‘പ്രിയപ്പെട്ടതെന്തോ ബലമായി പിടിച്ച് പറിച്ച് അതിനുള്ളിൽ അടച്ച് വെച്ച ഒരു ഫീല്..’
ഇടക്കിടക്ക് എന്റെ ശ്രദ്ധ ആ കാറിൽ പതിഞ്ഞ് കൊണ്ടേയിരുന്നു. കണ്ണ് മാറ്റാൻ ശ്രമിച്ചാലും മനസ്സ് സമ്മതിക്കുന്നില്ല. എന്തോ ഒന്ന് എന്നെ ആ കാറിലേക്ക് കൊത്തിവലിക്കുന്ന പോലെ…
അകത്ത് ആളുണ്ടെന്ന് തോന്നുന്നു. പക്ഷേ ഒന്നും വ്യക്തമല്ല.
¶¶¶¶¶¶¶¶¶¶¶¶¶¶¶
മരത്തിന് ചുവട്ടിലായി നിർത്തിയിട്ട കറുത്ത റെയ്ഞ്ച് റോവർ കാറിൽ ഇരുന്ന് കൊണ്ട് ആ ചെറുപ്പക്കാരൻ അവളോടായി ചോദിച്ചു.
“ഈ പള്ളി തന്നെയല്ലേ മോളേ??”
“അതേ ഇക്കാക്കാ…”
അവൾ മൊഴിഞ്ഞു.
അവൾ….
ഒരു കാലത്ത് ഷാജഹാന്റെ ജീവന്റെ ജീവനായിരുന്ന….
” സെഫീനാ മെഹ്റിൻ… ഷാജഹാന്റെ ചിന്നു…”
” മോളേ… ഇനിയെങ്കിലും ഇത് മനസ്സിൽ നിന്ന് മറക്കാൻ ശ്രമിച്ചൂടേ??”
” ചിലതൊന്നും അങ്ങനെ മറക്കാൻ പറ്റില്ല ഉപ്പാ.. മറക്കാൻ പാടില്ല…”
” ഇങ്ങനെയൊരു പരീക്ഷണത്തിന്റെ ആവശ്യമുണ്ടോ മോളേ??”
” ഇത് ഒരിക്കലും എനിക്ക് ഒരു പരീക്ഷണമല്ല ഉപ്പാ… ആറു വയസ്സ് മുതൽ സന്തോഷവും സങ്കടങ്ങളും പരസ്പരം പങ്ക് വെക്കാൻ അവന് ഞാനും, എനിക്ക് അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ… കിട്ടിയതെല്ലാം പരസ്പരം പങ്ക് വെക്കും… എന്ത് കാര്യത്തിനും ഒപ്പമുണ്ടാകും.. ഒന്നിച്ചേ എന്തും ചെയൂ.. അങ്ങനെയുള്ള അവന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നടക്കുമ്പോൾ എനിക്ക് വരാതിരിക്കാൻ പറ്റുമോ??”
“പക്ഷേ… എന്നാലും മോളേ… നിന്റെ സ്നേഹം മനസ്സിലാക്കാൻ അവന് സാധിച്ചില്ലാലോ??”
“അതിന് അവനെ എങ്ങനെ കുറ്റം പറയാൻ പറ്റും?? അവന്റെ സ്ഥാനത്ത് വേറെ ആര് ആയിരുന്നാലും അത് തന്നെ അല്ലേ ചെയ്യാ..”
” എന്നാലും മോളേ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ?? നിനക്ക് സത്യാവസ്ഥ തുറന്ന് പറഞ്ഞാൽ അവൻ നിന്നെ ചേർത്ത് പിടിക്കില്ല എന്ന് നീ വിചാരിക്കുന്നുണ്ടോ??”
“ഇല്ല ഇക്കാക്കാ… അവൻ എന്നെ ഒരിക്കലും വിട്ട് പോകുമായിരുന്നില്ല.. അത് ആരെക്കാളും നന്നായി എനിക്ക് അറിയാം… പക്ഷേ എന്റെ സന്തോഷത്തേക്കാളും ഞാൻ ഇംമ്പോർട്ടൻസ് കൊടുത്തത് അവന്റെ ഫ്യൂച്ചറിനും കരിയറിനും ഒക്കെയാണ്..”
” അവന് എന്തോരം വിഷമമായിട്ടുണ്ടാവും എന്ന് നീ ആലോചിച്ച് നോക്കിയിട്ടുണ്ടോ??”