ദേവരാജൻ അത് പറഞ്ഞപ്പോ ഒരു വില്ലൻ ചിരി ചിരിച്ചു
‘എന്നേ ഒറ്റിയത് മുതൽ ഞാൻ അവനെ തപ്പുകയാണ്. ഇന്നാണ് ആളെ കയ്യിൽ കിട്ടിയത്. തീർക്കുന്നതിന് തൊട്ടു മുന്നേ ആണ് അവൻ ഭ്രാന്തനെ പോലെ നീ എന്നോട് പകരം ചോദിക്കുമെന്ന് പറഞ്ഞത്. അവനിൽ നിന്ന് തന്നെ ആണ് ഈ കൊറിയറിന്റെ കാര്യം ഞാൻ അറിഞ്ഞത്. അത് നീ അറിയുന്നതിലും പ്രധാനം പോലീസ് അറിയരുത് എന്നതായിരുന്നു. ജോർജ് സാർ ഒക്കെ നമ്മുടെ ചൊല്പടിക്ക് നിക്കുന്ന ആളല്ല. ഇതൊക്കെ അയാൾക്ക് കിട്ടിയാൽ എനിക്ക് പ്രശ്നം ആണ്.. അതാണ് എന്ത് വില കൊടുത്തും അത് തിരിച്ചു കിട്ടാൻ ആ പെണ്ണിനെ ഒക്കെ തട്ടിക്കൊണ്ടു വരേണ്ടി വന്നത്..’
അയാൾ പറഞ്ഞു
‘നീയിത്ര വിഷമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. നിന്നെ ഒരു സഹോദരനെ പോലെ കണ്ട എന്റെ അച്ഛനെ നീ ചതിക്കുവായിരുന്നു. അല്ലേടാ തന്തക്ക് പിറക്കാത്തവനേ…’
ഞാൻ അരിശത്തോടെ വിളിച്ചു
‘നിന്റെ അച്ഛനെ ഞാൻ മനഃപൂർവം ചതിച്ചിട്ടില്ല. നിന്റെ ചേട്ടന്റെ കാര്യം പോലും എനിക്ക് വേറെ വഴി ഇല്ലാഞ്ഞിട്ട് ചെയ്തത് ആണ്.. അതേ ഗതി നിനക്ക് ഉണ്ടാകാതെ ഇരിക്കാൻ ആണ് അന്ന് നിന്നെ കൊല്ലാതെ തല്ലാൻ മാത്രം ആളെ വിട്ടത്.. ആകെയുള്ള മകൻ കൂടി മരിച്ചെന്ന ദുഃഖം അവൻ അറിയണ്ട എന്ന് ഞാൻ കരുതിയിരുന്നു.. വേറൊരാൾ ആണ് അന്ന് ആ ഗോഡൗണിലെ പരുപാടി എന്നോട് കാണിച്ചത് എങ്കിൽ അവനെ ഞാൻ ജീവനോടെ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?
ദേവരാജൻ ചോദിച്ചു
‘നീ എന്നെ സംരക്ഷിച്ചു എന്നാണോ പറയുന്നത്.. തുഫ്…’
ഞാൻ ആട്ടി തുപ്പി