“ഉണ്യേട്ടൻ യാത്രയായ അടുത്ത ആഴ്ച… സൂപ്പർമാർക്കറ്റിൽ വെച്ച്… കാലങ്ങൾക്ക് ശേഷം കണ്ടപ്പോൾ വല്ലാത്ത ഒരു ത്രില്ലായിരുന്നു. ഉണ്യേട്ടൻ തന്ന ധൈര്യത്തിലാ ഞാൻ നമ്പർ കൈമാറിയതും… ആരെങ്കിലുമായി ചെയ്യാൻ ഉണ്യേട്ടൻ നിർബന്ധിക്കുന്നു. അങ്ങനെയാണെങ്കിൽ സക്കീർ ആയാലെന്താണെന്ന് ഞാനും ചിന്തിച്ചു പോയി…”
“എന്നിട്ട്…?” എൻറെ ശബ്ദത്തിൽ വിഷമം കടന്നു കൂടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു
“അന്ന് മുതൽ വാട്ട്സാപ്പ് ചാറ്റ് ഉണ്ട്…”
“പക്ഷേ, എന്നോട് ഒന്നും മറച്ചു വെക്കരുതെന്നല്ലേ നമ്മുടെ കരാർ…”
“ഞാനൊന്നും മറച്ചു വെച്ചില്ല… ഒഴിവിനും ഓർമ്മക്കും അനുസരിച്ച് വള്ളിപുള്ളി വിടാതെ ഞാൻ പറഞ്ഞിരിക്കും…”
ഞാൻ ചോദിക്കാതെത്തന്നെ അവൾ മൊബൈൽ എൻറെ കയ്യിലേക്ക് വെച്ചു. ഇന്നലെ വന്ന മുതൽ കേറി മേയുകയല്ലായിരുന്നോ. സഹജമായ നാണം മാറ്റി അവൾക്ക് പറയാനുള്ള ഒരവസരം ഞാൻ കൊടുത്തില്ല. എന്നതാണ് വസ്തുത…
“ഹായ് മായ…’
” ഹായ് സക്കീർ,.. എന്ത് പറയുന്നു ”
“സുഖം… അവിടെയോ…”
“സുഖായിരിക്കുന്നു…”
“ഏട്ടനെന്നാ വരികാ…”
‘ഇനി മൂന്നാഴ്ച്ച…”
“എന്നെ ഓർക്കാറുണ്ടോ…?”
“ഇല്ല എന്ന് പറഞ്ഞാൽ കള്ളമാകും…”
“സന്തോഷം…”
“മറ്റൊരു വിവാഹത്തിനു ശ്രമിച്ചില്ലേ സക്കീർ”
“ഇല്ല മായ… ഇനിയൊരു പരീക്ഷണം വയ്യ…”
“അപ്പോൾ ഇങ്ങനെ നിൽക്കാനാണോ പ്ലാൻ”
“തൽക്കാലം…”
“മായയെപ്പോലൊരു പെണ്ണിനെ കാണുവോളം…”
“മായയെപ്പോലെ മായ മാത്രം…”
“മായയെ എനിക്ക് വിട്ടു തരാൻ നിന്റേട്ടനോട് പറഞ്ഞു നോക്കിയാലോ…”
“ഹഹ…”
“മായാ…”
“നാളെ കാണുമോ…?”
“എങ്ങനെ… ഞാൻ അധികം പുറത്തൊന്നും ഇറങ്ങാറില്ല…”
“കാണുന്നതിൽ വിരോധം ഉണ്ടോ എന്നറിഞ്ഞാൽ മതി…”
“ഇല്ല സക്കീർ, സന്തോഷം മാത്രം…”
“എങ്കിൽ ഞാൻ പാരഗൺ ഹോട്ടലിനു മുന്നിൽ ഉണ്ടാകും… രാവിലെ ഒമ്പതു മണി…”
“ഒക്കെ”
അന്നത്തെ ചാറ്റ് അവിടെ തീർന്നു
“നീ പോയോ…?”
“ഉവ്വ്…”
“എന്നിട്ട്…?”
“ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിച്ചു. അധികം കറങ്ങാതെ വീട്ടിൽ തിരിച്ചെത്തി… അവൻ പാർക്കിലേക്കും ബീച്ചിലേക്കുമെല്ലാം ക്ഷണിച്ചാര്ന്നു. പക്ഷേ നാം സമൂഹത്തെ ഭയക്കണമല്ലോ…”
“വല്ലതും നടന്നോന്ന് പറ പെണ്ണേ…”
“ഇല്ല…”
“ഈവൻ കെട്ടിപ്പിടുത്തം…”
“ഇല്ല… അന്ന് ഒന്നും ഉണ്ടായില്ല…”