ഈ ഫോൺ കൊണ്ടു നടക്കുന്നത്. നിന്നെ ആ ഫോണിൽ എത്രയോ പേര് വിളിച്ചിട്ടുണ്ടെന്ന് അറിയാമോ. ഇവിടെ ഇപ്പോൾ ചാർജ് ചെയ്യാമല്ലോ.
ഇങ്ങനെ സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഞാൻ മൊബൈലിൽ എടുത്ത ചാർജറിൽ കുത്തി. കുഞ്ഞച്ഛൻ വന്നു മൊബൈൽ പരിശോധിച്ചു.
കുഞ്ഞച്ഛൻ: ഇതിൽ ചാർജ് ഉണ്ടല്ലോ?
ഞാൻ: എന്താണെന്നറിയില്ല സ്വിച്ച് ഓഫ് ആയി.
ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ചിറ്റ വന്ന് ഭക്ഷണം റെഡിയായിട്ടുണ്ട് എന്ന് പറഞ്ഞു. അതു കഴിഞ്ഞ് ഞാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
നേരം പുലർന്ന് കാപ്പികുടിയും കഴിഞ്ഞ് നേരെ എറണാകുളത്തേക്ക് വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മ വന്നു.
അമ്മ: ഈ മൂന്നു ദിവസം നീ എവിടെയായിരുന്നടാ? ആ പെൺകൊച്ച് കരച്ചിലോട് കരച്ചിൽ ആണ്. നീ ഇവിടെ നിൽക്കണ്ട വേഗം തിരുവനന്തപുരത്തേക്ക് ചെല്ലാൻ നോക്ക്.
അമ്മ അവിടെ എന്നെ നിർത്തിയില്ല, ഞാൻ അവിടെ നിന്നും ഇറങ്ങി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സാവധാനമാണ് ഡ്രൈവ് ചെയ്തത്, അതുകൊണ്ട് അവിടെ എത്തിയപ്പോൾ വൈകുന്നേരം ആയി. സീതയുടെ വീട്ടിൽ ആളനക്കം ഒന്നും കേട്ടില്ല, അവരൊക്കെ പോയിട്ട് ഉണ്ടെന്നു തോന്നുന്നു. എൻറെ ഡ്രസ്സ് ബാഗ് റൂമിൽ കൊണ്ടുപോയി വച്ചു. ഇട്ട ഡ്രസ്സുകൾ ഒക്കെ നനച്ചു വെച്ചു കുളിച്ചു, ഡ്രസ്സ് മാറി പുറത്തിറങ്ങി. വണ്ടിയുടെ വച്ച് കേട്ടിട്ടും ആരും വന്നു നോക്കിയില്ല. ഞാൻ പതിയെ അങ്ങോട്ട് നടന്നു, ഫ്രൻ്റിൽ ലൈറ്റ് ഉണ്ട്, പുറത്ത് ആരെയും കണ്ടില്ല. വാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ അച്ഛൻ ടിവി കണ്ടിരിക്കുന്നു, അമ്മ അടുക്കളയിലാണ്. എന്നെ കണ്ടിട്ട് ആർക്കും ഒരു മൈൻഡ് ഇല്ല.
ഞാൻ: ചായയുണ്ടോ അമ്മേ ?
മറുപടിയില്ല. ഞാൻ അടുക്കള വാതിൽക്കൽ ചെന്നു. വീണ്ടും
ഞാൻ: ചായ ഇല്ലേ അമ്മേ ?
ഞാൻ ഇങ്ങനെ ചോദിച്ചു നിൽക്കുകയല്ലാതെ പ്രതികരണം ഒന്നും ഇല്ല. ഞാൻ അച്ഛൻറെ അടുത്തു പോയിരുന്നു.
ഞാൻ: സീത എന്തിയേ?
ഒരു രക്ഷയും ഇല്ല, ആരും ഒന്നും മിണ്ടുന്നില്ല. മൊബൈൽ ഫോൺ ഓഫ് ചെയ്തതിൻറെ പ്രതികരണമാണ്. സഹിക്കുക തന്നെ. ഇന്നിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. തിരിച്ച് മുറിയിലേക്ക് തന്നെ പോകാമെന്ന് കരുതി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. വാതിലടച്ചു റൂമിലേക്ക് നടന്നു. അകത്തുകയറി നനച്ചു വെച്ചിരുന്ന ഡ്രസ്സ് ഒക്കെ വാഷ് ചെയ്തു, വെള്ളത്തിലിട്ടു വന്നു കിടന്നു.
നേരം പുലർന്നു, സാധാരണ ചെയ്യുന്ന ജോലികളൊക്കെ പൂർത്തിയാക്കി. അലക്കിയ തുണികൾ എല്ലാം അയയിൽ വിരിച്ചു. ഫോൺ എടുത്ത് ഓൺ
എൻ്റെ മൺവീണയിൽ 24 [Dasan]
Posted by