എന്ത് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല.. ഏടത്തിക്ക് ഏട്ടനെ ഇഷ്ടപ്പെട്ടു.എടുപിടീന്ന് ആ കല്യാണം നടന്നു. കൃത്യം ഒമ്പതാം മാസം ഏടത്തി പ്രസവിച്ചു. ഏട്ടന് വിഷമം മൂത്ത് അത്രക്ക് തിക്ക് മുട്ടി നിൽക്കുകയായിരുന്നെന്ന് ചില പരദൂഷണ പ്പെണ്ണുങ്ങൾ പറഞ്ഞു.
മൊബൈലിൽ എടുത്ത
കൊച്ചിൻ്റെ 28 കെട്ടിൻ്റെ ഫോട്ടോകൾ പ്രിൻ്റടിക്കാൻ ചേട്ടൻ പറഞ്ഞിട്ട് ഞാൻ എറണാകുളം കമ്പ്യൂട്ടർ പാർക്ക് പ്രോസസിങ്ങ് സ്റ്റുഡിയോയിൽ ചെന്നു. മെമ്മറി കാർഡ് കൊടുത്തിട്ട് ഞാൻ അവിടെ ഒന്ന് കറങ്ങി നടന്നു. നാൽപ്പതോളം പേർ നാൽപ്പത് കമ്പ്യൂട്ടറിൽ ഒരേ സമയം വിവിധ വർക്കുകൾ ചെയ്യുന്നു. കമ്പ്യൂട്ടർ നമ്പർ 24 ൽ ചെല്ലൂ ഒരാൾ പറഞ്ഞു തൻ്റെ വർക്ക് അതിലാണ് ചെയ്യുന്നത് ഞാനവിടെ എത്തി ഏട്ടൻ്റെ മോൻ്റെ 28 കെട്ടിൻ്റെ ചിത്രങ്ങൾ മോണിട്ടറിൽ ഇട്ട് ക്രോപ്പ് ചെയ്യുകയാണ് DTP ഓപ്പറേറ്റർ.. രണ്ട് മൂന്ന് പേർ ചുറ്റുമിരിക്കുന്നുണ്ട്. പെട്ടെന്ന് മോണിട്ടറിൽ ഏടത്തിയുടെ രൂപം തെളിഞ്ഞു. അല്ലാ ഇത് നമ്മുടെ ആശയാണല്ലോ ഒരുത്തൻ പറഞ്ഞു.
ഏത് നമ്മുടെ പത്മനാഭൻ്റെ മോളോ?
അതേടാ കാളപൂട്ടുകാരൻ പത്മനാഭൻ്റെ മോള് തന്നെ
കുറേ നാൾ ഞാനവളുടെ പുറകേ നടന്നതാ..
പക്ഷേ നമ്മുടെ ചെത്ത് കാരൻ ചന്ദ്രൻ അവളെ മൂന്നാറിൽ കൊണ്ട് പോയി നന്നായിട്ട് പണിത് കൊടുത്തു. ഒരാഴ്ച കഴിഞ്ഞാ തിരിച്ച് കൊണ്ടുവന്ന് വിട്ടത്..
ആ ആഴ്ച തന്നെ വീട്ട് കാര് അവളെ ഏതോ മണുങ്ങൂസന് കെട്ടിച്ചു കൊടുത്തു.എന്നിട്ട് ഇക്കാര്യം ഞാനറിഞ്ഞില്ലല്ലോ
ചന്ദ്രന് ഭാര്യയും പിള്ളേരുമൊക്കെ ഉള്ളതല്ലേ..?
അതേടാ ചന്ദ്രൻ പാർട്ടിയുടെ ഗുണ്ടയല്ലേ..അത് കാരണം നാട്ടിലിക്കാര്യം അങ്ങനെ ഫ്ലാഷായില്ല
അയാളോട് മുട്ടാൻ നാട്ടിലാരുമില്ല. പിന്നെ പാർട്ടി ഇടപെട്ട് അവനെയും കുടുബത്തേയും പാലക്കാട്ടേക്ക് മാറ്റി ..വേലന്താവളത്ത് ചെട്ടിയാരുടെ തെങ്ങിൻ തോപ്പിൽ കള്ള് ചെത്തിക്കൊണ്ട് അവിടെയുണ്ട് ആള്.
ചന്ദ്രൻ അടിച്ചവളെ ലോഡാക്കിയിട്ടാണ് തിരികെ കൊണ്ടെ വിട്ടതെന്ന് അവൻ അവിടെ കൂട്ടുകാരോട് പറഞ്ഞതായി ഞാനറിഞ്ഞായിരുന്നു.
അപ്പോൾ ഇതാണ് ചേട്ടന് ചേടത്തിയെ കിട്ടാനുള്ള കാരണം. നാട്ടിൽ നിന്ന് ദൂരെദേശത്തേക്ക് കെട്ടിച്ചാൽ അങ്ങനെ ഉടനെ നാട്ടുകാര് പറഞ്ഞ് അറിയുകയുമില്ലല്ലോ.. ഞാൻ ഒരു സ്റ്റുഡിയോ പണിക്കാരനാണെന്ന മട്ടിൽ ഈ കഥ പറഞ്ഞവരെ പരിചയപ്പെട്ടു. ഫോൺ നമ്പർ കരസ്ഥമാക്കി.
പിന്നാലെ പ്രിൻ്റ് വാങ്ങി വീട്ടിലേക്ക് മടങ്ങി.