പല്ലവി …അങ്ങനെ പറയല്ലേ. എന്റെയവസ്‌ഥ നീ മനസിലാക്കണം…
എന്ത് മനസിലാക്കാൻ …
എന്നെ കാളും സുന്ദരിയായ അവളെ…
കിട്ടുമെന്ന് ആയപ്പോൾ എന്നെ മറന്നുല്ലേ …..
എന്റെ പൊന്നെ ഇങ്ങനെ പറയല്ലേ ……
ശെരി വാ ..പല്ലവി, നീ ഈ നിമിഷം എന്റെയൊപ്പം വന്നാൽ എവിടെയെങ്കിലും പോയി ജീവിക്കാം !!!
വേണ്ട പ്രണോയ് ….
അമ്മയെയും അച്ഛനെയും വിട്ടു നമുക്ക് മറ്റൊരിടത്തു പോകാനാകില്ല! എനിക്ക് നിന്നെപ്പോലെ തന്നെ പ്രധാനമാണ് അമ്മയും അച്ഛനും. ഇപ്പൊ അവർക്ക് വേണ്ടി ഞാൻ എന്റെ പ്രണയത്തെ ത്യാഗം ചെയ്യാം! പക്ഷെ നീ ശിവാനിയെ വിവാഹം കഴിച്ചാലും എനിക്ക് മറക്കാൻ ആവില്ല പ്രണോയ്, നീയും ഞാനും ഒന്നിച്ച ആ നിമിഷങ്ങൾ….ഇതെനിക്ക് അത്രമാത്രം പ്രിയപ്പെട്ടതായിരുന്നു..!!
പല്ലവി…..എനിക്ക് അച്ഛന്റെയും അമ്മയുടെ സമ്മതത്തോടെ നിന്റെ കഴുത്തിൽ താലികെട്ടണമെന്നാണ്. പക്ഷെ നമ്മൾ ഇപ്പൊ ജീവിച്ചിരിക്കാൻ പോലും കാരണം ശിവാനിയുടെ അച്ഛൻ ആണ്.
അന്ന് നടന്ന ഗാങ് വാർ, നമ്മളെ സഹായിക്കാൻ രഞ്ജിത്ത് വന്നത് ശിവാനിയുടെ അച്ഛൻ പറഞ്ഞിട്ടാണ്. ഞാനെല്ലാം വിശദമായി അവളെ പറഞ്ഞു മനസിലാക്കി.
ഞാനും അവളും കെട്ടിപിടിച്ചു കരഞ്ഞു. ഒടുക്കമത് അവിടെ തന്നെ അവസാനിച്ചു. തളർന്നു കിതച്ചുകൊണ്ട് എന്റെ സുന്ദരിക്കുട്ടിയെ ഞാൻ അത്രയ്ക്കും സന്തോഷിപ്പിച്ചു. ശിവാനിയെ വിവാഹം കഴിച്ചാലും പല്ലവി നീ മാത്രമായിരിക്കും എന്റെ മനസിലെന്നു ഞാൻ ഉറപ്പ് കൊടുത്തു. പക്ഷെ അത് വേണ്ടാന്ന് അവൾ തന്നെ പറഞ്ഞു.
എങ്കിലും പല്ലവി ശിവാനിയോട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഒരൂസം അവളുടെ വീട്ടിലേക്ക് ചെന്നു. അവൾ എല്ലാം പറഞ്ഞു കാണുമോ എന്നൊരു പേടിയെനിക്കുണ്ട്. അവളുടെ ബിഗ്‌ബി അച്ഛന് എന്റെയും പല്ലവിയുടെയും പ്രണയമറിയുന്ന നിമിഷം എന്റെ നെഞ്ചിൽ ഓട്ട വീഴും.
ശിവാനിയും ഞാനും ഇടയ്ക്കിടെ പുറത്തു ഒന്നിച്ചു പോകാൻ പല്ലവി തന്നെ നിർബന്ധിച്ചു, എത്ര തവണ അവളോടൊപ്പം പോയെങ്കിലും ഒരിക്കലും ഞങ്ങൾ തമ്മിൽ ഒരു ചുംബനമോ കെട്ടിപിടത്തമോ ഉണ്ടായില്ല. എങ്കിലും പയ്യെ പയ്യെ അവളുടെ ആത്മാർത്ഥമായ സ്നേഹം കണ്ടപ്പോൾ എന്റെ മനസ്സിൽ ശിവാനിയും ഒരിടം നേടി.
അങ്ങനെ 3 മാസത്തിനു ശേഷം വിവാഹമുറപ്പിച്ചു. അച്ഛനും ശിവാനിയുടെ അച്ഛനും പരിചയക്കാരായി. ശ്രീമയി ടീച്ചറും ശിവാനിയും മിക്ക ആഴ്ചകളിലും വീട്ടിലേക്ക് വരും, ഒന്നിച്ചു ലഞ്ച് കഴിക്കാനൊക്കെ. പക്ഷെ ശിവാനിയുടെ അച്ഛനും അമ്മയും ഒന്നിച്ചു താമസിക്കുന്നിലെങ്കിലും അവർക്ക് ഈ വിവാഹത്തിന് ഒന്നിച്ചു സമ്മതം തന്നെയാണ്.
വിവാഹത്തിന് അച്ഛൻ ഒരാഴ്ച മുൻപെത്തി. J P ഓഡിറ്റോറിയത്തിൽ വിവാഹം 2000 പേരുള്ള ഒരു വലിയ ആഘോഷം പോലെ കെങ്കേമമായി നടന്നു. രഞ്‌ജിത്തും അവന്റെ വൈഫ് റിയയും ഉണ്ടായിരുന്നു. പുള്ളിക്കാരി ചിൽ ആണ്. രഞ്ജിത്തിനെ അവമ്മാരുടെ കയ്യിൽ നിന്നും സേവ് ചെയ്തതിനു എന്നോട് താങ്ക്സ് ഒക്കെ പറഞ്ഞു. ശ്രാവണും കുടുംബവും, പിന്നെ മൃണാൾ ഭായിയുടെ താഴെ വരുന്ന മൊത്തം ഡോൺ മാരുടെ ഒരു സംഗമം തന്നെയായിരുന്നു ആ വിവാഹം. പലരെയും എന്നെ പരിചയപെടുത്തുമ്പോ അവർ എന്നെ പ്രണോയ് ഭായ് എന്ന് വിശേഷണം എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഇത് എന്തിന്റെയോ തുടക്കമാണ് എന്ന് ഞാൻ ചിന്തിച്ചു. സംശയം വന്നപ്പോൾ രഞ്ജിത്തിനെ വിളിച്ചു ചോദിച്ചപ്പോൾ