അവർ മൂന്നു പേരും കാറിൽ കയറി. മേനോൻ അൽപ്പം വേഗത്തിൽ തന്നെ വണ്ടിയോടിച്ചു. ഒരു അര കിലോമീറ്റർ പോയിക്കാണും. വഴിയരികിൽ തലയുയർത്തി നിൽക്കുന്ന കരിങ്കൽ മതിൽ. പണ്ടുകാലത്ത് എന്നോ കെട്ടിപ്പൊക്കിയതാണ്. മതിലിന്റെ ഓരം പറ്റി കാർ നീങ്ങി. ഒടുവിൽ ഒരു വലിയ ഗേറ്റിനു മുന്നിൽ വണ്ടി നിന്നു. മൂന്നു പേരും കാറിൽ നിന്നിറങ്ങി.
ഉള്ളിൽ തലയെടുപ്പോടെ നിൽക്കുന്ന ഒരു പഴയ നാലുകെട്ട്. പഴയതെങ്കിലും ആഢ്യത്വം വിളിച്ചോതുന്ന ഒരു കെട്ടിടം. അടഞ്ഞു കിടന്ന ഗേറ്റിനു മുന്നിൽ അവർ നിൽക്കുമ്പോൾ കിലുകിലെ ചിരിച്ചുകൊണ്ട് ഒരു കൊച്ചു പെണ്കുട്ടി വീടിനുള്ളിൽ നിന്നും മുറ്റത്തേക്ക് ഓടിയിറങ്ങി. ഒരു കുട്ടിഫ്രോക്കിട്ട ചുരുളൻ മുടിക്കാരി.
“മോളേ…ഓടല്ലേ…അവിടെ നിൽക്ക്…”
പിന്നാലെ ഓടിയെത്തുന്ന ഒരു സ്ത്രീ. ചുരിദാറാണ് വേഷം. മുറ്റത്തേക്ക് ഓടിയിറങ്ങിയപ്പോൾ മാറിലെ കൂറ്റൻ മാംസ ഗോളങ്ങൾ ഇളക്കിത്തുള്ളി. റഫീക്കും മേനോനും അതുകണ്ട് വാപൊളിച്ചു നിന്നുപോയി. മുറ്റത്തെ തുളസിതറയ്ക്കരികിൽ നിന്നും കുട്ടിയെ പിടികൂടി നിവരുമ്പോഴാണ് ഗേറ്റിനരികിൽ നിൽക്കുന്നവരെ അവർ കണ്ടത്. കുട്ടിയെയുമെടുത്ത് അവർ ഗേറ്റിനരികിലെത്തി.
“ആരാ…എവിടുന്നാണ്..?”
“ഞങ്ങൾ കുറച്ച് അകലെനിന്നാണ് മേഡം.
എന്റെ പേര് ശാലു. ഈ പുരയിടത്തിനോട് ചേർന്നു കിടക്കുന്ന നാലേക്കർ ഞങ്ങളാണ് വാങ്ങുന്നത്. ഇതാണ് അതിന്റെ ഉടമസ്ഥൻ റഫീക്ക്. ഇത് എന്റെ ഹസ്ബന്റ് രവിചന്ദ്രൻ.”
“ഓ.. കേറി വരൂ…”
ഗേറ്റ് തുറന്നുകൊണ്ട് അവർ ക്ഷണിച്ചു.
“പിന്നേ… എന്നെ മേഡം എന്നൊന്നും വിളിക്കേണ്ട കേട്ടോ. എന്റെ പേര് രേവതി. അങ്ങനെ വിളിച്ചാ മതി.”