അവരാരെയും കാണാതെ അക്ഷമനായി
നിൽക്കുകയായിരുന്ന ഗോവിന്ദിനത് അരോചകമായ കാഴ്ച്ചയായിരുന്നു.”എങ്ങോട്ടാ നീ ഇവനെയും കൊണ്ട്?”
ശംഭുവിനെ സാവധാനം നടത്തിച്ചു
വീടിനുള്ളിലേക്ക് നടന്ന വീണയെ തടഞ്ഞുകൊണ്ട് ഗോവിന്ദ് ചോദിച്ചു.
“അല്ല ദത്തുപുത്രന് എന്താ ഈ വീട്ടിൽ കാര്യം?”മാധവൻ എന്തോ
പറയാൻ വന്നപ്പോഴേക്കും അതിന്
മുന്നേ എടുത്തടിച്ചപോലെ വീണ ചോദിച്ചുകഴിഞ്ഞിരുന്നു.
“ദത്തുപുത്രനായത് കൊണ്ടാണ് ഉമ്മറത്തു കയറി ഇരിക്കാതെ ഇവിടെ നിന്നത്.ഞാൻ ചോദിച്ചത് എന്റെ ഭാര്യയോടും.”
“ഭാര്യ……ആരുടെ?ആ വാക്കിന്റെ അർത്ഥം അറിയുമോ നിങ്ങൾക്ക്”
“ഇപ്പൊ അർത്ഥം തിരയുന്നതല്ലല്ലോ വിഷയം.ഞാൻ ജീവനോടെ ഉള്ളപ്പൊ നീ ഇവനെ കൊണ്ട് നടക്കുന്നത് എന്തിനാണെന്നതാണ് വിഷയം.”
“ഇവനൊരു ആണായത് കൊണ്ട്.”
“ആണൊരുത്തന്റെ കോലം കണ്ടില്ലേ.
പരസഹായം ഇല്ലാതെ നിക്കാൻ പറ്റുന്നില്ല.”
“എടൊ പുളുന്താൻ മുൻ ഭർത്താവെ,
ആണുങ്ങളാകുമ്പോൾ ചിലപ്പോൾ അടി കൊടുത്തെന്നും കിട്ടിയെന്നും ഒക്കെയിരിക്കും.നിന്നെപ്പോലെ ഓടി ഒളിക്കുന്ന,ജെനുസെതെന്നറിയാത്ത ഒരാളല്ല ഇവൻ.അതുകൊണ്ട് നിന്ന് മെനക്കെടാതെ പോ”
“നിയമപ്രകാരം നീ ഇപ്പോഴും എന്റെ ഭാര്യയാ.എനിക്ക് അവകാശമില്ലാത്ത ഇടത്തിൽ എന്റെ ഭാര്യ കഴിയുന്നത് എനിക്ക് ബുദ്ധിമുട്ടാണ്.അതുകൊണ്ട് കൂടെക്കൊണ്ടുപോകാനാണ് വന്നത്”
“ആരെ കൊണ്ട് പോകാൻ…….. എന്നെയോ?നടന്നത് തന്നെ.ഓൺ റെക്കോർഡ്‌സ് നിങ്ങളുടെ ഭാര്യ എന്ന കോളത്തിൽ എന്റെ പേരായിരിക്കും.
അതില് മാത്രേയുള്ളൂ.പക്ഷെ ഇപ്പൊ ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്,
ആ കോളത്തിൽ നിന്നും എന്റെ പേര് വെട്ടാൻ.അത് കഴിഞ്ഞു പോരെ തന്റെ കൂടെ വരണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത്.
അത് വരെ എനിക്ക് ഇഷ്ട്ടമുള്ളിടത്തു
ജീവിക്കും”
“നിനക്ക് ഇവന്റെ കൂടെ അഴിഞ്ഞാടി നടക്കുകയും വേണം എന്നിട്ട് ന്യായം പറഞ്ഞു ഒഴിയാൻ ശ്രമിക്കുന്നോടി.
നീ എന്റെ ഭാര്യയാണെങ്കിൽ നിന്നെ ഞാൻ കൊണ്ടുപോയിരിക്കും”
“ആണൊരുത്തന്റെ കൂടെയാ ഞാൻ പൊറുക്കുന്നത്.അത് അഴിഞ്ഞാട്ടം എങ്കിൽ ഞാൻ സഹിച്ചു.നിനക്ക്
ഇവിടെയെന്ത് കാര്യം?ഇറങ്ങിപ്പോയ നിനക്ക് വീണ്ടും ഈ മുറ്റത്തു വന്നു ചിലക്കാൻ നാണം ഇല്ലേ?”
“ഇത് നാട്ടിൽ അറിഞ്ഞാൽ……അത് എനിക്കും നാണക്കേട് ആണ്.സൊ നിന്റെ ഇവിടുത്തെ പൊറുതി മതി.”
“നാട്ടുകാരറിഞ്ഞാൽ എനിക്ക് പുല്ലാ.