രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുട്ടൻ അകത്തേക്ക് കേറി വന്നു.
“ചേച്ചി ഞങ്ങളൊന്ന് പുറത്തേക്ക് പോകുവാ. ലക്ഷ്മി ചേച്ചി വരാൻ വൈകുന്നേരം ആകും. നിങ്ങള് കഴിച്ചോ.”
“എങ്ങോട്ടാ പോണേ നിങ്ങൾ”?
“അപ്പൂന് എന്തോ വാങ്ങാൻ ഉണ്ടെന്ന്”
അമ്മു : എന്ത് വാങ്ങാനാ?
“ആവോ. പോയിട്ട് പെട്ടെന്ന് വരും. നിങ്ങള് കാക്കണ്ട. ചൂടാറാതെ കഴിച്ചോ”
കുട്ടനും അപ്പുവും കൂടെ പുറത്തേക്ക് ഇറങ്ങി.
“ഡാ..നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞത്? എന്താന്ന് വച്ചാ പറ.”
“ചേട്ടൻ ഇങ്ങു വാ. അവരുകേൾക്കേണ്ടെന്ന് വച്ചാ അവിടുന്ന് പറയാതിരുന്നത്.”
“എന്നാ ഇപ്പൊ പറ.”
“പറയണ്ട. കാണാം.”
അപ്പു കുട്ടനെ കൂട്ടി സ്വന്തം വീടിനടുത്തേക്ക് നടന്നു. മധുബാലയുടെ റൂമിന്റെ വാതിലിൽ അപ്പു ചെവി വച്ച് നോക്കി.
“ചേട്ടൻ വാതിലിന് ചെവി വച്ച് വല്ലോം കേൾക്കുന്നുണ്ടോന്ന് നോക്കിക്കേ.”
കുട്ടൻ ചെവി ചെറിയമ്മേടെ റൂമിൽ വച്ച് കാതോർത്തു