സുഹറയുടെയും അഹമ്മദിന്റെയും ജീവനറ്റ ശരീരങ്ങൾ കടലിൽ ഒഴുകി നടന്നു. മംഗലാപുരം ഒരു യുദ്ധക്കളം പോലെ കത്തി ജ്വലിച്ചു. അഹമ്മദിൻ്റെ അഭാവത്തിൽ നഗരത്തിലെ അധോലോക സാമ്രാജ്യം പിടിച്ചെടുക്കാൻ ഒരുപാട് പേർ മുന്നിട്ടൊഴുകി. നഗരത്തിൽ ചോരപ്പുഴയൊഴുകി. പോലീസ് ക്രമസമാധാനം നടപ്പിലാക്കാൻ കഷ്ടപ്പെട്ടു. കുറെ പോലീസുകാർ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനും തുനിഞ്ഞിറങ്ങി. മംഗലാപുരത്തെ തീ കെട്ടടങ്ങിയപ്പോൾ അവിടെ രണ്ട് പേർ ഉയർന്നു വന്നു. മറാഠക്കാരൻ രത്‌നവ്യാപാരി ആയ ഹീരാലാലും ബാംഗ്ലൂരിലെ റിയൽ എസ്റ്റേറ്റ് കയ്യടക്കി വച്ചിരിക്കുന്ന നരേന്ദ്ര ഷെട്ടിയും. ഹീരാലാൽ അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള ഒരു കുടവയറൻ ആയിരുന്നെങ്കിൽ നാൽപ്പതു വയസ്സിനടുത്തുള്ള ഊർജസ്വലമായ ചെറുപ്പക്കാരാനായിരുന്നു നരേന്ദ്ര ഷെട്ടി. പക്ഷെ രണ്ട് പേരും ക്രൂരതകൾക്ക് ഒന്നിനൊന്ന് മെച്ചമായിരുന്നു.
കൃഷണദാസും ആതിരയും മാർക്കോസിൻ്റെ കൂടെ ഇംഗ്ലണ്ടിലേക്ക് മടങ്ങി. എമിലിയെ കൊന്നവർ എല്ലാം ചത്തൊടുങ്ങിയെന്ന ആശ്വാസത്തിൽ ആന്റണി കണ്ണടച്ചു. പീറ്റർ സിസിലിയാണോ കുടുംബത്തിലെ പുതിയ ഗോഡ് ഫാദറായി. അയാൾ കൃഷ്ണദാസിനെ മുഴുവൻ ഏഷ്യയുടെയും ചുമതല ഏൽപ്പിച്ചു. സിസിലിയാണോ ക്രൈം ഫാമിലിയുടെ ഭാഗമായ കൃഷ്ണദാസ് ക്രിസ് സിസിലിയാനോ എന്നറിയപ്പെട്ടു. അധോലോക സാമ്രാജ്യങ്ങളിൽ കൃഷ്ണദാസിൻ്റെ അതിക്രൂര പ്രതികാര നടപടികളുടെ വാർത്ത പരന്നിരുന്നു. ക്രിസ് സിസിലിയാനോ എന്ന പേര് അധോലോകം ഭയ ബഹുമാനത്തോടെ ഉച്ചരിച്ചു തുടങ്ങി. കൃഷ്ണദാസ് ആതിരയെ ഇൻഗ്ലണ്ടിലെ ഒരു കോളേജിൽ ചേർത്തു. അവൾ അവിടെ ഒരു പുതിയ ജീവിതം തുടങ്ങി.
കമലയോടോത്തുള്ള കൗമാര നാളുകൾക്ക് ശേഷം ചന്ദ്രിക അവളുടെ യഥാർത്ഥ പ്രണയം തിരിച്ചറിഞ്ഞു. കല്യാണിയുടെ നഗ്നമായ മുലകളിൽ അവൾ ഒരു നവ വധുവിനെപ്പോലെ സമാധാന പൂർവം ചേർന്ന് കിടന്നു.
~ തുടരും