ആദിത്യഹൃദയം 6 [അഖിൽ]

Posted by

താടകാ നദിയുടെ കിഴക്കേ ഗുഹാമുഖം …

ആമിയെ അപഹരിച്ച കറുത്ത വസ്ത്രധാരികളുടെ പ്രധാനിയുടെ നിർദേശം പ്രകാരം രണ്ടാമത്തെ സംഘം താടകാ നദി മുറിച്ചുകടന്ന് പതിയെ കിഴക്കേ ഗുഹാമുഖത്തിലേക്ക് നടന്നു നീങ്ങി…..
കാടിന്റെ ഭീകരതയിലും ഒട്ടും ഭയപ്പെടാതെ തന്നെ അവർ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു നീങ്ങിക്കൊണ്ടിരുന്നു….
നദിയുടെ തീരത്തുകൂടെ നടന്നു പോക്കുകയാണെങ്കിൽ അവരെ പെട്ടന്ന് തന്നെ കാണുവാൻ സാധിക്കും… അതേപോലെ തൊട്ടടുത്തു നിന്ന് ഗുഹാമുഖം നിരീക്ഷിച്ചാൽ ഗുഹയിൽ നിന്നും പുറത്തേക്ക് വരുന്നവർക്ക് തങ്ങളെ കാണുവാൻ സാധിക്കും….

ഇത് രണ്ടും ഒരേപോലെ ഒരേസമയത്ത് ആരും കാണാതെ ചെയ്യണമെങ്കിൽ ഉള്ളകാട്ടിൽ മറഞ്ഞിരിക്കണം എന്ന് മനസിലാക്കിയ സംഘത്തിലെ മേൽ നോട്ടം വഹിക്കുന്ന വ്യക്തി… എല്ലാവരെയും കൂട്ടി പതിയെ കിഴക്കേ ഗുഹാമുഖത്തിനു എതിർവശതുള്ള കാട്ടിലേക്ക് നീങ്ങി….
അവിടേക്ക് നടക്കും തോറും.. വന്യമൃഗങ്ങളുടെ ചെറിയ ശബ്ദങ്ങളും ചീവിടിന്റെ ശബ്ദവും അതേപോലെ ഭയപെടുത്തുന്ന അന്ധകാരവും…. മൊത്തത്തിൽ ഭീതിപ്പെടുത്തുന്ന അന്തരീഷം….
ആവർ പത്തുപേരും ശബ്ദമുണ്ടാക്കാതെ ആ കൊടും കാട്ടിലേക്ക് കയറി…
ആവർ ഇരുട്ടിന്റെ മറയിൽ പതുങ്ങിയിരുന്നു…
ആദിയെയും ആമിയെയും വേട്ടയാടാൻ….

ആവർ കുറച്ചു നേരം കൂടെ അവിടെതന്നെ ആമിയെയും ആദിയെയും പ്രതീക്ഷിച്ചുകൊണ്ടിരുന്നു….
ഒരു പത്തുമിനിട്ടും കൂടെ കഴിഞ്ഞതിനു ശേഷം…
ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി പതിയെ ഇരുട്ടിന്റെ മറയിൽ നിന്നും എഴുന്നേറ്റു… എന്നിട്ട് തനിക്ക് ചുറ്റും വീക്ഷിച്ചു…..
എങ്ങും നിശബ്ദത മാത്രം…..
ആ നിശബ്ദതയിൽ നിന്നും ആ വ്യക്തിക്ക് ആമിയും ആദിയും ഇവിടെയുണ്ടാവാൻ സാധ്യതയില്ലാ എന്ന് മനസിലാക്കി….
ഒന്നിലെങ്കിൽ ആവർ രക്ഷപ്പെട്ടു അല്ലെങ്കിൽ ആവർ തങ്ങളുടെ പ്രധാനിയുടെ നീരീക്ഷണത്തിലുള്ള ഗുഹാമുഖത്തിലൂടെ ഈ സമയം പുറത്തേക്ക് വന്നിട്ടുണ്ടാവണം….

അയാൾ പതിയെ തന്റെ കൂട്ടാളികളെ നോക്കി…
അതിൽ തന്റെ തൊട്ട് അടുത്ത് നിൽക്കുന്ന വ്യക്തിയെ ആയാൽ വീണ്ടും സൂക്ഷിച്ചു നോക്കി….
അത് മനസിലാക്കിയത് പോലെ അയാൾ തിരിച്ചും നോക്കി….
പെട്ടന്നാണ് ആ മേൽനോട്ടം വഹിക്കുന്ന വ്യക്തി തന്റെ അരയിലുള്ള കത്തി എടുത്ത് നിമിഷ നേരത്തിനുള്ളിൽ തന്നെ അയാളുടെ തലയുടെ ഭാഗത്തേക്ക് എറിഞ്ഞത്…..
അത് മനസ്സിലാക്കിയതും അയാൾ തന്റെ മരണത്തെ മുഖാമുഖം കണ്ടു…
അയാൾ തന്റെ കണ്ണുകൾ കൂട്ടിയടച്ചു…
കുറച്ച് നിമിഷത്തിനു ശേഷവും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാക്കി ആ വ്യക്തി പതിയെ തന്റെ കണ്ണുകൾ തുറന്നു….
അയാളുടെ മുൻപിൽ തന്നെ ആ സംഘത്തിലെ മേൽനോട്ടം വഹിക്കുന്ന വ്യക്തി നിൽക്കുന്നു…
അയാൾ പതിയെ തിരിഞ്ഞു നോക്കി അപ്പോഴാണ് അയാൾ ആ കാഴ്ച്ച കണ്ടത്…
തന്റെ പുറകിലായി ഒരു വലിയ പാമ്പ്…
മേൽനോട്ടം വഹിക്കുന്ന വ്യക്തി എറിഞ്ഞ ആ മൂർച്ചയുള്ള കത്തി പാമ്പിന്റെ തലയറുത്ത് ആ മരത്തിൽ തറച്ചിരിക്കുന്നു….
അയാളുടെ മനസിലൊരാശ്വാസം….. അയാൾ പതിയെ അവിടെ നിന്നും എഴുന്നേറ്റു എന്നിട്ട് തന്റെ തല കുനിച്ച് തന്റെ ജീവൻ രക്ഷിച്ചതിനുള്ള നന്ദി പ്രകടമാക്കി…..

മേൽ നോട്ടം വഹിക്കുന്ന വ്യക്തി വീണ്ടും തന്റെ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു…
അയാൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള തന്റെ സാറ്റ്ലൈറ്റ് ഫോൺ എടുത്തു….
അതിൽ നിന്നും പ്രധാനിയെ വിളിച്ചു….

ബീപ്… ബീപ്.. ബീപ്… ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു….

കുറച്ചു നിമിഷത്തിനു ശേഷം….

Leave a Reply

Your email address will not be published. Required fields are marked *