അങ്ങനെ കൊലചെയ്യാൻ വരുന്ന കൊലയാളിയെ പിടികൂടാൻ ചിത്രയുടെ കീഴിൽ പൊലീസ് ടീം.
തങ്ങളെ കൊല്ലാൻ വരുന്നവനെ തിരിച് കൊല്ലാനായി ഗൂണ്ടകളുടെ സഹായത്തോടെ അലനും ജോബിയും.
ഒരു കാണിയായി ഞാനും…………………
ഇതിനെല്ലാം അപ്പുറത്ത് ജഗനാഥ് റെഡ്ഡി എന്ന സത്യവും..
ചിത്രയുടെ പ്ലാൻ സത്യത്തിൽ എന്നോട് പോലും പറഞ്ഞില്ല… അല്ല, അതെനിക്കറിയുകയും വേണ്ടായിരുന്നു..
പിറ്റേന്ന് രാവിലെ ചിത്രയുടെ ഓഫീസിൽ,
കമ്മീഷ്ണർ ഓഫീസ് കോമ്പൗണ്ടിന്റെ ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് കടന്നു…
ആ കാർ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയ്തു.. അതിൽ നിന്ന് വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച , ഏതാണ്ട് മുപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള യുവാവ് ഇറങ്ങി. കമ്മീഷ്ണർ ഓഫീസ് ലേക്ക് നടന്ന് കയറി. അവിടെയുള്ളവരിൽ പലർക്കും ആ മുഖം പരിചിതമായിരുന്നു..കാണുന്നവരൊക്കെ സലാംവെക്കുന്ന മുഖം. അയ്യാൾ പതിയെ നടന്ന് ചിത്രയുടെ റൂമിനു പുറത്ത് നിന്നും അകത്തേക്ക് ചിത്രയോട്..
“മേ ഐ കമിംഗ്..മേഡം”…
ഉള്ളിൽ നിന്ന് ചിത്ര…
” യെസ്..”
അയാളെ കണ്ടതും ചിത്ര…
“ആ… നീയായിരുന്നൊ.. !!..വാടാ ഇരിക്ക്”..
അയ്യാൾ ആ കസേരയിൽ ഇരുന്നു..
എന്തൊ എഴിതികൊണ്ടിരിക്കുകയായിരുന്നു ചിത്ര.. അതിനിടയിൽ വന്നയാളിനോട്..
” നീയെന്താ പതിവില്ല്യാതെ, കേറിവരാൻ അനുവാദമൊക്കെ ചോദിച്ചെ”!..? അതൊ എന്നെ കളിയാക്കീതാവും ല്ലെ”!!
അയ്യാളൊന്നും മിണ്ടിയില്ല.
തലയൊന്ന് പൊക്കി അയ്യാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചിത്ര..
“നീയെന്താടാ ഒന്നും മിണ്ടാതിരിക്കണെ.. എന്തെ വയ്യെ”?..
ചിത്ര വീണ്ടും എഴുതാൻ തുടങ്ങി..
” അലനും ജോബീം എവിടാ”!?.. അയ്യാളിൽ നിന്ന് ചോദ്യമുയർന്നു..
ചിത്ര പെട്ടന്ന് എഴുത്ത് നിർത്തി…. അയ്യാളുടെ മുഖത്തേക്കൊന്ന് നോക്കി…
“നിന്റെ…. നിന്റെ ശബ്ദത്തിനെന്ത് പറ്റി?.. കോൾട് ഉണ്ടൊ..? “.