സുചിത്രയുടെ അച്ഛൻ വിളിച്ചു.
സുചിത്ര ഒന്നും മിണ്ടിയില്ല. അച്ഛനോട് എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.
” സംസാരിക്ക് സുചിത്രേ… ”
ബീന അവളെ നിർബന്ധിച്ചു.
അല്പം മടിച്ചിട്ടാണെങ്കിലും ഒടുവിൽ സുചിത്ര അച്ഛനോട് സംസാരിക്കാൻ തീരുമാനിച്ചു
” ഹലോ..”
പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
” നീ നിന്റെ ഭർത്താവിനോടും, മക്കളോടും ചെയ്തത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് മനസ്സിലായോ…? “അച്ഛൻ ചോദിച്ചു.
” അച്ഛാ… ഞാൻ… ”
സുചിത്രയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.
” കുടുംബക്കാരുടെ മുൻപിലൊക്കെ ഞാനും, നിന്റെ അമ്മയും, ഏട്ടനും നാണം കേട്ടു… ഇനിയെന്തിനാടി ഞങ്ങളൊക്കെ ജീവിക്കുന്നെ..? ”
അച്ഛൻ പറയുന്നതൊക്കെ കേട്ട് കരയാനല്ലാതെ മറ്റൊന്നിനും അവൾക്കായില്ല.
” അച്ഛാ… എനിക്ക്.. ഞാൻ… ഞ.. പറ്റി പോയി… ”
കരഞ്ഞുകൊണ്ട് പറഞ്ഞു.
” നീയെനി എന്ത് വിശദീകരണം തന്നാലും.. സംഭവിച്ചതൊന്നും മാറാൻ പോകുന്നില്ല..
അതുകൊണ്ട് കൂടുതലൊന്നും ഞാൻ പറയുന്നില്ല.. നിനക്ക് വേണമെങ്കിൽ തിരിച്ചു വീട്ടിലേക്ക് വരാം.. സ്വന്തം മോളായി പോയില്ലേ… ആര് കൈയ്യൊഴിഞ്ഞാലും ഞങ്ങൾക്ക് അതിന് പറ്റില്ലല്ലോ.. ”
കൂടുതലൊന്നും പറയാൻ നിൽക്കാതെ അച്ഛൻ ഫോൺ കട്ട് ചെയ്തു.
അങ്ങനെ സുചിത്രയുടെ ഡിവോഴ്സ് കേസ് കോടതിയിലെത്തി. ബന്ധം വേർപിരിയുന്നതിൽ തനിക്ക് എതിർപ്പുകളില്ലെന്നും, മക്കളിൽ ഒരാളെയെങ്കിലും തനിക്ക് വിട്ട് തരണമെന്നും സുചിത്ര കോടതിയെ അറിയിച്ചു.