“നിനക്ക് അങ്ങെനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളോട് പറയായിരുന്നില്ലെ …”!!
” ആഗ്രഹൊ..”?? ” എന്താഗ്രഹം”?? ഞാൻ ശബ്ദമൊന്ന് കടുപ്പിച്ചു..
ഇതെല്ലാം കേട്ട്, പോകാനൊരുങ്ങിയ വിനോദ് നിന്നു…
“ഇനി ചോദ്യവും ഉത്തരവുമൊന്നും വേണ്ട.. അബൂബക്കർ ഹാജിയുമായി നല്ലരീതിയിൽ സംസാരിച്ച് നമുക്കിതങ്ങ് നടത്താം..”. ഉമ്മ പറഞ്ഞു..
” ഹാാ.. എന്ത് നടത്താന്നാ നിങ്ങളു പറയണെ..”..
“ഹൊ.. ഒന്നുമറിയാത്തപോലെ..”. ഉമ്മ എന്റെ കവിളിൽ നുള്ളിയൊന്ന് തള്ളി..
” ഇക്ക.. നിങ്ങളു രാവിലെ തന്നെ പൊക്കൊ അവരടെ വീട്ടിലേക്ക്.. ഉറപ്പിച്ചിട്ട് വന്നാമതി..”
ഉമ്മ വീണ്ടും..
“ഉം.. അങ്ങനെയാവട്ടെ..”. പോകാനൊരുങ്ങിയ അവരെ ഞാൻ വട്ടം തടഞ്ഞു പിടിച്ചു..
” നിക്ക്.. നിങ്ങളെന്താ ആളെ കളിയാക്കാ”?
ഞാൻ ചോദിച്ചു..
വാപ്പയും ഉമ്മയും മുഖത്തോട് മുഖം നോക്കി..
“കാര്യം പറഞ്ഞിട്ട് പോയാമതി..!! എന്തിനാ അയ്യാളിവിടെ വന്നത്”? ഞാൻ ചോദിച്ചു..
” അടിയുണ്ടായ കാര്യം പറയാനും പിന്നെ…,
”
ഉമ്മയൊന്ന് വിഴുങ്ങി…
“പിന്നെ”??
” സാജിത യുമായി നീ അടുപ്പത്തിലാണെന്നും അത് നിർത്തിയില്ലെങ്കിൽ…’”!!
“ഇല്ലെങ്കിൽ?..”
“തല്ലുമെന്നൊ കൊല്ലുമെന്നൊ ഒക്കെ
ഭീഷണിപെടുത്തിയിട്ട് പോയി..”
“ഓഹൊ.. അവനെന്റെ വീട്ടീകേറില്ലെ”..
” വിനോദെ… എട്രാ വണ്ടി.. ഇന്നൊക്കെത്തീനേം ഞാൻ കുത്തിമലത്തും “.
ഞാൻ മുറ്റത്തേക്കിറങ്ങി… ഉമ്മയും വാപ്പയും എന്നെ വട്ടം പിടിച്ചു.. ഞാൻ അവരെയൊക്കെ തള്ളിമാറ്റി വണ്ടീകേറി..പോന്നു..
ഞങ്ങൾ അബൂബക്കർ ഹാജിയുടെ ബംഗ്ലാവിലെത്തി… നേരം പത്ത് മണി..
“ടാാ ഷൗക്കത്തെ.. പന്നി.. ഇറങ്ങി വാടാ..
അൻവറാടാ ഇത്.. ഇറങ്ങിവാടാ കഴുവേറികളെ……’”
വീടിന്റെ ഗേറ്റിനു പുറത്ത് നിന്ന് ഞാൻ വെല്ലുവിളി തുടങ്ങി
“ഗേറ്റ് തുറക്കടാ പന്നെ.. അല്ലെങ്കിൽ ഇതൊക്കെ കൂടി ചവിട്ടികൂട്ടും ഞാൻ…”