“ഒറ്റക്കോ… അപ്പോൾ അമ്മേടെ ഭർത്താവ്..??”
“മരിച്ചുപോയി. കുറെ കൊല്ലമായി.”
പിന്നെ ഈ സിന്ദൂരവും താലിമാലയും…. എന്നയാൾ ചോദിച്ചില്ല. മേനോൻ അവർക്കരികിലിരുന്നു.
“‘അമ്മയെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടിപ്പോയി കേട്ടോ. മരിച്ചുപോയ അമ്മ മുന്നിൽ വന്നു നിൽക്കുന്നപോലെ…”
ശാരദ അയാളുടെ കണ്ണുകൾ തുടച്ചു.
“കരയല്ലേ മോനേ…”
വെള്ളത്തിലേക്ക് നീട്ടിവച്ച കാലുകളിൽ മീനുകൾ കൊത്തി ഇക്കിളികൂട്ടിയപ്പോൾ ശാലു ചിരിച്ചു.
“കുരുത്തം കെട്ട മീനുകൾ…”
അവൾ പിറുപിറുത്തു.
“ഒരു തോർത്തുമാത്രം ഉടുത്ത് കുളിക്കാൻ കഴുത്തൊപ്പം വെള്ളത്തിൽ ഒന്നിറങ്ങണം. അപ്പോഴറിയാം ഇവറ്റകളുടെ കുരുത്തക്കേട് മുഴുവൻ…”
രേവതി പറഞ്ഞു.
“അനുഭവമുണ്ടോ രേവതിക്ക്…?”
“പിന്നേ… ഇഷ്ടംപോലെ…”
“അയ്യോ….”
“നിലവിളിക്കണ്ട..വെളിയിലുള്ളതിലൊക്കെ ഒന്നു കൊത്തുമെന്നേയുള്ളൂ.. ഉള്ളിൽ കയറി പോകത്തൊന്നുമില്ല…”