എളിയിൽ ഇരു കയ്യും കുത്തി രൗദ്ര ഭാവത്തിൽ അവൾ എന്നെ നോക്കി നിന്ന് .
“നീ ..കൂടുതൽ ശീലാവധിയൊന്നും ചമയണ്ട ….നീ ആർക്കാടി ….രതി ഞാൻ ഉറങ്ങിയാ ശേഷവും മൊബൈലിൽ കുത്തിപ്പിടിച്ച് മെസ്സജ് അയക്കുന്നെ …കുറെ ദിവസമായി വേണ്ട വേണ്ടന്ന് വിചാരിക്കുന്നു ….എന്നിട്ട് അവൾ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിച്ച്ചേ അടങ്ങു …”
എന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി ..
“നീ എന്തിനാടി ഞെട്ടുന്നനെ ….ഉം …..”
എന്റെ ചോദ്യം കേട്ടിട്ട് അവളൊന്നും പറഞ്ഞില്ല .
“അപ്പുറത്തെ ആ കിളവൻ ഉണ്ടല്ലോ നിന്റെ അങ്കിൾ .. ,, ആ തായോളിയെ ഈ കോളനിയിലെ ഒരു വീട്ടിലും കേറ്റില്ല…അത്രയ്ക്ക് നല്ല സ്വഭാവമാണ് അയാൾക്ക് ..പക്ഷെ , നിനക്ക് അയാൾ മാന്യൻ …മറ്റുള്ള പെണ്ണുങ്ങൾക്കില്ലാത്ത എന്ത് അടുപ്പമടി നിനക്കയാളോട് ഉള്ളത് ”
“ഓഹോ …അങ്ങനെയുള്ളയാൾ എന്തിനാ ഇന്ന് സ്വന്തം ഭാര്യയെ അയാളുടെ കൂടെ ഇന്ന് പറഞ്ഞു വിട്ടത് …”
അവളും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു .
“ഒരു ആവശ്യം വന്നപ്പോൾ അയാൾ വരുന്ന വഴിയാണെങ്കിൽ നിന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാൻ വിളിച്ചു .. അതേയുള്ളു ..അത് എന്റെ അറിവോടെയല്ലേ….!!!….അതുപോലെയാണോടി …ഞാൻ ഇല്ലാത്തപ്പോൾ അയാൾ ഇവിടെ വരുന്നത് …”
അതുകേട്ട് കേട്ട് അവളുടെ കണ്ണൊക്കെ നിറഞ്ഞു . ഇപ്പോൾ പറയുമെന്ന അവസത്തയിലായി അവൾ . ഇപ്പോൾ അവൾ ഒന്നും മിണ്ടാനാകാതെ നിൽക്കുകയാണ് .
“പിന്നെ , നീ ഞാൻ വന്നപ്പോൾ ആരോടാണ് ഫോണിൽ കുണക്കികൊണ്ടിരുന്നത് …ങേ ..!!
“അ…..അത് …..ഞാൻ ..”
“നീ കൂടുതലൊന്നും പറയേണ്ട ,….നീ ആ ..ഫോൺ ഇങ്ങെടു …”
ഒരൽപം വിസമ്മത ഭാവത്തിൽ അവൾ ഫോൺ തന്നു .
ഫോൺ കയ്യിൽ കിട്ടിയ ഞാൻ അവളുടെ വാട്സപ്പ് ഓപ്പൺ ചെയ്തു .
വാട്സപ്പ് ഓപ്പൺ ചെയ്തു നോക്കി എനിക്ക് അതിൽ നിന്നും ഞാൻ ഉദ്ദേശിച്ച തരത്തിൽ ഒന്നും കിട്ടിയില്ല . അവസാനമായി അവൾ ചാറ്റ് ചെയ്തേക്കുന്നത് അവളുടെ ഫ്രണ്ട് ശില്പയോടാണ് . പിന്നെ ഞാൻ കാൾ ഹിസ്റ്റോറിയും മറ്റുമൊക്കെ നോക്കി . അതുകൂടാതെ വേറെ വല്ലോ അപ്പൊ മറ്റുമൊക്കെ ഉപയോഗിക്കുന്നുണ്ടോയെന്നും നോക്കി . പക്ഷെ നിരാശയായിരുന്നു ഫലം .
“എന്തെങ്കിലും കിട്ടിയോ …”
പ്രേത്തേയ്ക്കിച്ചു ഭാവ വ്യത്യാസമൊന്നും കൂടാതെയാണ് അവൾ ചോദിച്ചത്
പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല .
‘നോക്കി കഴിഞ്ഞെങ്കിൽ …അ..ഫോൺ ഇങ്ങു തന്നേക്ക് ..’
മറുത്തൊന്നും പറയാതെ ഞാൻ ഫോൺ അവൾക്ക് കൊടുത്തു
“ദേ …ഇപ്പൊ …ഞാൻ ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു വന്നേയുള്ളു ……ഞാൻ മോന് മൊബിലിയിൽ കാർട്ടൂൺ ഇട്ടു കൊടുത്തിട്ട് ..വൈകിട്ട് ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു . അതിനായിട്ടു യൂട്യൂബ് ഓപ്പൺ ചെയ്തപ്പോഴാണ് ഏട്ടൻ വന്നത് ..”