. അതും ഒരു മല കയറി വേണം പോകാൻ.
ബൈക്ക് വഴിയിലുള്ള ഒരു വീട്ടിൽ വെച്ചിട്ട് കൊണ്ടുവന്ന ബാഗുമെടുത്ത് ഞാൻ പതുക്കെ മല കയറാൻ തുടങ്ങി.
ഇരുട്ടും പൊട്ടിച്ച് ആരൊക്കെയോ പറഞ്ഞു തന്ന വഴികളിൽ കൂടി യാത്ര അങ്ങനെ തുടർന്നുകൊണ്ടേയിരുന്നു.
സമയം 9 മണി കഴിഞ്ഞിരുന്നു. എങ്ങും ഇരുട്ട് വ്യാപിച്ചു. ഒരു ടോർച്ച് പോലും ഞാൻ എടുത്തിട്ടുണ്ടായിരുന്നില്ല.
മാക്രികളുടെ ക്രാ..ക്രാ.. ശബ്ദം നാലു വശത്തു നിന്നും കേൾക്കാമായിരുന്നു.
ഏകദേശം ഒരു 200 മീറ്ററോളം കഴിഞ്ഞപ്പോഴേക്കും ആ വീട് എത്തി. ദൈവാധീനം കൊണ്ട് വീടിന്റെ വരാന്തയിൽ ഒരു ബൾബ് കത്തി കിടക്കുന്നുണ്ടായിരുന്നു. ആവശ്യത്തിന് വെട്ടവും ഉണ്ടായിരുന്നു. ഈ വീട് തന്നെ ആയിരിക്കണേ ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പടിക്കലേക്ക് ചെന്നു.
ഈ വീട്ടിൽ ഒറ്റയ്ക്കാണോ കുഞ്ഞമ്മ താമസിക്കുന്നത്. എന്താണ് കുഞ്ഞമ്മ ഇതുവരെ വിവാഹം കഴിക്കാതിരിക്കുന്നത്.
അമ്മയോട് കഴിഞ്ഞാഴ്ച ആരോ പറഞ്ഞത്രേ കുഞ്ഞമ്മയെ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്നും അവിവാഹിതയാണെന്നുമൊക്കെ.
അവരാണ് അമ്മയ്ക്ക് കുഞ്ഞമ്മയുടെ അഡ്രസ്സ് കൊടുത്തത്.
എല്ലാം നേരിൽ തന്നെ ചോദിക്കാം.
ഞാൻ: ഇവിടെ ആരുമില്ലേ…..