സ്വാതി: “എന്നിട്ട് ഇപ്പോഴാണോ വന്നു പറയുന്നത്?? എന്താ അൻഷൂ ഇത്?..”
സ്വാതിയിലെയാ അമ്മയുടെ വേവലാതി കണ്ടപ്പോൾ അവളെയപ്പോൾ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് അൻഷുലിന് മനസ്സിലായി.. അവൻ മൗനം പാലിച്ചു…
അപ്പോൾ ഇവരുടെ ബഹളം കേട്ടുകൊണ്ട് ജയരാജും ആ മുറിയിലേക്കു കയറിവന്നു.. അയാളപ്പോഴേക്കും ഒരു ഷർട്ടടുത്ത് ഇട്ടിരുന്നു.. അപ്പോൾ സോണിയമോൾ കണ്ണടച്ചു കൊണ്ട് “അമ്മേ.. അച്ഛാ..” എന്നൊക്കെ ഉറക്കപ്പിച്ച് പറയുന്നുണ്ടായിരുന്നു..
ഉടനെ തന്നെ ജയരാജ് സോണിയമോളുടെ അടുത്തേക്ക് ഓടിച്ചെന്നു.. കട്ടിലിൽ കിടക്കുന്ന മോളുടെ കയ്യുടെ മേൽ ജയരാജ് തന്റെ കൈ കൊണ്ടൊന്ന് തൊട്ട് പരിശോദിച്ചു..
ജയരാജ്: “ശരിയാ സ്വാതി, മോൾക്ക് വല്ലാണ്ട് പനിക്കുന്നുണ്ട്.. എത്രയും പെട്ടെന്ന് നമുക്കിവളെ ഹോസ്പിറ്റലിൽ എത്തിക്കണം..”
ഒരു പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് ജയരാജൽപ്പം പരിഭ്രാന്തിയോടെ സോണിയയുടെ യഥാർത്ഥ അച്ഛനായ അൻഷുലവിടെ നോക്കിയിരിക്കേ, മോളെ പതിയെ തന്റെ കൈകളിലെടുത്ത് തോളിൽ കിടത്തിക്കൊണ്ട് അവിടെ കരഞ്ഞുകൊണ്ടിരുന്ന സ്വാതിയോടായി പറഞ്ഞു..
ജയരാജ്: “സ്വാതി, വേഗം മോൾക്ക് അവിടെ മാറാൻ വേണ്ട ഉടുപ്പുകൾ എടുത്തുകൊണ്ട് എൻ്റെ കൂടെ വാ.. ഞാൻ മോളെ വണ്ടിയിൽ കൊണ്ടുപോയി കിടത്താം..
സ്വാതി (വെപ്രാളത്തിൽ): “ശരിയേട്ടാ.. ദാ വരുന്നു..”