പേടിയും അവൾക്ക് തോന്നിയില്ല… കടന്നൽ കുത്തിയ പോലെയുള്ള ഇത്താടെ മുഖം ഓർമ്മ വന്നപ്പോ അവൾ നേരെ ഉമ്മറത്തേക്ക് ചെന്നു…. ഇത്തയെ നോക്കാതെ അവൾ ഇക്കാട് പറഞ്ഞു…
“ഇക്കാ നാളെ ഉച്ചക്ക് എന്നെ അങ്ങോട്ട് വിട്ടു തരണം സുനീർക്ക വിളിച്ചിരുന്നു….”
“എത്ര മണിക്ക….??
“ഇന്നത്തെ നേരം….”
“അഹ്…”
തിരിഞ്ഞു നടക്കുമ്പോ അവൾ ഇത്തയെ ഒളികണ്ണിട്ടുന്നു നോക്കി….. ആ മുഖത്തെ അപ്പോഴത്തെ ഭാവം കണ്ടപ്പോ ഉള്ളിൽ ചിരി പൊട്ടി ഷംനാക്ക്…..
[ശുഭം…]