“നമുക്ക് ഒന്ന് നടക്കാം..” അവൾ പറഞ്ഞു..
“ഓഹ്.. ആയിക്കോട്ടെ”… ഞാൻ പറഞ്ഞു..
” ഞാനന്ന് തന്ന ലെറ്റെർ വായിച്ചില്ലാലെ..”
“അതിനു പറ്റിയില്ല.. ആ സമയത്തായിരുന്നു വല്ലിപ്പാക്ക് വയ്യാതായതും ഒക്കെ.. ”
“സാരല്ല്യാ.. വല്ലിപ്പാക്ക് ഇപ്പൊ എങ്ങെനിണ്ട്..”?
” ആൾക്ക് ഉഷാറായി..”!!
“ഉം..” അവളൊന്ന് മൂളി..
“അന്ന് വീട്ടിൽ വന്നിട്ട് എന്തൊക്കെ തെറിയായിരുന്നു വിളിച്ചത്..”?
” അത് .. അന്ന് സ്വൽപ്പം മദ്യം..”!!
“ഉം”..
” പണ്ടൊന്നും മദ്യപാനം ഇല്ലായിരുന്നല്ലൊ”!?
“ഇല്ലായിരുന്നു.. പിന്നീട് തുടങ്ങേണ്ടി വന്നു..”
“ഉം.”
“ഇപ്പോഴും കവിതകളെഴുതാറുണ്ടൊ” അവൾ എന്നോട്..
“നല്ലതെവിടെയൊക്കെയൊ നഷ്ട്ടപെട്ടു എന്നിൽ നിന്ന്..”
അവളെന്റെമുഖത്തേക്കൊന്ന് നോക്കി.. ആ സമയം എന്റെ കണ്ണ് നിറഞ്ഞിരുന്നത് അവൾ ശ്രദ്ധിച്ചു..
“ഞാൻ….. ഞാനൊരു സാധനം തന്നാ വാങ്ങൊ!??”
“എന്താണു..”?
അവളെനിക്ക് നേരെ ഒരു ചെറിയ പെട്ടി നീട്ടികൊണ്ട്..
” അത് ഇതിനകത്തുണ്ട്..”!!
വീട്ടിൽ ചെന്ന് സമാധാനമായി.. ആരും ശല്ല്യത്തിനില്ലാത്ത ശാന്തമായ നേരത്ത് ഇത് തുറന്ന് നോക്കണം”!
“ഹൊ.. അത്രക്ക് വിലയുള്ളതാണൊ”..
ചങ്കിൽ വീർപ്പുമുട്ടി നിന്ന വേദന , എന്റെ ചോദ്യത്തിന്റെ ഉത്തരത്തെ തടഞ്ഞു.. അവളുടെ നാവിൽ ആ ഉത്തരം കിടന്ന് വിങ്ങി.. ഒന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു..
ഞാനും മടങ്ങി വീട്ടിലേക്ക്.. ഇതിലെന്താണെന്നറിയാനുള്ള ആകാംഷ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് എന്റെ ഫോൺ ശബ്ദിച്ചു.. ഞാൻ വണ്ടി നിർത്തി ഫോണെടുത്തു..
അത് സ്ഥലം സിഐ ദിനേഷ് സർ ആയിരുന്നു.
” ഹാാ.. സർ നമസ്ക്കാരം.. “. ഞാൻ പറഞ്ഞു..
” നമസ്ക്കാരം , അൻവർ ഇപ്പൊ എവിടാ?”
“ഞാൻ ദേ.. വീടെത്തുന്നു.. എന്തെ”?
” ഒന്നു കാണണം.. ഇപ്പൊ തന്നെ”!!
“എന്താ സർ അത്യാവശ്യം.?”
“താൻ വാ പറയാം.. ”
“ഓകെ.. സർ ദേ എത്തി..”
ഞാൻ സ്റ്റേഷനിലേക്ക്…
സ്റ്റേഷനിലെത്തി ഞാൻ കേറി ചെന്നു.. സിഐ ദിനേഷ സർ ന്റെ റൂമിലേക്ക്..
“ആ അൻവറെ.. വാ ഇരിക്ക്..”