ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Posted by

ഇനിയിപ്പോൾ അവനോടു പിണക്കം ഒന്നും ഇല്ലാത്തതു കൊണ്ട് ഇനിയും മൂപ്പന്റെ അടുത്ത് പോകണം. പഴയതെല്ലാം ഒന്ന് പൊടി തട്ടിയെടുക്കണം.

തഡും പുടും എന്ന് കതകു അടയുന്ന ശബ്ദം കേട്ടു. അമ്മയും ചേച്ചിയും കുളിയെല്ലാം കഴിഞ്ഞു വന്നു കതകടച്ചു എന്ന് എനിക്ക് ഉറപ്പായി. പെട്ടെന്ന് നെഞ്ചു പെരുമ്പറ മുഴക്കാൻ തുടങ്ങി. അത്രയും നേരം എനിയ്ക്കു വേണ്ടി വാദിച്ച വാദിഭാഗം വക്കീൽ വക്കാലത്തു ഒഴിഞ്ഞു ഒളിവിൽ പോയി. രാത്രി കിടക്കും മുൻപേ കുടിക്കാനുള്ള വെള്ളം സാധാരണ കൊണ്ട് വെയ്ക്കാറുള്ളത് ചേച്ചിയാണ്. കൈയും കാലും വിയർത്തു തുടങ്ങി. കിരു കിരാന്നു  കോണിപ്പടി ഞെരുങ്ങുന്ന ശബ്ദം… ചേച്ചിയാണ് എന്നുറപ്പാണ്… അമ്മ താഴെ നിലയിൽ അച്ഛന്റെ മുറിയിലാണ് കിടക്കുക. പാട്ടാവും പാട്ടിയും (വല്യമ്മയും വല്യച്ചനും) താഴെ അവരുടെ മുറിയിൽ. പണിക്കാര് അകത്തളത്തിലും. മുകളിലത്തെ നിലയിൽ അടുത്തടുത്ത മുറിയിൽ ഞാനും ചേച്ചിയും… പിന്നെ ഉള്ള നാല് മുറികളിൽ രണ്ടിലും പാത്രങ്ങളും വിളക്കുകളും ഒക്കെയാണ്. ഒരു വശത്തു മുകപ്പു. അതിനപ്പുറത്തു രണ്ടു മുറികൾ ആരെങ്കിലും വന്നാൽ താമസിക്കാൻ ഉള്ളതും.

 

ചേച്ചിയുടെ പാദസരത്തിന്റെ ചിൽ ചിൽ ശബ്ദം അടുത്തെത്തി തുടങ്ങി.

 

“ടക് ടക്” കതകിൽ മുട്ട് കേട്ടു. അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു ഞാൻ കതകിന്റെ അടുത്തേക്ക് നീങ്ങി. തുറക്കാൻ തുടങ്ങിയപ്പോൾ വീണ്ടും രണ്ടു “ടക് ടക്”

 

ഈശ്വരാ ചേച്ചി കലി മൂത്ത അവസ്ഥയിൽ ആയിരിക്കും. രാത്രി എന്തായാലും ഒച്ചപ്പാടും വഴക്കും ഉണ്ടാക്കില്ല എന്നുള്ള ധൈര്യത്തിൽ ഞാൻ കതകു തുറന്നു. ചേച്ചി മൊന്തയിൽ വെള്ളം നീട്ടി.

 

“നേരത്തെ കിടന്നോ. രാത്രി മഴ ഉണ്ടാവുമെന്നാ തോന്നുന്നത്. പഠിക്കാൻ വല്ലതും ഉണ്ടേൽ വെളുപ്പിന് എഴുനേറ്റു പഠിച്ചാൽ മതി. ഞാൻ കിടക്കാൻ പോവാ. എന്തേലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി” ചേച്ചി ഒരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു.

 

ഞാൻ മിഴിച്ചു നിന്നപ്പോൾ ചേച്ചി പിന്നേം പറഞ്ഞു “എന്തോന്നാടാ ഓന്തിനു മൂക്കിപ്പൊടി കൊടുത്ത പോലെ നില്കുന്നത്. ഇന്നാ വെള്ളം കൊണ്ട് വെച്ചിട്ടു കിടക്കാൻ നോക്ക് ”

 

ഞാൻ ഒരു യന്ത്രം കണക്കെ ചേച്ചിയുടെ കയ്യിൽ നിന്നും മൊന്ത വാങ്ങി. കതകും അടച്ചു അത് മേശപ്പുറത്തു വെച്ചിട്ടു കട്ടിലിൽ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *