ആക്സിഡൻറ് നടന്നതിന് ശേഷം സീതയും ഞാനും കൂടിയാണ് അജയനെ പരിചരിച്ചത്. ഇത് കേൾക്കുമ്പോൾ അജയൻ റെ ബന്ധുക്കൾക്ക് ആയാലും ഒരു സംശയം ഉണ്ടാകാം, കല്യാണം കഴിക്കാത്ത ഒരു പെൺകുട്ടി പ്രായപൂർത്തിയായ ഒരു ആണിനെ പരിചരിക്കാൻ നല്ല കുടുംബത്തിൽപ്പെട്ട അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന്. ആര് കേട്ടാലും അതു തന്നെ പറയൂ. പക്ഷേ എൻറെ മോള് പറഞ്ഞത്, അച്ഛാ എനിക്ക് അണ്ണനെ ഇഷ്ടമാണ് അത് നേരത്തെ ഞാൻ പറഞ്ഞിട്ടുള്ളതാണ്. അതിനിടയിൽ ആ ചേച്ചിയും അണ്ണനും ആയി പ്രണയത്തിലാണെന്നും കല്യാണം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞു. അതോടെ ഞാൻ അവരുടെ ഇടയിൽ ഒരു അധികപ്പറ്റ് ആക്കണ്ട എന്ന് കരുതി പിന്മാറി. ഇപ്പോൾ ആ ചേച്ചി അണ്ണനിൽ നിന്നും അകന്നു. വേറെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഈ കണ്ടീഷനിൽ അണ്ണനെ ശുശ്രൂഷിക്കാൻ ആരാണുള്ളത്, വീട്ടുകാർ പോലും തിരിഞ്ഞുനോക്കുന്നില്ല. അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് പറ്റുമോ? ഞാൻ ഒരുപാട് സ്നേഹിച്ച അണ്ണനല്ലേ, അതുകൊണ്ട് ഞാൻ പരിചരിച്ചു കൊള്ളാം. ആരുമില്ലാത്ത ആ അവസ്ഥയിൽ അജയനെ ഞങ്ങൾ എന്ത് ചെയ്യണമായിരുന്നു.
ഞാൻ: എല്ലാം ശരിയാണ്. എനിക്ക് ആരും ഉണ്ടായില്ല, നിങ്ങളല്ലാതെ. അതുകൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്, സീത വന്നിരിക്കുന്ന ഇപ്പോഴത്തെ കേസ് നല്ലതാണ്. അത് എത്രയും പെട്ടെന്ന് നടത്താൻ നോക്കുക.
ചേട്ടൻ: അജയനെ ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല. ഞങ്ങൾക്ക് ഒരു കൊമ്പത്തെ കേസിനോട് താല്പര്യമില്ല. ഞാൻ പറഞ്ഞില്ലേ ഞങ്ങൾക്ക് അജയൻ റെ കാര്യത്തിൽ താൽപ്പര്യം ഉള്ളതുകൊണ്ടാണ് അന്ന് വീട്ടിൽ വന്നത്. ഇപ്പോഴും ഞങ്ങൾക്ക് താൽപര്യമാണ് അജയ.
ഞാൻ: ഞാൻ അങ്ങനെ ഒരു മാനസികാവസ്ഥയിലല്ല ചേട്ടാ.
ചേട്ടൻ: അജയന് ഇഷ്ടമല്ല എങ്കിൽ ഞാൻ മോളോട് പറഞ്ഞു മനസ്സിലാക്കി കൊള്ളാം. പക്ഷേ മോൾ എത്രത്തോളം ഇത് ഉൾക്കൊള്ളും എന്ന് എനിക്കറിയില്ല.
ഞങ്ങൾ രണ്ടു പേരും എഴുന്നേറ്റു, തിരിച്ച് വീട്ടിലേക്ക്. അവിടെ ചെല്ലുമ്പോൾ സിറ്റൗട്ടിൽ സീത ഇരിപ്പുണ്ട്. ഞങ്ങളുടെ വരവും പ്രതീക്ഷച്ചുള്ള ഇരിപ്പാണ്. പക്ഷേ ചേട്ടൻറെ മുഖഭാവം കണ്ടപ്പോൾ തന്നെ സീതക്ക് വിവരം മനസ്സിലായി. സീത എൻറെ മുഖത്തേക്ക് നോക്കി, ഞാൻ മുഖം കൊടുക്കാതെ അകത്തേക്ക് കയറി. ചേട്ടൻ അകത്തേക്ക് വന്ന് ടിവി ഓൺ ചെയ്ത് ന്യൂസ് ചാനൽ വച്ചു, ഞാനും അത് കണ്ടിരുന്നു. തിരിച്ച് റൂമിലേക്ക് നടക്കുമ്പോൾ എൻറെ മനസ്സ് കലുഷിതമായിരുന്നു. ഞാൻ റൂമിലേക്ക് പോകുന്നത് നോക്കി സീത സിറ്റൗട്ടിൽ നിൽപ്പുണ്ടായിരുന്നു. എൻറെ ജീവിതം ആകെ താറുമാറായി പോയിരിക്കുന്നു. സുധി പറഞ്ഞത് കേട്ടപ്പോൾ, എന്നെ വിട്ടു പോയെങ്കിലും അവൾ സുഖമായിരിക്കുന്നു എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ കണ്ടപ്പോൾ ഉള്ള അവസ്ഥ, വളരെ പരിതാപകരമാണ്. ഒരു ആക്സിഡൻറ് പറ്റി അത്യാസന്ന നിലയിൽ കിടന്നിട്ട് എനിക്ക് ആരുമുണ്ടായില്ല, ചേട്ടൻ ഓഴിച്ച്. ഇനി എന്തിനു ജീവിക്കണം, ആർക്കുവേണ്ടി ജീവിക്കണം. ഒന്നിനോടും പ്രതിപത്തി ഇല്ല. സീതക്ക് നല്ലൊരു ഭാവി ഉണ്ടാകണമെങ്കിൽ ഞാൻ ഇവിടെ നിന്ന് പോയേ പറ്റൂ. ഇവിടെ നൽകുന്ന ഓരോ നിമിഷവും ആ പെൺകൊച്ച് എന്നിലേക്ക് കൂടുതൽ അടുക്കാനേ ശ്രമിക്കു. അത് അനുവദിച്ചു കൊടുത്തു കൂടാ, നല്ല ഭാവിയാണ് ആ പെൺകുട്ടിക്ക് വേണ്ടത്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ നിന്നും വിടുക.
എൻ്റെ കിളിക്കൂട് 20 [Dasan]
Posted by