“”””അടങ്ങിയിരിക്കപ്പു…. തലേലുവെള്ളമിരുന്നാ വല്ലസുഖവും വരും…!”””””…. എന്റെ ശിൽപ്പേട്ടത്തിയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ ആയിരുന്നു അത്. ഒരു നിമിഷം കൊണ്ട് എനിക്ക് എന്തോ ഒരു പ്രതേക ഊർജം ലഭിച്ചത് പോലെ. ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞൊഴുകും പോലെ. അറിയാതെ തന്നെ എന്റെ മിഴികൾ ഈറനണിഞ്ഞു.
ഏട്ടത്തി എന്നോട് ചേർന്ന് നിന്നാണ് എന്റെ തല തോർത്തുന്നത്.ഏട്ടത്തിയുടെ മാറിടങ്ങൾ എന്റെ മുഖത്ത് പലപ്രവിശ്യം ഉരസിപ്പോയി. അവരുടെ ദേഹത്തിലെ ചൂടും ഗന്ധവും എനിക്ക് സമ്മാനിച്ചത് മനം കുളിർക്കുന്ന ഒരനുഭൂതിയാണ്. ഒരു നിമിഷം ഞാൻ ആഗ്രഹിച്ചു പോയി ഇതൊരിക്കലും അവസാനിക്കരുതേയെന്ന്.ഈ സ്നേഹം എന്നും പരിധിയില്ലാതെ അനുഭവിക്കാൻ ശില്പ എന്റെ മാത്രം ആയിരുന്നെങ്കിലെന്ന്.
പെട്ടന്ന് അതെ നിമിഷം എന്റെ മനസ്സിനുള്ളിൽ ഒരു മുഖം തെളിഞ്ഞു. എന്നെ മാത്രം സ്നേഹിക്കുന്ന ആ പൊട്ടിപെണ്ണിന്റെ മുഖം… പാറു…!.
ഒരുനിമിഷം പാറുവിനെ മറന്ന് ഏട്ടത്തിയെ ആഗ്രഹിച്ചതിന് ഞാൻ എന്റെ മനസ്സിനെ പഴി പറഞ്ഞുകൊണ്ട് അവരുടെ മുന്നിൽ ജീവനില്ലാത്ത ഒരു പാവകണക്കെ ഇരുന്നുകൊടുത്തു. ഇതിനിടയിൽ എന്റെ മിഴികളിൽ നിന്നും നീരുറവ പോലെ മിഴിനീർ തുള്ളികൾ കവിളിലേക്ക് അടർന്നിറങ്ങി.
പെട്ടന്ന് ഏട്ടത്തി തോർത്തൽ അവസാനിപ്പിച്ചുകൊണ് എന്റെ തലയിൽ നിന്നും തോർത്ത് എടുത്തു സ്വന്തം തോളിലേക്ക് ഇട്ടു ശേഷം എന്റെ മുഖം പിടിച്ചുയർത്തി നിറഞ്ഞൊഴുകിയ എന്റെ മിഴികൾ തുടച്ച ശേഷം സ്നേഹത്തോടെ എന്നെ നോക്കി എന്റെ മുടിയിഴകളിലൂടെ ഏട്ടത്തിയുടെ പട്ടുപോലത്തെ മൃദുലമായ നീളൻ വിരലുകൾ ഓടിച്ചു.
“””അതെ….ഒന്നുകൂടി ഞാനാവർത്തിക്കുവാ… നീയവളെ കല്യാണം കഴിക്കില്ല….അതിന് ഞാസമ്മതിക്കില്ല….!!!…”””””… പരുക്കനായ മുഖഭാവത്തോടെ ഉറച്ച ശബ്ദത്തിൽ അവർ എന്നെ നോക്കി ആ കരികൂവള മിഴികൾ ഉരുട്ടി എന്നെ തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു ശേഷം എന്റെ കവിളിൽ രണ്ട് തട്ടും തട്ടി അവർ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.
വാതിൽപ്പടിയിൽ എത്തിയ ശേഷം ഏട്ടത്തി എന്നെയൊന്ന് തിരിഞ്ഞു നോക്കി. ആ നിമിഷം അവരുടെ മുഖഭാവം എനിക്ക് വായിച്ചെടുക്കാൻ സാധിച്ചില്ല.
മിഴികളിൽ വന്യതയും അധരത്തിൽ ചെറുപുഞ്ചിരിയും അണിഞ്ഞു ഏട്ടത്തിയുടെ നോട്ടം. ആ നോട്ടത്തിന് മുന്നിൽ പതറി മുഖം കുനിക്കാൻ മാത്രം എനിക്ക് സാധിച്ചുള്ളൂ.
________________________________
ഏട്ടത്തി റൂമിൽ നിന്നും പോയതിനുശേഷം ഞാൻ ഓരോന്നാലോചിച്ച് ബെഡിൽ തന്നെ കിടന്നു. പിന്നീട് ഇട്ടിരുന്ന നനഞ്ഞ ഡ്രസ്സ് മാറി ഒരു കാവിമുണ്ടും ടീഷർട്ടും ഇട്ടുകൊണ്ട് ഞാൻ താഴേക്ക് ഇറങ്ങി.
അടുക്കളയിൽ നിന്നും ഒച്ചയും ബഹളങ്ങളും കേൾക്കുമ്പോൾ തന്നെ മനസ്സിലായി അമ്മയും ഏട്ടത്തിയും അവിടെയുണ്ടെന്ന്.
ഏട്ടത്തി അമ്പലത്തിൽ പോയതുകൊണ്ട് വിളക്ക് വെച്ചത് അമ്മയാണ്.
ഞാൻ അടുക്കളയുടെ വാതിക്കൽ ചെന്ന് അകത്തേക്ക് തലയിട്ട് അവിടത്തെ