പോലീസുകാർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു, ഒരു നോട്ട്പാഡ് എടുത്ത് എഴുത്തു തുടങ്ങി.. ഞാൻ തർജ്ജമക്കാരൻ ആയി..
അവർ വയസ്സ് ചോദിച്ചു.. “42”
അഡ്രസ്.. “താഴോട്ട് പൊയ്ക.. അമ്പലത്തിന് നട.. കായംകുളം..”
എങ്ങോട്ട് പോകുന്നു.. “നാഗ്പുർ” ഹാ.. നമ്മുടെ സ്ഥാലം ആണല്ലോ എന്ന് ഞാൻ മനസ്സിൽ കരുതി..
പോലീസുകാർ എന്റെ പേരും പാണ്ടിയെ കുത്തി പൊക്കി അവന്റെ പേരും ചോദിച്ചു.. ബാക്കി ബെർത്തിൽ ആളെ പറ്റി ചോദിച്ചപ്പോഴാ ഞാൻ ഓർത്തത് ആ ഹിന്ദിക്കാരൻ ഡൽഹി വരെ പോകേണ്ടവൻ എന്നായിരുന്നു പറഞ്ഞിരുന്നേ.. ഇതിപ്പോ ആന്ധ്രാ കടക്കുന്നെന് മുന്നേ അവനെ കാണാനില്ല.. ശെടാ.. അവൻ ഒരു കില്ലാഡി തന്നെ.. കാര്യം പൊലീസുകാരെ ധരിപ്പിച്ചു.. ടോയ്‌ലെറ്റിലും വാതിലിന്റെ സൈഡിലും ഒക്കെ നോക്കി.. ആളെ കാണാൻ ഇല്ല..
ചേച്ചി കരച്ചിൽ വീണ്ടും തുടങ്ങി..
“ഹാ.. ചേച്ചി കരയല്ലേ.. ഇതിപ്പോ എളുപ്പം ആയില്ലേ.. അവനെ പോകാം.. അവന്റെ പേരൊക്കെ ചാർട്ടിൽ കാണും.. നമ്പറും കിട്ടും” ഞാൻ സമാധാനിപ്പിക്കാൻ നോക്കി.. ങേഹേ..
കരയുമ്പോ എന്തൊരു ചന്ദം ആണ് ആ മുഖത്തു.. ആ കുഞ്ഞു പൊട്ടിനു പോലും വേറൊരു ഭംഗി..
പോലീസുകാർ ചേച്ചിടെ നമ്പർ ചോദിച്ചു.. ഫോണും ബാഗിൽ ആണത്രേ.. അടിപൊളി.. ഞാൻ എന്റെ നമ്പർ കൊടുത്തു.. ഞാനും നാഗ്പുർ ആണ് പോകുന്നെ എന്ന് പറഞ്ഞപ്പോ ഒരു നിശ്വാസം പുറകിൽ നിന്നും കേട്ട്..
പോലീസുകാർ പോയി.. പാണ്ടി വീണ്ടും ഉറങ്ങാൻ കേറി..
ഹിന്ദിക്കാരന്റെ ബെർത്ത് ഒഴിഞ്ഞത് കൊണ്ട് ഞാൻ എന്റെ സാമാനങ്ങൾ എല്ലാം താഴേക്ക് എടുത്ത് വച്ച് ചേച്ചിക്ക് എതിരായി ഇരുന്നു..
പാവം.. ഹിന്ദിയും അറിയില്ല.. ഫോണും ഇല്ല.. കാശും കാണുമെന്നു തോന്നുന്നില്ല.. ആ പേടി ആ മുഖത്തു നിഴലിച്ചു നിന്നു..
“എന്തായാലും ഉറക്കം പോയി” ഞാൻ ഒരു സംഭാഷണത്തിന് തുടക്കം ഇട്ടു..
മറുപടി എന്തേലും വന്നാലല്ലേ അത് സംഭാഷണം ആകുള്ളൂ.. ചേച്ചി പുറത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു..