സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Posted by

പള്ളിയിലേക്ക് കയറാൻ വേണ്ടി നിൽക്കുമ്പോഴാണ് എന്റെ മുന്നിലേക്ക് ഒരു കാർ വന്നു നിന്നത്. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ ശെരിക്കും വണ്ടർ അടിച്ചു.

“ശ്രീരാഗ്”

എന്റെ മനസാക്ഷി സൂക്ഷിപ്പ്കാരൻ… എന്റെ ചങ്ക്… എന്താപ്പോ പറയാ?? എന്റെ എല്ലാമായ എല്ലാം… അത്ര തന്നെ

അല്ലെങ്കിലും പെണ്ണിനെ കുറിച്ച് വർണ്ണിക്കാൻ എഴുത്തിന്റെ ആശാന്മാർ വാക്കുകൾ കൊണ്ട് അമ്മാനമാടുമ്പോയും സുഹൃത്തിനെ കുറിച്ചും സൗഹ്യദത്തെ കുറിച്ചും എഴുതുമ്പോൾ വാക്കുകൾക്ക് വേണ്ടി തപ്പാറുണ്ട്… ആശാന്മർക്ക് വരെ അങ്ങനെ… പിന്നെയാണോ ഈ ശിശുവിന്..

“എടാ മരംകൊത്തി മോറാ…. നീ അല്ലെ കുറച്ച് മുമ്പ് നെറ്റ് നമ്പറിൽ നിന്ന് വിളിച്ചേ??”

“അതേലോ… ഹി ഹി..”

“എടാ മൈരേ… എന്നാ പിന്നെ നേരത്തെ ഒന്ന് മൊഴിഞ്ഞുടേ.. മനുഷ്യൻ ഇവടെ പോസ്റ്റടിച്ച് പണ്ടാരടങ്ങി നിൽക്കായിരുന്നു…”

“ഹേയ്.. പറഞ്ഞിട്ട് വരുന്നതിൽ ഒരു ത്രില്ലില്ല…. ഞാൻ വന്നില്ലേ മുത്തേ ഇനി നീ എന്തിനാ പോസ്റ്റടിക്കുന്നേ?? ഞാൻ ഇല്ലേ… അല്ല നീ കയറുന്നില്ലേ??”

” ഇല്ലെടാ.. ഇതിന് ഒരു മര്യാത ഒക്കെ ഉണ്ട്.. പെണ്ണിന്റെ വീട്ടുകാര് വന്ന് ആനയിക്കണം പള്ളിയുടെ ഉള്ളിലേക്ക്.. എവിടെ… എനിക്ക് വല്യ പ്രതീക്ഷയൊന്നുമില്ല.. ഹ ഹ ഹ”

അവനും എന്റെ ചിരിയിൽ കൂട്ട് ചേർന്നു.

അൽപ സമയത്തിനകം സൽമാനും കുറച്ച് കാരണവന്മാരും വന്ന് എന്നെ പള്ളിയിലേക്ക് ആനയിച്ചു. ശ്രീരാഗ് പള്ളിക്ക് കോമ്പൗണ്ടിലേക്ക് കയറി. പള്ളിക്ക് വെളിയിലായി നിന്നു. പഴയ പള്ളി ആയത് കൊണ്ട് സൈഡിലും വാതിലുകൾ ഉണ്ട്. അതിലൂടെ അകത്ത് നടക്കുന്ന കർമങ്ങളും ചടങ്ങുകളും എല്ലാം വ്യക്തമായി കാണാം.

അസറ് നിസ്കാരത്തിന് ശേഷം എല്ലാവരും കൂട്ടമായി ഇരുന്നു. ഖതീബ് ഉസ്താദ് തന്നെയാണ് നിക്കാഹിന് നേതൃത്വം നൽകുന്നത്. എന്റെ ഉപ്പാന്റെ ഗുരുസ്ഥാനത്ത് നിൽക്കുന്ന ആളാണ് ഉസ്താദ്. പ്രായമായിട്ട് ഉണ്ട്. ഉസ്താദ് വന്ന് ആസനസ്ഥനായി. എനിക്ക് മൂത്താപ്പ ഒരു ഇറാനി ടൈപ്പ് തൊപ്പി തന്നു തലയിൽ വെക്കാൻ. ഉസ്താദിന് അടുത്ത് ഞാനും എനിക്ക് എതിർ വശത്തായി റുബീനയുടെ മൂത്താപ്പയും വന്നിരുന്നു. നടുവിലായി മഹറിന്റെ പെട്ടി തുറന്ന് വെച്ചിട്ടുണ്ട്.

ഉസ്താദ് ഉറക്കെ വചനങ്ങൾ ഉച്ചരിച്ച് തന്നു. ആദ്യം റുബീനയുടെ മൂത്താപ്പ ചൊല്ലി. പിന്നെ എന്റെ ഊഴം….

“ഖബിൽത്തു നിക്കാഹഹ………………”

വചനങ്ങൾ അറബിയിലും പിന്നെ മലയാളത്തിലും പറഞ്ഞു തന്നു. ഞാൻ ഏറ്റു പറഞ്ഞു. റുബീനയുടെ മൂത്താപ്പാന്റെ കൈ എടുത്ത് എന്റെ കൈയിൽ വെപ്പിച്ചു മഹറ് കൈമാറി.

‘റുബീന ഷാജഹാന് സ്വന്തം’

ഒടുവിൽ ഖുർആനിലെ ഏതാനും ചെറിയ അദ്ധ്യായങ്ങൾ (ഫാതിഹയും സൂറത്തും) ഓതി പ്രാർത്ഥിച്ചു.. എല്ലാവർക്കും മധുരം വിതരണം ചെയ്തു. എന്നെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി. അവളുടെ മൂത്താപ്പാന്റെ കയ്യിൽ മഹറുമുണ്ട്.

ഞാൻ ശ്രീയുടെ കൂടെ പള്ളിയിൽ നിന്ന് ഇറങ്ങുമ്പോഴും ശ്രദ്ധിച്ചിരുന്നു ആ റെയ്ഞ്ച് റോവർ കാർ അവിടെ തന്നെ ഉണ്ടായിരുന്നു. അത് കാണുമ്പോൾ എന്തോ ഹൃദയം പടപടാ ഇടിക്കുന്നു. ദൂരെ നിന്ന് ഞാൻ അതിന്റെ നമ്പർ പ്ലേറ്റിലേക്കൊന്ന് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *