ബൈക്ക് വീട്ടുമുറ്റത്തു വച് അവൻ കാളിങ് ബെൽ അടിച്ചു…
ബെല്ലടിച്ചിട്ടും ആരും വരാത്തത് മൂലം രണ്ടു മൂന്നുവട്ടം അവളെ വിളിച്ചു…
എന്നിട്ടും വിളി കേൾക്കാതെ വന്നപ്പോൾ അവന്ൻ വാതലിൽ മുട്ടി
പക്ഷെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ…
ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് അവൻ അകത്തേക്ക് കയറി…
ആ വീട് മുഴുവൻ അവൻ ഗോപികയെ തിരഞ്ഞു…
പക്ഷെ അവൾ എന്നല്ല അവളുടേതായ ഒന്നും അവിടെ ബാക്കിയുണ്ടായിരുന്നില്ല..
അവളുടെ വസ്ത്രങ്ങൾ വച്ചിരുന്ന അലമാര തുറന്ന അജയന് കിട്ടിയത് ഒരു കടലാസ് കഷ്ണമാണ്…
തുറന്ന് നോക്കി അത് വായിച്ച അജയന്റെ കണ്ണുകൾ നിറഞ്ഞു…
“ഞാൻ പോകുന്നു
എന്നെ അന്വേഷിക്കരുത്”
എങ്ങോട് പോയി എന്നതിനോ എന്തിനു പോയി എന്നതിനോ യാതൊരു തെളിവും ഇല്ല…
വീടും പൂട്ടി ബൈക്ക് എടുത്ത് തിരിച്ചു രവിയേട്ടന്റെ വീട്ടിലേക്ക്…തന്റെ പൊന്നുമോളുടെ അടുത്തേക്ക് പുറപ്പെട്ടു….
രവിയേട്ടന്റെ വീട്ടിലേക്ക് കയറിച്ചെന്ന അജയന് കാണുന്നത് ‘അച്ഛേ ‘ എന്ന് വിളിച്ചു ഉറക്കെ കരയുന്ന ദേവുവിനെയും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന രവിയേട്ടനെയും ഭാര്യയെയുമാണ്….
“ദേവൂട്ടി….അച്ഛെടെ പൊന്നേ….”..
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ ദേവു ഉടനെ പാഞ്ഞു ചെന്ന് അജയന്റെ എളിയിലേക്ക് കയറി….
അജയന് തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു…
“അച്ഛ എങ്ങോട് പോയതാ…”…ദേവു കള്ള ദേഷ്യം ഇട്ടു
“അച്ഛ ദേവു മോൾക്ക് മിട്ടായി മേടിക്കാൻ പോയതാണല്ലോ..”..
“അച്ഛ പോയ അപ്പൊ ദേവു മോളെ പിന്നേം പാമ്പ് പിടിക്കാൻ വരില്ലേ…ദേവു മോള് വെള്ളത്തിൽ വീയുല്ലേ ? “…..ദേവു പയ്യെ ചുണ്ട് മലർത്തി…
ദേവൂട്ടി എന്തോരും പേടിച്ചു പോയിട്ടുണ്ട് എന്ന് അജയന് മനസ്സിലായി….