അത് കേട്ടതും എന്റെ കണ്ണുകൾ തള്ളി.
“പിന്നല്ലാതെ, ഒരു പെണ്ണിനോട് ഇങ്ങനൊക്കെ പറഞ്ഞാ പിന്നെന്താ…!”
ഷാനു അതേറ്റടുത്തു.
“അത് പോരാഞ്ഞിട്ട് അവൻ ആക്ഷൻ കൂടി കാട്ടീടാ.”
നിഥിൻ ഷാനുവിനോടായി പറഞ്ഞു.
“പൊന്നു മോനേ മാനം വേണേൽ പോയ് മാപ്പ് പറ. “
“ ഞാനൊന്നും പറയില്ല “
അപ്പോഴേക്കും എന്റെ ശബ്ദം തീരെ ദുർബലമായിരുന്നു. എന്റെ പതറിച്ച കണ്ടിട്ടാവും അവർ അതുമ്മേ വീണ്ടും കേറി പിടിച്ചത്.
“എന്നേ ശെരി ജയിലിൽ പോകാൻ നീ റെഡിയായിക്കോട്ടോ. ”
നിഥിൻ നിസാരമായി പറഞ്ഞു. അതൊടെ എന്റെ ബാക്കി കിളിയും പോയി.
ജയിലോ, നാട്ടിലെ പ്രമുഖ സ്വർണം വ്യാപാരിയുടെയും ഹൈസ്കൂൾ ടീച്ചറിന്റെയും മകൻ പെണ്ണ് കേസിൽ ജയിലിൽ പോയാലുള്ള അവസ്ഥ. എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ലായിരുന്നു. എന്റെ ഉള്ളിൽ അവളെ കരയിച്ചപ്പോൾ പൊങ്ങിവന്ന അ അഭിമാനം ഇപ്പൊ എന്റെ ഫാമിലി സ്റ്റാറ്റസുമായി ചേർത്തുവെച്ചു നോക്കിയപ്പോൾ വീണ്ടും ഭയമായി മാറിയിരിക്കുന്നു. അല്പനേരത്തെ ആലോചനക്കൊടുവിൽ മാപ്പെങ്കിൽ മാപ്പ് എങ്ങയും ഇതു ഒതുക്കിയേ പറ്റു, ഇല്ലേ എന്റെ കുടുംബത്തിന്റെ പേര്, ഞങ്ങളുടെ ആകെ അഭിമാനം, അന്തസ്, ഓർക്കാൻ പോലും പറ്റുന്നില്ല.