ഞാൻ അവിടുന്നിറങ്ങി വണ്ടിയിൽ ചാരിനിന്ന് സിഗരെറ്റെടുത്ത് കത്തിച്ചു.. കത്തിച്ച് വലി തുടങ്ങിയതും സാജിതയിറങ്ങി എന്റടുത്തേക്ക് വന്നു.. ചോദിച്ചു..
“ആ ലെറ്റെർ വായിച്ചൊ… “??
” ഇല്ലാ.. എനിക്ക് പറ്റിയില്ല.. “!! ഞാനവളുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു..
പെട്ടന്ന് ഒരു പ്രാഡൊ വന്ന് പെട്ടന്ന് ചവിട്ടി നിർത്തി.. അതിലെ ഡ്രൈവിങ് സീറ്റിൽ സാജിതയുട ജ്യേഷ്ഠനായ ഷാനവാസ് ..
” വന്ന് വണ്ടീ കേറടി…” അവൻ കലിപ്പിൽ..
ഞാൻ ആ നിൽപ്പ് അങ്ങനെ തന്നെ നിന്നു..
അവൾ എന്നെയൊന്ന് നോക്കീട്ട് മെല്ലെ നടന്ന് ചെന്ന് കേറി..
അവളെയൊന്ന് അടിക്കാൻ ഓങ്ങി കൊണ്ട് അവൻ..
“നിനക്കൊന്നും ഒരനുഭവം കൊണ്ടൊന്നും പഠിക്കില്ലാല്ലെടി.. വീട്ടീചെല്ലട്ടെ.. നിനക്ക് കാണിച്ച് തരാടി..”.
അവനെന്നെയൊന്ന് നോക്കി.. എന്നോട്
” നിനക്കും ഉണ്ടെടാ പണി.. ”
സിഗരറ്റ് വലിച്ച് പുകയവന്റെ മുഖത്തേക്കൂതികൊണ്ട് ഞാൻ..
“പോടാ. പോടാ.. പോയി.. നാലു ഗൂണ്ടകളെം കൂട്ടിവാ.. എന്നിട്ട് മതി അൻവർ അലിയെ വെല്ല് വിളിക്കുന്നത്..”..
അവൻ വണ്ടിയെടുത്ത് പോയി..
അന്ന് വൈകീട്ട് വീട്ടിൽ ചെന്ന ഞാൻ ഉമ്മാടും പെങ്ങന്മാരോടുമെല്ലാം ആ ലെറ്റെർ നെ കുറിച്ച് ചോദിച്ചു.. അലക്കാൻ നേരമെങ്ങാനും കിട്ടിയൊന്നറിയാൻ.. ഇല്ലെന്നാണു ആദ്യം പറഞ്ഞത്. പിന്നെ കുറച്ച് കഴിഞ്ഞ് അലീന എന്റെയടുത്ത് വന്നു.
” ഇക്കാക്ക..”
“ഉം..”
“അന്നൊരു ലെറ്റെർ കിട്ടിയിരുന്നു..”
ആകാഷയോടെ ഞാൻ
“എന്നിട്ടെവിടെ”?..
” അതെവിടെയാ വെച്ചെതെന്ന് മാത്രം ഓർമ്മയില്ല..”
“നീയൊന്ന് ഓർത്ത് നോക്ക് അലീന..”
ഞാനും അവളും കൂടെ കുറെ തിരഞ്ഞു..
കിട്ടിയില്ല.
“അതിലെന്താപ്പൊ ഉള്ളത്.. അതൊരു കവിത ആയിരുന്നല്ലൊ”!!
അവൾ പറഞ്ഞു..