“ഒന്നിനേം പേടിയില്ലെന്ന് പറഞ്ഞിട്ട് അച്ഛനെ കണ്ടപ്പോൾ ഓടുവാണോ …?”
അവൾ പൊട്ടിച്ചിരിച്ചു.. മുത്തശ്ശി പറഞ്ഞു തന്ന കഥയിലെ മന്ത്രവാദിനിയേക്കാൾ അവളിപ്പോൾ എന്നെ ഭയപ്പെടുത്തി..
“നീയെന്താടാ ഇവിടെ…?”
എന്റെ ശരീരം മരവിപ്പിച്ചു കൊണ്ട് ആ ശബ്ദം എന്റെ ചെവിയിലൂടെ തുളച്ചു കയറി.. കുളിരില്ലാത്ത രാത്രിയിലും ഞാൻ നിന്ന് വിറച്ചു..
മടിക്കുത്തിൽ തിരുകി വച്ച അമ്പത് രൂപ അച്ഛന്റെ മുഖത്തിന് നേരെ അവൾ പൊക്കി പിടിച്ചു.. അത് വാങ്ങി കയ്യിൽ പിടിച്ച അച്ഛന്റെ മുഖത്തെ ഭാവം എന്തായിരുന്നു എന്ന് ഇരുട്ടിൽ ഞാൻ കണ്ടില്ല.. എങ്കിലും ഒരു കൈ എന്റെ കരണത്ത് വീഴുന്നതും നോക്കി ഞാൻ കാത്തു നിന്നു..
അച്ഛൻ കുറച്ച് കൂടി എന്റടുത്തേക്ക് നീങ്ങി നിന്നു..
“നീ വന്നതെന്തായാലും നന്നായി.. ഇന്ന് കടം പറയാന്നാ വച്ചത് .. ഇനി അത് വേണ്ടല്ലോ..”
എന്റെ കവിളിൽ തഴുകി കൊണ്ട് ആ അമ്പത് രൂപയും പോക്കറ്റിൽ ഇട്ട് അച്ഛൻ തിരിച്ചു വീട്ടിലേക്ക് കയറി പോയി..
“ഇനിയപ്പോൾ കുട്ടാ അമ്പത് രൂപയും കൊണ്ട് നാളെ വാ..”
റാന്തലിലെ തിരിയും താഴ്ത്തി ജാനകി എനിക്ക് മുന്നിൽ കതകടച്ചു..