സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Posted by

(തുടർച്ച കിട്ടാൻ ഭാഗം 1 റീവിസിറ്റ് ചെയ്യുന്നത് നന്നായിരിക്കും. കഥയിൽ ഉപയോഗിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പേരുകൾ തികച്ചും സാങ്കൽപികം മാത്രമാണ്.)

 

സൈബർ തെക്കിനിയിലെ നാഗവല്ലി 2

Cyber Thekkiniyile Nagavalli 2 | Author : Rony

[ Previous Part ] [www.kambistories.com ]

 

 

വഴിയിൽ കിടക്കുന്ന സ്യൂട്ട്കേസുകളുടെയും ഭാണ്ഡക്കെട്ടുകളുടെയും മുകളിലൂടെ ചാടിയും, ഉറങ്ങാൻ വേണ്ടി മുകളിലെ ബെർത്തിലേക്ക് അള്ളിപ്പിടിച്ച് കയറാൻ നോക്കുന്നവരുടെ ശരീരങ്ങളെ വെട്ടിയൊഴിഞ്ഞും, അവിടെയും ഇവിടെയും കൊളുത്തിവലിക്കുന്ന സ്വന്തം ബാഗുകളെ ഒരുവിധം വീഴാതെ പിടിച്ചും അവസാനം ഞാൻ സ്വന്തം ബെർത്ത് നമ്പർ കണ്ടെത്തി. കംപാർട്ട്മെന്റിൽ ഭൂരിഭാഗവും എന്റെ യൂണിവേഴ്സിറ്റിയിലേക്ക് പോവുന്ന പിള്ളേർ തന്നെയായിരുന്നു. ചുറ്റുമിരിക്കുന്നവർ വലിയ കളിയും ചിരിയുമൊക്കെയാണ്. കൂട്ടത്തിലൊരു കുണ്ണച്ചാർ എല്ലാവരോടും ചാടിക്കേറി സംസാരിച്ച് പട്ടിഷോ കാണിക്കുന്നുണ്ടായിരുന്നു. സൈഡിലെ ബെർത്തിലുള്ളവരുടെ സെൻസസ് എടുത്തശേഷം അവൻ എന്റെ അടുത്തെത്തി. അമ്പാറയും അനിലപ്പനും തന്നെയാണ് റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടുവന്നത്. കുറച്ചധികം യാത്ര ചെയ്തിരുന്നതിനാൽ എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു.

 

ഞാൻ കുണ്ണച്ചാരുടെ കണ്ണിൽപെടാതിരിക്കാനായി ഒരു മൂലയ്ക്കിരുന്ന് ഉറങ്ങുന്നതായി അഭിനയിക്കാനുള്ള വിഫലശ്രമം നടത്തി. അവനുണ്ടോ വിടുന്നു. പേരും സ്ഥലവും ചോദിച്ച് തുടങ്ങി അവസാനം നാട്ടിലെത്ര സെന്റ് സ്ഥലമുണ്ടെന്നും അതിൽ കായ്ഫലമുള്ള എത്ര തെങ്ങുണ്ടെന്നും വരെ ചോദിക്കുന്ന അവസ്ഥയായി. ഞാനാണെങ്കിൽ ആകെ വിയർത്തൊട്ടിയാണ് ഇരുന്നത്. അതിന്റെ ഈർഷ്യയും ഉറങ്ങാൻ പറ്റാത്തതിന്റെ ദേഷ്യവും കൂടിയായതോടെ എനിക്ക് മടുത്തുതുടങ്ങി. അവസാനം ബാത്ത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റ് നടന്നു. ഒട്ടുമിക്ക യാത്രക്കാരും ഉറക്കംപിടിച്ചിരുന്നു. ടി.ടി.ആർ പരിസരത്തൊന്നുമില്ലെന്ന് ഉറപ്പുവരുത്തി ഞാൻ ബാത്ത്റൂമിൽ കേറി കതകടച്ച് നന്നായിട്ടൊന്ന് മുഖം കഴുകി. എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു സിഗററ്റെടുത്ത് കത്തിച്ച് കുണ്ണച്ചാരെ മനസ്സിൽ തെറിവിളിച്ചുകൊണ്ട് ഇരുത്തിവലിച്ചു.

മുക്കാലോളം വലിച്ച് സിഗററ്റ് കുത്തിക്കെടുത്തി ഞാനിറങ്ങി ഡോറിനടുത്ത് നിന്നു. പുറത്ത് നല്ല ഇരുട്ട്. ദൂരെ പലനിറങ്ങളിലുള്ള വെളിച്ചങ്ങൾ മിന്നിമറയുന്നു. തണുത്തകാറ്റിന്റെ സുഖം ആസ്വദിച്ച് ഞാൻ നിന്നു. ക്ലാസ് തുടങ്ങി ഒരു വർഷത്തിന് ശേഷം യൂണിവേഴ്സിറ്റി തുറക്കുകയാണ്. നഷ്ടപ്പെട്ടു എന്ന് തോന്നിയ പി.ജി ലൈഫ് ഇതാ എത്തിപ്പിടിക്കാവുന്ന ദൂരത്ത്. മുമ്പ് ഒറ്റത്തവണ മാത്രം കണ്ടവരും, വാട്സാപ്പിലെ ഡി.പികളായി മാത്രം കണ്ട മുഖങ്ങളുമൊക്കെയുണ്ട് ഈ ട്രെയിനിൽ. സമയം പോലെ എല്ലാവരെയും പരിചയപ്പെടണം. ഇനിയൊരു കോളേജ് ലൈഫ് ഉണ്ടാവണമെന്നില്ല. എല്ലാ അർത്ഥത്തിലും അടിച്ചുപൊളിക്കണമെന്ന് ഞാൻ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു. പക്ഷെ, വീട്ടിൽ നിന്നിറങ്ങിയപ്പോൾ മുതൽ എനിക്ക് കിട്ടിയ അഡ്രിനലിൻ റഷിന്റെ കാരണം മറ്റൊന്നായിരുന്നു. അയാം ഗോയിങ് റ്റു മീറ്റ് ഹെർ. ഇത്രയും കാലം കമ്പ്യൂട്ടർ സ്ക്രീനിലെ ടെക്സ്റ്റ് മെസേജുകളായിട്ടും വോയ്സ് കോളുകളായിട്ടും മാത്രം അറിഞ്ഞിരുന്ന നാഗവല്ലിയെ… സങ്കൽപങ്ങളിൽ മാത്രം കണ്ടിട്ടുള്ള അഞ്ജലിയെ… എന്റെ അനുവിനെ!

Leave a Reply

Your email address will not be published. Required fields are marked *