അവിടേക്ക് ചെന്നെത്തിയപ്പോൾ വല്ലാത്തൊരു ശൂന്യതയാണ് അവളെ വരവേറ്റത്.
ഇരുൾ തിങ്ങുന്ന മുറിയിൽ വരുണിന്റെ ഗന്ധം ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഏട്ടന്റെ സാമീപ്യം തനിക്ക് ചുറ്റുമുള്ള പോലെ.
ശ്രീക്കുട്ടി ശ്വാസം ആഞ്ഞു വലിച്ചു.
നെഞ്ചിനുള്ളിൽ ഒരു പിടപ്പ് തോന്നിയതും അവൾ അവിടുണ്ടായിരുന്ന ഡെസ്കിൽ ചാരിയിരുന്നു.
അപ്പോഴാണ് കൈയിൽ എന്തോ തടഞ്ഞത്.
കണ്ണുകൾ അങ്ങോട്ട് പാഞ്ഞു.
വരുണിന്റെ ഡയറി.
വിങ്ങലോടെ ആ ഡയറി അവൾ കയ്യിലെടുത്തു.
അതിലെ താളുകൾ ഓരോന്നായി മറിഞ്ഞു വീണു.
അവസാനം ആ മിഴിക്കോണുകളിൽ നിന്നും നീര് ധാരയായി ഇറ്റു വീഴാൻ തുടങ്ങി.
അപ്പോഴും ഒരു കുഞ്ഞിനെ പോലെ ഡയറിയെ മാറോട് അവൾ ചേർത്തു വച്ചിരുന്നു.
വരുണിന്റെ സ്വപ്നങ്ങളായിരുന്നു അതിൽ നിറയെ.
ശ്രീമോൾ എന്ന സ്വപ്നം.
ശ്രീമോൾ എന്ന വാക്കില്ലാതെ അപൂർണ്ണമായ ഒരു താളും അതിലില്ലായിരുന്നു.
ഊറി വരുന്ന കണ്ണുനീർ തുടക്കാനുള്ള ആവത് പോലും അവൾക്കുണ്ടായിരുന്നില്ല
ചിന്മയി ആ മിഴികൾ പതിയെ ഒപ്പിക്കൊണ്ടിരുന്നു.
ശ്രീക്കുട്ടിയെയും കൊണ്ടു പോകാൻ ചിന്മയി ശ്രമിച്ചെങ്കിലും നടന്നില്ല.
അവൾ ബന്ധിക്കപ്പെട്ട പോലെ അവിടെ നിന്നു.
“വാ മോളെ അരുണിന്റെ റൂമിലേക്ക് പോകാം”
“ഇല്ല ചേച്ചി ഇതാണെന്റെ റൂം..ഇതാണെന്റെ ലോകം..ഇവിടാണ് എനിക്ക് ഇഷ്ട്ടം”
ശ്രീയുടെ ചിലമ്പിച്ച സ്വരം പുറത്തേക്ക് വന്നു.
“പറ്റില്ല മോളെ നീയിപ്പോ ഒരു ഭാര്യയാണ്.. ഞങ്ങടെ അരുണിന്റെ..അതുകൊണ്ട് വരുൺ മരിച്ചെവെന്നുള്ള സത്യാവസ്ഥ നീയിനിയും ഉൾക്കൊള്ളണം മനസിലായോ?”
“നിങ്ങൾടെ മനസിലൊക്കെ ഏട്ടൻ മരിച്ചിട്ടുണ്ടാകും..എന്നാൽ എന്റെ മനസിൽ ഒരിക്കലുമില്ല..ഇപ്പോഴും വരുണേട്ടൻ ജീവനോടെ ഉണ്ട്..അതുമതി എനിക്ക്”
“എങ്കിലും മോളെ അ…”