“കഞ്ഞി കുടിക്കണ്ടേ..”
“ഉം വേണം….”
വാഴപ്പൂ തോരനും കൂടി ഇരുവരും കഞ്ഞി കുടിച്ചുകൊണ്ട് ഭദ്രയുമായി അമ്പലത്തിന്റെ ഉമ്മറത്തു നിന്നും ഒന്ന് തൊഴുതി
ദീപൻ ചേതക്കിൽ ക്ലിനിക്കിൽ എത്തി.
ഭദ്ര നടന്നു പോകുമ്പോ കണ്ണിമയ്ക്കാതെ ദീപൻ നോക്കികൊണ്ട് ചേതക് ഇല് പാടത്തേക്ക് തിരിച്ചു.
അവിടെ ചെന്നപ്പോൾ കൊയ്ത്തു തുടങ്ങിയിരുന്നു, 10 പറക്കണ്ടമാണ്. ആകെയുള്ള സമ്പാദ്യം.
നാളെ ശനിയാഴ്ചയാണ്. കൂലി കൊടുക്കണം ബാങ്കിലേക്ക് ഒന്ന് പോണമെന്നു ഓർത്തുകൊണ്ട് ദീപൻ ടൗണിലേക്ക് ഇറങ്ങി.
ഉച്ചയൂണ് ടൗണിലെ ചെറിയ ഹോട്ടലിൽ നിന്ന് കഴിച്ചിട്ട്. പൈസ എടുത്തു തിരിച്ചു വീട്ടിലേക്ക് വരുമ്പോ ദീപൻ വിശ്വേട്ടനെ കണ്ടു പക്ഷെ അദ്ദേഹം ഒന്നും അവനോടു മിണ്ടിയില്ല. രേവതിയമ്മ പറഞ്ഞു കാണുമായിരിക്കും. അറിയില്ല എന്നവൻ ഓർത്തു.
ആൽത്തറയിൽ ഇരുന്നു കൊണ്ട് അമ്പലത്തിൽ ചന്ദന ചർച്ചിതം കേട്ടോണ്ട് ഇരിക്കുമ്പോൾ ഭദ്ര ക്ലിനിക്കിൽ നിന്നും ഇറങ്ങി വരുന്നു. അവളെയും കൂട്ടി സ്‌കൂട്ടറിൽ വീട്ടിലേക്ക് വണ്ടിചക്രം ഉരുണ്ടു. പ്രകാശ സൂര്യൻ അന്നത്തെ കർമം തീർന്നു പോകാനൊരുങ്ങി.
“ഏട്ടാ……എനിക്ക് ജാതക ദോഷമുണ്ട് എന്ന് അനന്തെട്ടന്റെ അമ്മയോട് പറഞ്ഞെന്നു…ആളോട് കാലത്തു ഞാൻ പറഞ്ഞു.”
അതുകേട്ട് അനന്തൻ മോളോട് എന്ത് പറഞ്ഞു ….?
“ഞാനതു അപ്പോഴേ മറന്നു എന്ന്” എന്ന് പറഞ്ഞു ചിരിച്ചു …
ഭാര്യയ്ക്ക് മറ്റൊരാളെ ഇഷ്ടമാണ് എന്ന് മാത്രമേ അനന്തേട്ടനോട് ഭദ്ര പറഞ്ഞിരുന്നുള്ളു…..
“സാരമില്ല, അയാൾക്ക് വേറേ ആലോചന എന്തായാലും നടക്കും ഉടൻ.”
“അതെ ഏട്ടാ, അനന്തേട്ടൻ ബന്ധത്തിലെ ഒരു കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു. ആ കുട്ടിയും ഡോക്ടർ ആണത്രെ”
“നന്നായി.”
വീട്ടിലെത്തിയപ്പോൾ ഇരുവരും മുറിയിൽ കയറി, ദീപൻ ഉമ്മറത്തെ വാതിൽ അടച്ചു. ഭദ്ര സാരിയുടെ കഴുത്തിൽ ഉള്ള ക്ലിപ് അഴിച്ചപ്പോൾ പച്ചക്കരയുള്ള വെളുത്ത സാരിയുടെ മുന്താണി നിലത്തു വീണു.