“ഹാ….ചേച്ചി എങ്ങോട്ടാ”
“എടാ….എന്റെ തന്തകിഴവൻ ആ റേഞ്ചറുടെ ഗസ്റ് ഹൗസിലാണ് അങ്ങേരവിടെ അവിടെ ഇരുന്നു കള്ളു മോന്തിക്കൊണ്ടിരിക്കയാണ്, ബോധം പോവും മുൻപ് കൂട്ടികൊണ്ട് വരാമെന്നു കരുതി”
“അതിനു ചേച്ചിയെന്തിനാ ഈ മോന്തി നേരത്തു വിളിക്കാൻ ഇറങ്ങിയേ….ആ പൂങ്കായി ഇല്ലേ”
“ആര് ആ പേടിത്തൊണ്ടനോ”
“ഹിഹി അവൻ തന്നെ”
“അവൻ അവിടെ ചുരുണ്ടു കൂടി കിടപ്പുണ്ട്”
“ഈ നേരത്തു ദൂരം നടക്കണ്ടേ, പേടിയില്ലേ ?”
“എനിക്ക് മനുഷ്യരെയ പേടി, അറിയാതെ പിറകിൽ വന്നു എന്തേലുമൊക്കെ ചെയ്തു പോകുന്നവൻമാരില്ലേ അവരെ”
മുരുകൻ ഒന്നും പറയാതെ ഇളിച്ചു നോക്കിയപ്പോൾ
“നടക്ക് ….നീയെങ്ങോട്ടാ മുരുകാ”
“ഞാനും റേഞ്ചറുടെ അങ്ങോട്ട് തന്നെയാ ചേച്ചി..
ഈ വാറ്റ് ഒന്നെത്തിക്കണം”
“മഴക്കോള്ണ്ട് നമുക്ക് നടക്ക് വേഗം മുരുകാ”
“ചേച്ചി മുന്നിൽ നടക്കു”
“അതെന്താടാ”
“ഒന്നുല്ല , മേട് കയറുമ്പോ ചേച്ചി വഴുക്കിയാലും ഞാൻ പിടിച്ചോളാം”
“ഉം എനിക്കറിയാം ..”
“എന്ത് ?”
“നീ പിടിക്കുമെന്നു !”