ത്തെത്തി…
സാധാരണ വരുന്ന സമയം കഴ്ഞ്ഞിട്ടും തോമസക്കുട്ടിയെ കാണാത്തതുകൊണ്ട്
വിഷമിച്ചിരിക്കുകയായിരുന്നു അച്ഛാമ്മ….
അപ്പോഴാണ് വീടിനുവെളിയിൽ ദാസൻ
വിളിക്കുന്നത് കേട്ടത്…
“അച്ചാമ്മേ ഒരു വിവരം അറിഞ്ഞു ശരിയാണോന്ന് അറിയില്ല….. ”
“എന്താ ദാസൻ ചേട്ടാ…? ”
“അല്ല…. അത്… പിന്നെ….. നമ്മുടെ തോമസ്കുട്ടിയെ ഫോറസ്ററ്കാര് പിടി ച്ചൂന്ന അറിഞ്ഞത്…..”
“എന്റെ കർത്താവേ… ഞാനാ മനുഷ്യനോട്
എത്ര വട്ടം പറഞ്ഞതാ ഈ പണിക്കു പോക
രുതെന്ന്…. ഇനി എന്താ ചെയ്യുക ദാസൻ ചേട്ടാ….?
” ദേവികുളത്തിന് കൊണ്ടുപോയന്നാണ്
അറിഞ്ഞത്… ഇനിയിപ്പോ നമ്മൾക്ക് എന്താ
ചെയ്യാൻ പറ്റുക… ആ പിന്നെ നമ്മുടെ
മാത്തപ്പൻ സാറിനെ കണ്ടാൽ എന്തെങ്കി
ലും സഹായം കിട്ടിയേക്കും…..”
ദാസൻ അതു പറഞ്ഞപോളാണ് അച്ഛാമ്മ
മത്തപ്പനെ പറ്റി ഓർത്തത്…
“അതിന് അങ്ങേര് ഇതിലെ ഇനിയെപ്പോൾ വരുമെന്ന് ആർക്കറിയാം… ”
“എന്റെ അച്ഛാമ്മേ അങ്ങേര് ഇതിലെവരു
ബോൾ കാണാനല്ല ഞാൻ പറഞ്ഞത്….
നമ്മുടെ ആവശ്യം അല്ലേ….?
നമ്മൾ റെയ്ഞ്ച് ഓഫീസിൽ പോയി കാണണം….”
“ഞാൻ ഒറ്റക്ക് അവിടെയൊക്കെ എങ്ങനാ പോകുന്നത് ദാസൻചേട്ടാ…?
“ഞാനൂടെ വരാമെന്നേ….! നേരമോന്നു
വെളുത്തോട്ടെ…!”
പിറ്റേ ദിവസം രാവിലെ തന്നെ ദാസൻ അച്ഛാമ്മയെയും കൂട്ടി ഫോറെസ്റ്റ് റെയ്ഞ്ച്
ഓഫീസിൽ എത്തി….
അച്ഛാമ്മയെ വെളിയിൽ നിർത്തിയിട്ട് ദാസൻ അകത്തുകയറി മത്തപ്പനെ കണ്ടു പറഞ്ഞു…..
“സാറെ പറഞ്ഞപോലെ ഞാൻ ആളെ എത്തിച്ചിട്ടുണ്ട്…. ഇനിഎല്ലാം സാറിന്റെ കയ്യിലാ… വേണ്ട പോലെ കൈകാര്യം ചെയ്തോണം…. പിന്നെ എന്റെ കാര്യം മറക്കരുത് കേട്ടോ…”